പ്ലസ് ടു വിജയ ശതമാനം 81.3


തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയവരില്‍ 81.34 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവുമധികം വിജയ ശതമാനം നേടിയത് എറണാകുളം ജില്ലയാണ്, പത്തനംതിട്ടയാണ് വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍ .
സംസ്ഥാനത്ത് 5132 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടാനായി. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ കുട്ടികള്‍ തൃശ്ശൂര്‍ ജില്ലയാണെന്ന്, പരീക്ഷാഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്‌ക്കൂള്‍ തിരുവനന്തപുരത്ത് പട്ടം സെന്റ്‌മേരീസ് ഹൈയര്‍ സെക്കന്‍ഡറി സ്‌ക്കൂളാണ്.
സംസ്ഥാനത്താകെ 42 സ്‌ക്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം ലഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ 79 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍ അഞ്ച് കുട്ടികള്‍ക്കും മുഴുവന്‍ വിഷയത്തില്‍ എപ്ലസ് ലഭിച്ചു.
സംസ്ഥാനത്ത് വി.എച്ച്.എസ്.സി പരീക്ഷയെഴുതിയവരില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു.

Read More

എസ്എസ്എല്‍സി: വിജയശതമാനം 94.17; സേ പരീക്ഷ 13ന്


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 94.17 ശതമാനം വിദ്യാര്‍ഥികള്‍് ഉപരിപഠനത്തിന് അര്‍ഹത നേടി . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.51 ശതമാനത്തിന്റെ വര്‍ധനവാണ് വിജയ ശതമാനത്തിലുണ്ടായത്. 10,073 വിദ്യാര്‍ഥികള്‍ക്കുപ്ലസ് ലഭിച്ചു. മോഡറേഷന്‍ നല്‍കാതെയാണ് വിജയശതമാനം ഇത്രയുമെത്തിയത്. 44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി.
ഗള്‍ഫില്‍ പരീക്ഷ എഴുതിയവരില്‍ 98.8 ശതമാനം പേര്‍ വിജയിച്ചു. ലക്ഷ്വദ്വീപില്‍ പരീക്ഷയെഴുതിയ 74.81 ശതമാനം പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 97.74 ശതമാനം വിജയം നേടിയ കോട്ടയമാണ് റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയത്. 98.93 ശതമാനം വിജയം നേടിയ മൂവാറ്റുപുഴയാണ് വിദ്യാഭ്യാസ ജില്ലകളില്‍ ഒന്നാമതെത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 87.99 ശതമാനം പേരാണ് ഇവിടെ വിജയിച്ചത്്.
861 സ്‌കൂളുകള്‍ നൂറു മേനി വിജയം കൊയ്തു. 272 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. എയിഡഡ് മേഖലയില്‍ 327 സ്‌കൂളുകള്‍ നൂറു മേനി വിജയം സ്വന്തമാക്കി.
ഉന്നത പഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി മേയ് 13 മുതല്‍ 18 വരെ സേ പരീക്ഷ നടത്തും. ഇതിനായുള്ള അപേക്ഷ നിലവില്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഉപരി പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് മേയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
 കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. മാര്‍ച്ച് 11 മുതല്‍ 23 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ നടന്നത്. 335400 സീറ്റുകളാണ് പ്ലസ് വണ്ണിനുള്ളത്.

 

Read More

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം


തിരുവനന്തപുരം: എസ്. എസ്.എല്‍.സി. പരീക്ഷാഫലം ന്നു പ്രഖ്യാപിക്കുംമാര്‍ച്ച് 23 ന് തീര്‍ന്ന പരീക്ഷയുടെ ഫലം ഇപ്രാവശ്യം റെക്കോര്‍ഡ് വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 93 ശതമാനമായിരുന്നു വിജയം. അത് റെക്കോര്‍ഡായിരുന്നു. ഈ വര്‍ഷവും വിജയശതമാനം കുറയാന്‍ സാധ്യതയില്ലനേരിയ വര്‍ധനയെങ്കിലും ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ 4,79,650 വിദ്യാര്‍ഥികളാണ്‌ ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്‌.
11.30 നാണ് ഫലപ്രഖ്യാപനം. ഈ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. keralapareeshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in

