ഓട്ടോ-ടാക്‌സി സമരം പിന്‍വലിച്ചു


 കോഴിക്കോട്: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി സമരം പിന്‍വലിച്ചു. മിനിമം നിരക്ക് 15 രൂപയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതി പണിമുടക്ക് പിന്‍വലിച്ചത്. ഇക്കാര്യത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി ബുധനാഴ്ച ചര്‍ച്ച നടത്തും. കോഴിക്കോട് ചേര്‍ന്ന തൊഴിലാളികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പിന്‍വലിച്ചത്.
ഓട്ടോ-ടാക്‌സി നിരക്ക് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ കൂട്ടിയത്. ടാക്‌സിയുടെ മിനിമം നിരക്ക് 100 രൂപയായും ഓട്ടോയുടെ മിനിമം നിരക്ക് 14 രൂപയായിട്ടുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഓട്ടോയുടെ മിനിമം നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പണിമുടക്ക് തുടരുകയായിരുന്നു.


 

Read More

ബസ്ചാര്‍ജ് വര്‍ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഇന്ന്‌ അര്‍ധരാത്രി നിലവില്‍ വരും. മിനിമം ചാര്‍ജ് ആറു രൂപയാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് ഒരു രൂപയായി വര്‍ധിപ്പിച്ചു.
മിനിമം ചാര്‍ജ് അഞ്ചു രൂപയില്‍ നിന്ന് ആറു രൂപയാക്കി. വിദ്യാര്‍ഥി ടിക്കറ്റ് അമ്പത് പൈസയില്‍ നിന്ന് ഒരു രൂപയാക്കി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള ബസ്സുകള്‍ക്ക് 25 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡിനറി ബസ്സുകള്‍ക്ക് കിലോമീറ്ററിന് 55 പൈസ എന്നത് 58 പൈസയാക്കിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ - 62 (പഴയ നിരക്ക് 57), സൂപ്പര്‍ ഫാസ്റ്റ്- 65 (60), സൂപ്പര്‍ എക്‌സ്പ്രസ്- 70 (65), സൂപ്പര്‍ ഡീലക്‌സ്- 80 (75), ലക്ഷ്വറി- 100 (90), വോള്‍വൊ - 120 (110) എന്നിങ്ങനെയാണ് മറ്റു സര്‍വീസുകളില്‍ വര്‍ധിപ്പിച്ച നിരക്ക്.

Read More

പി.എസ്‌.സി. നിയമനം പ്രവേശനകാലാവധി നീട്ടി


തിരുവനന്തപുരം: പി.എസ്‌.സി. മുഖാന്തിരം സര്‍വീസില്‍ നിയമനം ലഭിക്കുന്ന, സംസ്‌ഥാനത്തും സംസ്‌ഥാനത്തിന്‌ പുറത്തും സ്വകാര്യ സ്‌ഥാപനങ്ങളില്‍ കരാര്‍ വ്യവസ്‌ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌, സര്‍വീസില്‍ പ്രവേശിക്കുന്നതിന്‌ പരമാവധി 90 ദിവസം വരെ അനുവദിച്ച്‌ ഉത്തരവായി. നിയമന ഉത്തരവു തീയതി മുതലാണ്‌ ഇത്‌ കണക്കാക്കുന്നത്‌.
ഇതിനായി തൊഴില്‍ ദാതാവുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ പകര്‍പ്പ്‌ നിയമന അധികാരിക്കു സമര്‍പ്പിക്കണം. നിയമന ഉത്തരവിനു ശേഷമുള്ള കരാറുകള്‍ പരിഗണിക്കുന്നതല്ല. ഇപ്രകാരം നിയമനം ലഭിക്കുന്നവരുടെ സീനിയോറിറ്റി കേരള സ്‌റ്റേറ്റ്‌ ആന്‍ഡ്‌ സബോര്‍ഡിനേറ്റ്‌ സര്‍വ്വീസ്‌ ചട്ടങ്ങളിലെ 27 (സി) വകുപ്പനുസരിച്ചായിരിക്കുമെന്നും ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

 