Read More

മലയാള സര്‍വ്വകലാശാലാ ബില്‍ പാസ്സായി


തിരുവനന്തപുരം: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ മലപ്പുറത്തെ തിരൂരില്‍ ആരംഭിച്ച മലയാള സര്‍വ്വകലാശാലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കാനുള്ള ബില്‍ നിയമസഭ പാസ്സാക്കി.
സര്‍വകലാശാലയുടെ പേര് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല എന്നതിന് പകരം മലയാള സര്‍വ്വകലാശാല എന്ന് ഭേദഗതി ചെയ്തു.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുടെ കാര്യത്തില്‍ എത്രയുംവേഗം തീരുമാനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  
ബില്ലിന് ഭരണ, പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് 60 വകുപ്പുകളിലായി 1005 ഭേദഗതികളാണ് അവതരിപ്പിച്ചത്.  
സര്‍വ്വകലാശാലാ ജനറല്‍ കൗണ്‍സിലിലേക്ക് എഴുത്തുകാര്‍, പണ്ഡിതര്‍, അവതരണ കലാകാരന്മാര്‍ തുടങ്ങി ശ്രേഷ്ഠരായ എട്ടുപേരെ സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാം. ഇവരിലൊരാള്‍വനിതയായിരിക്കണം. ഒരാള്‍ പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ പെട്ടയാളും ആകണം.
ജനറല്‍കൗണ്‍സിലിര്‍ നിന്ന് ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മൂന്ന് പേര്‍ നിര്‍വ്വാഹകസമിതിയിലുമുണ്ടാകും. പ്രോ വൈസ്ചാന്‍സലര്‍ തസ്തിക ബില്ലില്‍ പുതുതായി സൃഷ്ടിച്ചു. പി.വി.സി ആയി നിയമിതനാകുന്നയാള്‍ക്ക് 56 വയസ്സ് കവിയരുത്. അഞ്ച് വര്‍ഷമായിരിക്കും കാലാവധി.
സാഹിത്യ, സംഗീതനാടക, ലളിതകലാ അക്കാഡമികളുടെയും നാടന്‍കലാ അക്കാഡമിയുടെയും ചലച്ചിത്ര അക്കാഡമിയുടെയും അദ്ധ്യക്ഷന്മാരും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും ലൈബ്രറികൗണ്‍സില്‍ പ്രസിഡന്റും ജനറല്‍കൗണ്‍സില്‍ അംഗങ്ങളായിരിക്കും. അനദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും.
മലയാളസാഹിത്യം, ഭാഷ, ഭാഷാശാസ്ത്രം, താരതമ്യസാഹിത്യം, മലയാള നിരൂപണപഠനം, പുരാവസ്തു, പുരാരേഖ, ദക്ഷിണേന്ത്യന്‍ ഭാഷാലിപികളുടെ പരിണാമം, ലിപിചരിത്രം, ഗോത്രഭാഷാപഠനം, പ്രാദേശിക ഭാഷാപഠനം, എപ്പിഗ്രഫി, ആര്‍ക്കിയോളജി, മ്യൂസിയോളജി, മലയാളത്തില്‍ നിന്നും മലയാളത്തിലേക്കുമുള്ള തര്‍ജമ തുടങ്ങിയ മേഖലകളില്‍? ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ ഉണ്ടാവും.

 

Read More

പുതിയ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളുടെ വിലക്ക് ഹൈക്കോടതി നീക്കി


കൊച്ചി: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കികഴിഞ്ഞ അധ്യയന വര്‍ഷം എന്‍ജിനീയറിംഗ് കോളജുകളില്‍ 18000 ത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ കോളജുകള്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍ വിലക്കിയത്.
ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ ഏഴായിരത്തോളം മെറിറ്റ് ക്വാട്ടയിലാണെന്നതും സര്‍ക്കാര്‍ വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേയാണ് ഏതാനും സ്വകാര്യ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്‍ജിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക അനുമതി നല്‍കാനുള്ള അധികാരം എഐസിടിഇയ്ക്ക് ആണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യം നയമായി നടപ്പാക്കാനുള്ള അനുവാദമില്ലെന്നുമായിരുന്നു ഇവരുടെ വാദം.
ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധി. എന്നാല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ എഐസിടിഇ സര്‍ക്കാരുമായി ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
   

 

 

Read More

ചരിത്രയാത്ര പൂര്‍ത്തിയാക്കി ഐ.എന്‍.എസ് സുദര്‍ശിനി തിരിച്ചെത്തി


കൊച്ചി: ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ പുറപ്പെട്ട നാവിക സേനയുടെ പായ്ക്കപ്പലായ ഐ.എന്‍.എസ് സുദര്‍ശിനി ആറുമാസത്തെ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചിയില്‍ മടങ്ങിയെത്തി. 2012 സെപ്റ്റംബര്‍ 15 നാണ് സംഘം കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്.
പ്രതിരോധ - വിദേശ മന്ത്രാലയങ്ങളുടെസഹകരണത്തോടെ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി വാണിജ്യ- സാമ്പത്തിക ഉണര്‍വുകൂടി ലക്ഷ്യമിട്ടായിരുന്നു യാത്ര. അഞ്ച് ഓഫിസര്‍മാരും 31 നാവികരും 31 സെയിലര്‍മാരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 1,37,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച സംഘം ഒമ്പത് രാജ്യങ്ങളിലായി 13 തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു.
കമാന്‍ഡന്‍റ് എന്‍. ശ്യാം സുന്ദറായിരുന്നു സംഘത്തിന് നേതൃത്വം നല്‍കിയത്.

Read More

എസ്.കെ. ജന്മശതാബ്ദി ആഘോഷത്തിന് ഉജ്ജ്വല തുടക്കം


കോഴിക്കോട്:മഹാസാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന് പ്രണാമങ്ങളുമായി മാതൃഭൂമിയുടെ എസ്.കെ. ജന്മശതാബ്ദി ആഘോഷത്തിന് മഹാനായ സഞ്ചാരിയുടെ പ്രിയനഗരത്തില്‍ പ്രൗഢഗംഭീരമായ തുടക്കം.
എസ്.കെ. യുടെ തട്ടകം കാണാന്‍ യുക്രൈനില്‍ നിന്ന് എത്തിയ റഷ്യന്‍ സാഹിത്യകാരന്‍ ആന്ദ്രേ കുര്‍ക്കോവ് 'സഞ്ചാരിയുടെ നൂറു വര്‍ഷങ്ങള്‍' എന്ന് പേരിട്ട ആഘോഷങ്ങള്‍ക്ക് വിളക്കുകൊളുത്തി തുടക്കമിട്ടു.
എസ്.കെ. യുടെ കൃതികള്‍ മറ്റു രാജ്യങ്ങളിലെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ അതില്‍ മൂലഭാഷ മലയാളം എന്നു രേഖപ്പെടുത്തപ്പെട്ടു. അത്രയും ഭാഷകളിലേക്ക് അങ്ങനെ മലയാളത്തിന്റെ സാധ്യതകള്‍ എത്തുകയും ചെയ്തു.
ബിഥോവന്റെ സിംഫണിപോലെ സംഗീതാത്മകമാണ് മലയാളം. യുക്രൈന്‍ ഭാഷയില്‍ 27 അക്ഷരങ്ങളാണുള്ളത്. എന്നാല്‍, ഇവിടെ 51 അക്ഷരങ്ങളുണ്ട്. ഈ ഭാഷ അത്രമാത്രം കൂടുതല്‍ സമ്പന്നവും സംഗീതാത്മകവുമാണ് എന്നാണ് അതിനര്‍ഥം  കുര്‍ക്കോവ് പറഞ്ഞു.

  എസ്.കെ.പൊറ്റക്കാട് (1913 മാര്‍ച്ച് 14- 1982 ഓഗസ്റ്റ് 6)
മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയും ആയ എസ്.കെ.പൊറ്റക്കാടിന്റെ യഥാര്‍ത്ഥ നാമം   ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റക്കാട്.
അദ്ദേഹത്തിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിന് 1980-ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.
1939-ല്‍ എസ്.കെ.നടത്തിയ യാത്രയില്‍ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീര്‍ത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്. സാമൂതിരി കോളേജുമാഗസീനില്‍ വന്ന രാജനീതി എന്ന കഥയാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.
ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1973), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ്(1977) ജ്ഞാനപീഠ പുരസ്‌കാരം (1980) എന്നിവ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനയക്ക് ലഭിച്ച അംഗീകാരങ്ങളാണ്. കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദിരിച്ചു.
1939-ല്‍ പ്രസിദ്ധീകരിച്ച നാടന്‍ പ്രേമമാണ് പൊറ്റക്കാടിന്റെ ആദ്യ നോവല്‍. 1940-ല്‍ മലബാറിലേയ്ക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ച്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശിസര്‍ക്കാറിന്റെ പുരസ്‌കാരംനോവലിന് ലഭിച്ചു.