Read More

ക്രമസമാധാനത്തില്‍ കേരളം ഒന്നാമത്


തിരുവനന്തപുരം: ക്രമസമാധാനപാലനത്തില്‍ ദേശീയത ലത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. മൊത്തം പ്രകടനത്തില്‍ രണ്ടാം സ്ഥാനമാണ് സംസ്ഥാനത്തിന്. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ചുള്ള 'ഇന്ത്യാ ടുഡെ' വാര്‍ഷിക സര്‍വെയിലാണ് കേരളം മുന്നിലെത്തിയത്.
ഭരണനൈപുണ്യ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും രാജ്യത്തെ ഏറ്റവും അഭിവൃദ്ധി നേടിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനു ലഭിച്ചു.
 അടിസ്ഥാനസൗകര്യത്തില്‍ കേരളം പതിനാലാം സ്ഥാനത്തുനിന്ന് മൂന്നാമതെത്തി. കൃഷിയില്‍ പതിമൂന്നാം റാങ്കില്‍ നിന്നു നാലാം സ്ഥാനത്തെത്തി. ആരോഗ്യരംഗത്ത് പതിനാലില്‍ നിന്ന് എട്ടിലേക്കുയര്‍ന്നു. വ്യവസായ നിക്ഷേപരംഗത്ത് 12 -ല്‍ നിന്ന് എട്ടിലെത്തി.
20 വലിയ സംസ്ഥാനങ്ങള്‍, 10 ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്നിങ്ങനെ തിരിച്ചാണ് സര്‍വേ നടത്തിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. കൃഷി, വ്യവസായ നിക്ഷേപം, അടിസ്ഥാനസൗകര്യം, ഭരണനൈപുണ്യം, പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഉപഭോക്തൃവിപണി, പൊതുസമ്പദ് വ്യവസ്ഥ എന്നീ എട്ടു മേഖലകള്‍ തിരിച്ചാണ് മൂല്യനിര്‍ണയം നടത്തിയത്.

 

Read More

ഹിസ് എക്‌സലന്‍സി ഒഴിവാക്കാനുള്ള തീരുമാനം മാതൃകാപരം: വി.എസ്


തിരുവനന്തപുരം: തന്റെ പേരിന് മുന്‍പില്‍ ഹിസ് എക്‌സലന്‍സി ചേര്‍ക്കേണ്‌ടെന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ തീരുമാനം മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിശിഷ്ടവ്യക്തികളെ സൂചിപ്പിക്കാന്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പദമാണിതെന്ന് വി.എസ് പറഞ്ഞു. സാമ്രാജത്യ ഭരണം പോയിട്ട് ആറര പതിറ്റാണ്ടായിട്ടും ഔദ്യോഗിക വ്യവഹാര മേഖലകളില്‍ കൊളോണിയല്‍ സ്വാധീനം തുടരുന്നുണ്‌ടോയെന്ന പരിശോധനയ്ക്കും തിരുത്തലിനും തീരുമാനം ഇടയാക്കണമെന്നും വി.എസ് പറഞ്ഞു.
നിയമസഭയില്‍ രാഷ്ട്രപതി പങ്കെടുത്ത പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ജനാധിപത്യ മൂല്യത്തിലധിഷ്ടിതമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യനീതി നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.

 

Read More

പനിയുമായി മറ്റൊരു വൈറസ്- ഹാന്റ വൈറസ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വര്‍ഷവും ഉണ്ടാകുന്ന പകര്‍ച്ചപ്പനികളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി. ഹാന്റ വൈറല്‍ ഫിവര്‍ എന്ന പുതിയ വൈറല്‍ പനിയാണ് ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നേരത്തെ തന്നെവൈറസ് ഉള്ളതായി പറയുന്നുണ്ടെങ്കിലും ഹാന്റ വൈറല്‍ ഫിവര്‍ ബാധിച്ച് ഒരു വിദ്യാര്‍ഥി കഴിഞ്ഞദിവസം മരിച്ചതോടെയാണ്വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.
എലികളാണ് ഹാന്റ വൈറല്‍ ഫീവര്‍ പരത്തുന്നത്. ശക്തമായ പനി, വിറയല്‍, കൈപ്പത്തികളില്‍ വിയര്‍പ്പ്, മനംപുരട്ടല്‍, തലവേദന, വയറുവേദന, നടുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.
കൊറിയയാണ് ഹാന്റ വൈറസിന്റെ ജന്മദേശം. 1978-ല്‍ ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞനായ ഹോ വാങ്‌ലീ ഹാന്റവൈറസിനെ ആദ്യമായി വേര്‍തിരിച്ചെടുത്തു. കൊറിയയില്‍ ഇത് ആദ്യം കണ്ടെത്തിയതിനാല്‍ കൊറിയന്‍ ഹെമറാജിക് ഫീവര്‍ എന്നാണ് ഇത്തരം പനിയെ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. വൈറസിനെ കണ്ടെത്തിയതോടെ ഹാന്റ വൈറല്‍ ഫീവര്‍ എന്നാക്കി മാറ്റി.
ഹെമറാജിക് ഫീവര്‍ വിത്ത് റീനല്‍ സിന്‍ഡ്രോം എന്നാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച പേര്.
കൊറിയ, ചൈന, ഉത്തര-പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഈ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ഗുജറാത്ത്,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഹാന്റ ഫിവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മാരകമായ വിധത്തില്‍ വ്യാപിച്ചിട്ടില്ല.