പ്രധാന കൃതികള്‍
നോവലുകള്‍ - വല്ലികാ ദേവി, മൂടുപടം, വിഷകന്യക, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ...
ചെറുകഥകള്‍ - ചന്ദ്രകാന്തം, നിശാഗന്ധി, ജലതരംഗം, ഹിമവാഹിനി, യവനികയ്ക്കു പിന്നില്‍ എഴിലംപാല, തെരഞ്ഞെടുത്ത കഥകള്‍, വൃന്ദാവനം, കാട്ടുചെമ്പകം, അന്തകന്റെ തോട്ടി, മലയാളത്തിന്റെ ചോര ...
യാത്രാവിവരണം - കശ്മീര്‍, യാത്രാസ്മരണകള്‍, കാപ്പിരികളുടെ നാട്ടില്‍, നൈല്‍ ഡയറി, ഇന്നത്തെ യൂറോപ്പ്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബാലിദ്വീപ്, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ട് ബ്ക്കു, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ...

 

Read More

സംസ്ഥാന സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ന്ധം: പി.എസ്.സി അംഗീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി നേടുന്നതിന് മലയാളം നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ പിഎസ്‌സി തീരുമാനിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ശിപാര്‍ശ പിഎസ്‌സി അംഗീകരിക്കുകയായിരുന്നുഭരണഭാഷ മലയാളമാക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് നീക്കം.
ലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ കഴിയുക. ഇല്ലാത്തവര്‍ക്ക് പ്രൊബേഷന്‍ നല്‍കുകയോ സ്ഥിരപ്പെടുത്തുകയോ ഇല്ലമലയാളം പാഠ്യവിഷയമല്ലാത്ത പാഠ്യപദ്ധതികള്‍വഴി യോഗ്യത നേടി വിവിധ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ കൂടിവരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു നടപടി. സര്‍ക്കാരിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ പിഎസ്‌സി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്   പിഎസ്‌സി യോഗം അംഗീകരിക്കുകയായിരുന്നു.
മലയാളഭാഷ പഠിക്കാത്തവര്‍ സര്‍വീസില്‍ പ്രവേശിച്ചാലും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തു നല്‍കണമെങ്കില്‍ മലയാളത്തിലുള്ള പരിജ്ഞാനം തെളിയിക്കണമെന്ന പുതിയ വ്യവസ്ഥയാണു ഏര്‍പ്പെടുത്തുന്നത്. വകുപ്പുതല പരീക്ഷയുടെ മാതൃകയില്‍പരീക്ഷ നടത്തണമെന്നായിരുന്നു സബ്കമ്മിറ്റിയുടെ നിര്‍ദേശം. ഇതില്‍ നിശ്ചിത ശതമാനം മാര്‍ക്കു നേടുന്നവരെ മാത്രമേ സ്ഥിരപ്പെടുത്തൂ.

 

Read More

വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം


തിരുവനന്തപുരം: ആധാര്‍ രജിസ്ട്രേഷനില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങളും സാക്ഷ്യപത്രങ്ങളും നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. 2013 മാര്‍ച്ച് 31ന് മുമ്പ് എല്ലാ വിദ്യാര്‍ഥികളും ഇതില്‍ പേരുചേര്‍ക്കണം. കലോത്സവങ്ങളിലും മറ്റ് മത്സരങ്ങളിലും പങ്കെടുക്കാനും സ്കോളര്‍ഷിപ്പുകളും ഇതര സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി.
2014 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ പുതിയ തീരുമാനം. കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട ചുമതല ഡി.ഇ.ഒ/എ.ഇ.ഒ/സ്കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ക്കായിരിക്കും.
പുതിയ ഉത്തരവ് പ്രകാരം സ്കൂള്‍ മേധാവികള്‍ തന്നെ രജിസ്ട്രേഷന് മുന്‍കൈയെടുക്കേണ്ടിവരും. അക്ഷയ കേന്ദ്രങ്ങള്‍ സ്കൂളുകളില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ അക്ഷയ കേന്ദ്രങ്ങളിലേക്കെത്തിച്ച് വേണം ഇത് ചെയ്യാന്‍.

Read More

ചിത്തിര തിരുനാള്‍ ബാലരാമവര്‍മ


õതിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ അവസാനത്തെ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ നൂറാം ജന്മദിനമാണ് ഇന്ന്.(1912 നവംബര്‍ 7 - 1991 ജൂലൈ 18)
õചരിത്ര പ്രാധാന്യമുള്ള സാമൂഹിക പരിവര്‍ത്തനത്തിന്റെയും രാഷ്ട്രീയ സമരങ്ങളുടെയും കാലത്താണ് അദ്ദേഹം രാജ്യം ഭരിച്ചിരുന്നത്.
õ1931-മുതല്‍ 1949 വരെയുള്ള കാലഘട്ടമായിരുന്നു അദ്ദേഹം തിരുവിതാംകൂര്‍ മഹാരാജാവായിരുന്നത്.
õചിത്തിരതിരുനാളിന്റെ ദിവാനായിരുന്നു സി.പി. രാമസ്വാമി അയ്യര്‍.
õ1936-ല്‍ നവംബര്‍ 12-ന് ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ചിത്തിരതിരുനാളാണ്.
õആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്   ചിത്തിരതിരുനാള്‍ ആണ്
õഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത് ചിത്തിരതിരുനാളാണ്.
õതിരുവിതാംകൂര്‍ സര്‍വ്വകലാശാല, തിരുവിതാംകൂര്‍ റബ്ബര്‍വര്‍ക്‌സ്, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി, ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് എന്നിവ ആരംഭിച്ചത് ചിത്തിരതിരുനാളാണ്.
õപള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് 1935-ല്‍ തുടക്കം കുറിച്ചത് ശ്രീചിത്തിരതിരുനാളാണ്.
õ1932-ല്‍ തിരുവിതാംകൂര്‍ ഭൂപണയബാങ്ക് സ്ഥാപിച്ചു. ഗ്രാമീണ വികസനത്തെ മുന്‍നിര്‍ത്തി 1939-ല്‍ തിരുവിതാംകൂര്‍ വില്ലേജ് യൂണിയന്‍ ആക്ട് നടപ്പിലാക്കി.
 

Read More

എഴുത്തച്ഛന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലയ്ക്ക് തുടക്കം


മലപ്പുറം: ഭാഷാ ആചാര്യന്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സര്‍വകലാശാല നാടിന് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ദക്ഷിണേന്ത്യയില്‍ മാതൃഭാഷ സര്‍വകലാശാല ഇല്ലാതിരുന്ന ഏക സംസ്‌ഥാനം കേരളമായിരുന്നു. ആ ഒരു കുറവ്‌ ഇന്ന്‌ നികത്തപ്പെട്ടുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയവരെ ആദരിച്ചു. പുരസ്‌കാര ജേതാക്കള്‍ എല്ലാം ചടങ്ങിന് എത്തിയില്ല. ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയാറാക്കിയ സര്‍വകലാശാലയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലര്‍.

 

Read More

അധ്യാപക യോഗ്യത പരീക്ഷാഫലം പ്രസിദ്ധീകരിച്ചു‍


തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഐടി@സ്‌കൂള്‍ വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. സംസഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയില്‍(ടെറ്റ്) 8000 പേര്‍ വിജയിച്ചു. പി.എ. ജിതിന്‍ ജിത്ത് വയനാട്(ടെറ്റ് ഒന്ന്), പി.അര്‍ജുന്‍ പാലക്കാട്(ടെറ്റ് രണ്ട്), ആന്‍ മേരി ജോയ് കോട്ടയം(ടെറ്റ് മൂന്ന്) എന്നിവരാണ് ആദ്യ റാങ്കുകാര്‍.

Read More

പി.എസ്.സി. പരീക്ഷകള്‍ മാറ്റി


തിരുവനന്തപുരം: കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ ശനിയാഴ്ച നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിയതായി പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

പഴശ്ശിയുടെ ജീവിതവുമായി വീരകേരളം


മഞ്ചേരി: ചരിത്രം ഇതിവൃത്തമാക്കിക്കൊള്ളുള്ള ഒരു മഹാകാവ്യം കൂടി മലയാളത്തിന് ലഭിക്കുന്നു.കേരള വര്‍മ പഴശ്ശിരാജയുടെ ജീവിതവും പോരാട്ട വീര്യവും ഇതിവൃത്തമാക്കിക്കൊണ്ട് മഞ്ചേരി അരുകിഴായയിലെ കൈതക്കല്‍ ജാതവേദന്‍ രചിച്ച വീരകേരളം മഹാകാവ്യമാണ് മലയാളത്തിന് വീണ്ടും ലഭിക്കുന്ന ചരിത്ര മഹാകാവ്യം. ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ  ചരിത്രം ഇതിവൃത്തമാക്കിയുള്ള മഹാകാവ്യത്തിനുശേഷം മലയാളത്തിന് ലഭിക്കുന്ന ചരിത്ര മഹാകാവ്യമാണ് വീരകേരളം.

കൈതക്കല്‍ ജാതവേദന്‍ നാലുവര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കൃതി പൂര്‍ത്തിയാക്കുന്നത്. 14 സര്‍ഗങ്ങളില്‍ 1145 ശ്ളോകങ്ങളിലാണ് വീരകേരളം മഹാകാവ്യം.അഴകത്ത് പത്മനാഭക്കുറുപ്പിന്‍െറ ‘രാമചന്ദ്രവിലാസം’ ആണ് മലയാളത്തിലെ ആദ്യ മഹാകാവ്യം. തുടര്‍ന്ന് ഒരു ഡസന്‍ മഹാകാവ്യങ്ങള്‍ മലയാളത്തിലുണ്ടായി. 1978ല്‍ പ്രസിദ്ധീകരിച്ച ‘മുഹമ്മദം’ ആണ് അവസാനമായിറങ്ങിയത്. വില്യം ലോഗന്‍െറ മലബാര്‍ മാന്വല്‍, ഡോ. കെ.കെ. എന്‍. കുറുപ്പിന്‍െറ പഴശ്ശി സമരങ്ങള്‍, വീരപഴശ്ശി കേരളവര്‍മ എന്നീ കൃതികളും പുറത്തുനിന്ന് കിട്ടാവുന്ന വിവരങ്ങളുമാണ് ചരിത്രവസ്തുതകള്‍ക്ക് ആശ്രയിച്ചത്. സംസ്കൃതത്തില്‍ ഔചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കൈതക്കല്‍ ജാതവേദന്‍ ഭര്‍തൃഹരിയുടെ ‘ശതകത്രയം’ എന്ന സംസ്കൃത കാവ്യം കാവ്യരൂപേണ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
മഹാകാവ്യത്തെ സര്‍ഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമുണ്ടായ സംസ്‌കൃത മഹാകാവ്യം സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസമാണ്. മലയാളത്തിലുണ്ടായ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം.
സംസ്‌കൃതത്തിലെ മഹാകാവ്യങ്ങള്‍
കുമാരസംഭവം    -    കാളിദാസന്‍
രഘുവംശം    -    കാളിദാസന്‍
ശിശുപാലവധം-    മാഘന്‍
കിരാതാര്‍ജുനീയം-    ഭാരവി
നൈഷധം    -    ശ്രീഹര്‍ഷന്‍
കേരളത്തില്‍ രചിക്കപ്പെട്ട സംസ്‌കൃത മഹാകാവ്യങ്ങള്‍
മൂഷിക വംശം    -    അതുലമഹാകവി
ശിവവിലാസം    -    ദാമോദര ചാക്യാര്‍
ശ്രീകൃഷ്ണവിജയം-    ശങ്കര കവി
രാഘവീയം    -    രാമപാണി വാദര്‍
വിശാഖവിജയം-    വലിയകോയിത്തമ്പുരാന്‍
ആംഗല സാമ്രാജ്യം-    എ.ആര്‍.രാജരാജവര്‍മ
ക്രിസ്തു ഭാഗവതം-    പ്രൊഫ.പി.സി.ദേവസ്യ
നവഭാരതം    -    മുതുകുളം ശ്രീധര്‍
വിശ്വഭാനു    -    ഡോ.പി.കെ.നാരായണ പിള്ള
ശ്രീ നാരായണ വിജയം-    പ്രൊഫ.കെ.ബാലരാമപ്പണിക്കര്‍
കേരളോദയം    -    ഡോ.കെ.എ.എഴുത്തഛ ന്‍(1979-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്)
മലയാളത്തിലെ ചില മഹാകാവ്യങ്ങള്‍
രാമചന്ദ്രവിലാസം-    അഴകത്ത് പത്മനാഭക്കുറുപ്പ്
രുഗ്മാംഗദ ചരിതം-    പന്തളം കേരളവര്‍മ
ഉമാകേരളം    -    മഹാകവി ഉള്ളൂര്‍
കേശവീയം    -    കെ.സി.കേശവപിള്ള    
ചിത്രയോഗം    -    വള്ളത്തോള്‍ നാരായണ മേനോന്‍
ശ്രീയേശുവിജയം-    കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
പാണ്ഡവോദയം-    കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍
രാഘവാഭ്യുദയം-    വടക്കുംകൂര്‍ രാജരാജവര്‍മ
മാര്‍ത്തോമാ വിജയം-    സിസ്റ്റര്‍ മേരീബനീജ്ഞ
മാഹമ്മദം    -    പൊന്‍കുന്നം സെയ്ദു മുഹമ്മദ്
വീരകേരളം മഹാകാവ്യം-കൈതക്കല്‍ ജാതവേദന്‍
സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്
കുമാരസംഭവം-    എ.ആര്‍.രാജരാജവര്‍മ
രഘുവംശം-    കുണ്ടൂര്‍ നാരായണ മേനോന്‍
ബുദ്ധ ചരിതം - മയ്യനാട് സി.പി.കേശവന്‍ വൈദ്യര്‍
ശിശുപാല വധം - കിളിമാനൂര്‍ ശങ്കരവാര്യര്‍

Read More

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനു അനുവധിച്ചിരുന്ന അധിക യോഗ്യത പി.എസ്.സി റദ്ദാക്കി.


സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനു വേണ്ടി പി.എസ്.സി നിശ്ചയിച്ചിരുന്ന ഡിഗ്രി മാര്‍ക്ക് നിയന്ത്രണവും അധിക യോഗ്യതയായ ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷനും ഒഴുവാക്കി.   സെക്രട്ടറിയേറ്റ്  അസിസ്റ്റന്റ നോട്ടിഫിക്കേഷന്‍ ജൂലൈ 31 2012 പുറത്തിറങ്ങും. ജനുവരി 2013 നു പരീക്ഷ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു.

Read More

വിജ്ഞാന രംഗത്ത് സഹകരിക്കുമെന്ന്‌ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍


കോഴിക്കോട്:വൈജ്ഞാനിക മേഖലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ജെന്നിഫര്‍ മെക്കന്റയര്‍. ഇന്ത്യ-അമേരിക്ക പരസ്പര സഹകരണസംരംഭത്തിന്റെ ഭാഗമായി സര്‍വകലാശാല സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോണ്‍സല്‍ ജനറല്‍.വനിതാ പഠനം, നാനോ ടെക്നോളജി, ബോട്ടണി, ജേണലിസം, വിദൂരപഠനം തുടങ്ങിയ പഠനവകുപ്പുകള്‍ക്ക് അക്കാദമിക് വിദഗ്ധരുടെ സേവനം കാലിക്കറ്റിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍ സലാമുമായി ഇവര്‍ ചര്‍ച്ച നടത്തി. ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പിന് കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു.
ഗവേഷണ രംഗത്തും പരസ്പരം സഹകരിക്കും. വനിതാ പഠനവകുപ്പിന്റെ അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് സഹകരണം നല്‍കും. ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ് നേടി അമേരിക്കയില്‍ പഠനം നടത്തുന്നവര്‍ക്ക് തുടര്‍ന്നും അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കും -കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

Read More

ഉപരിതല ഓസോണ്‍ :കേരളം ഭീതിയില്‍


ഭൗമോപരിതലത്തില്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഉണ്ടാകുന്ന ഉപരിതല ഓസോണിന്റെ അളവ് കേരളത്തില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്.
യു.എസിലെ ലൂസിയാന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ടി. വത്സരാജിന്റെയും ഐ.എസ്.ആര്‍.ഒയുടെയും സഹായത്തോടെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എം.കെ സതീഷ്‌കുമാറും സംഘവും നടത്തിയ പഠനത്തിലാണ് ഉപരിതല ഓസോണിന്റെ അളവിനെക്കുറിച്ചുള്ള വിവരം ലഭ്യമായത്.
ഭൂമിയുടെ പ്രതലത്തില്‍ നിന്നും 15 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടയിലുള്ള സ്‌ട്രോറ്റോസ്ഫിയറിലാണ് ഓസോണ്‍ കൂടുതലായി കാണുന്നത്. അതിനെ ഓസോണ്‍ പാളി എന്നു വിളിക്കുന്നു. ഓക്‌സിജന്റെ ഒരു അലോട്രോപ്പ് ആണ് ഓസോണ്‍. രണ്ട് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഓക്‌സിജന്‍ തന്മാത്ര(O2) ഉണ്ടാകുമ്പോള്‍ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്ന് ഓസോണ്‍ തന്മാത്ര (O3)ആകുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യാന്‍ അന്തരീക്ഷ പാളിയിലെ ഓസോണിന് കഴിയും.
ഭൂമിയുടെ സംരക്ഷണ കുടയായ ഓസോണ്‍ നമുക്ക് ഉപകാരിയാണെങ്കിലും ഭൗമോപരിതലത്തില്‍ രൂപംകൊള്ളുന്ന ഓസോണ്‍ ഏറെ അപകടകാരിയാണ്. ശരാശരി 100 മീറ്റര്‍ ഉയരത്തിലാണ് ഇത് കാണുന്നത്.
വെടിക്കെട്ട്, പടക്കം, വാഹനങ്ങള്‍, മാലിന്യകൂമ്പാരം എന്നിവയെല്ലാം ഉപരിതല ഓസോണിന്റെ വര്‍ധനവിനെ സഹായിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉപരിതല ഓസോണ്‍ ഇരട്ടിയായതായി ഗവേഷണ സംഘം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്.

 

Read More

എയ്ഡഡ് കോളജുകളില്‍ അധിക അധ്യാപക തസ്തിക


തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 1599 അധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളജ് അധ്യാപക നിയമനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അധ്യയനം പ്രതിസന്ധിയിലാവുകയും നിയമനാനുമതി നല്‍കണമെന്ന് ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്രയും തസ്തികകളില്‍ സ്ഥിര നിയമനം നല്‍കാന്‍ തീരുമാനിച്ചത്.  1998 -2001ല്‍ പ്രീഡിഗ്രി വേര്‍പെടുത്തിയതോടെ അനുവദിച്ച പുതിയ കോഴ്‌സുകള്‍ക്ക് തസ്തിക അനുവദിച്ചിരുന്നില്ല. ഇവരാണ് പുതുതായി സൃഷ്ടിച്ചതില്‍ വലിയൊരു വിഭാഗം.
വയനാട്ടിലെ മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കാന്‍ രണ്ട് ഓഫീസുകള്‍ തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 40 തസ്തികകള്‍ താല്‍കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ഉപഭോക്തൃ വിലസൂചിക തയാറാക്കുന്നതിന് 200910 അടിസ്ഥാന വര്‍ഷമായി കണക്കാക്കി കുടുംബ ബജറ്റ് സര്‍വേ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി കേരള കണ്‍സ്യൂമര്‍ െ്രെപസ് ഇന്റക്‌സ് റിവിഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കും. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിക്കും. ഏറെ പഴയ ഇന്റക്‌സാണ് നിലവിലുള്ളത്. ഇതില്‍ മാറ്റം വരുത്തണമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ തണ്ടാന്‍ ജാതിയില്‍പെട്ടവരെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
കെ.എസ്.എഫ്.ഇയുടെ അംഗീകൃത മൂലധനം 25 കോടിയില്‍ നിന്ന് 50 കോടിയായി വര്‍ധിപ്പിക്കും. ഐ.ടി.ഐകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ 57 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. നെടുമങ്ങാട് താലൂക്കിലെ പാലോട് ഗവര്‍മെന്റ് ആശുപത്രിയിലും ആലപ്പുഴതൃശൂര്‍ നഴ്‌സിംഗ് കോളജുകളിലും 15 പുതിയ തസ്തികകള്‍ വീതം സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നഴ്‌സിങ് കോളജുകളില്‍ പ്രഫസര്‍ ഒന്ന്, അസോസിയേറ്റ് പ്രഫസര്‍ ഒന്ന്, അസിസ്റ്റന്റ് പ്രഫസര്‍ സീനിയര്‍ ലക്ചറര്‍10, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഒന്ന്, എല്‍ഡി ക്ലാര്‍ക്ക് രണ്ട് എന്നിങ്ങനെയാണ് രണ്ട് കോളജുകളിലും തസ്തിക സൃഷ്ടിച്ചത്. തിരുവനന്തപുരം ജില്ലയിലെ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ട് ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ 15 തസ്തിക, കോഴിക്കോട് ജില്ലയിലെ വേളം പി.എച്ച്.സിയില്‍ ഗ്രേഡ് 2 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക എന്നിവ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഹെഡ് നഴ്‌സ്‌രണ്ട്, സ്റ്റാഫ് നഴ്‌സ്  അഞ്ച്, നഴ്‌സിങ് അസിസ്റ്റന്റ്  രണ്ട്, അറ്റന്‍ഡര്‍നാല് വീതം തസ്തികകളാണ് പാലോട് അനുവദിച്ചത്.

 

Read More
JQuery Cycle Plugin - Example Slideshow