 

Read More

തലസ്ഥാനത്ത് കോളറ


തിരു: പൂര്‍ണമായി നിര്‍മാര്‍ജനംചെയ്തെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ട കോളറ തിരുവനന്തപുരത്ത് കണ്ടെത്തി. തീരദേശമേഖലയായ പുതിയതുറയിലാണ് അഞ്ചു വര്‍ഷത്തിനുശേഷം രോഗം കണ്ടെത്തിയത്.

ജലത്തിലൂടെ പകരുന്ന രോഗങ്ങളില്‍ ഒന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പകര്‍ത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം, എന്നിവയിലൂടെയാണ് ഈ രോഗങ്ങള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ കോളറാ ടോക്‌സിന്‍ എന്ന വിഷ വസ്തു ഉത്പ്പാദിപ്പിക്കുന്നു. ഈ വിഷവസ്തുവാണ് വയറിളക്കത്തിനു കാരണമാകുന്നത്. ഈച്ചയും ഈ രോഗം പകര്‍ത്തുന്നതിന് കാരണമാണ്.
 

Read More

സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവില്‍ 23 ശതമാനം കുറവ്


മലപ്പുറം: സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവില്‍ 23 ശതമാനം കുറവ്. ഈവര്‍ഷം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 5വരെ സംസ്ഥാനത്ത് ലഭിച്ചത് 1413.5 മി.മീറ്റര്‍ മഴയാണ്. 1834.2 മഴയാണ്കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത്.
ശരാശരി 855.2 മിമീറ്റര്‍ മഴ ലഭിക്കേണ്ട ലക്ഷദ്വീപില്‍വര്‍ഷം 1022.3 മി.മീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.ലഭിക്കേണ്ടിയിരുന്ന മഴയേക്കാള്‍ 19 ശതമാനം മഴ ഇവിടെ അധികം ലഭിച്ചു.
സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 20ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിക്കുകയാണെങ്കില്‍ മഴക്കൂടുതലും 20 ശതമാനത്തില്‍ താഴെയായാല്‍ മഴക്കുറവുമാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തുക. ഇതനുസരിച്ച് കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ശരാശരി മഴ ലഭിച്ചിട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

 

Read More

ദുരന്തം മേഘസ്‌ഫോടനം മൂലമെന്ന്‌ ഭൗമശാസ്‌ത്രജ്‌ഞര്‍‍‍‍


കണ്ണൂര്‍: പുല്ലൂരാംപാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിനും മറ്റ്‌ പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം മേഘസ്‌ഫോടനമാണെന്ന്‌ ഭൗമശാസ്‌ത്രജ്‌ഞര്‍. മഴ തുടര്‍ന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നും ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു. സീനിയര്‍ ജിയോളജിസ്‌റ്റ് ഡോ.സജിന്‍കുമാറിന്റെ നേതൃത്വത്തില്‍ ദുരന്ത സ്‌ഥലത്ത്‌ പരിശോധന നടത്തിയശേഷമാണ്‌ സംഘംവിലയിരുത്തല്‍ നടത്തിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴപെയ്തതും ഉരുണ്ടുകൂടിയ മേഘത്തിന് പുറത്തുകടക്കാന്‍ കഴിയാതെ വന്നതുമാണ് മേഘസ്‌ഫോടനത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് മേഘം മണ്ണിലേക്ക് ഇറങ്ങിയിരിക്കാമെന്നും ഇത് ഉരുള്‍പൊട്ടലിന് ഇടയാക്കിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികള്‍ അറിയിച്ചു.
പുല്ലൂരാംപാറ ദുരന്തത്തില്‍ എട്ടുപേരാണ്‌ മരിച്ചത്‌.ഇരിട്ടിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടിയും മരിച്ചിരുന്നു. 150 കോടി രൂപയോളം നാശനഷ്‌ടവും ഉണ്ടായിട്ടുണ്ട്‌.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും വന്‍ മേഘാസ്ഫോടനം നടന്നിരുന്നു. മലയിടിച്ചിലും വെള്ളപ്പൊക്കത്തിലും 31 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.

Read More

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍  ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ   വര്‍ധിപ്പിച്ചു. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയായിരിക്കും പുതിയ നിരക്ക്. 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം.  
ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്‌സ് കണക്ഷന് 20 രൂപയായും ത്രീ ഫെയ്‌സ് കണക്ഷന് 60 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും. 3000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും.  
പത്തു വര്‍ഷത്തിനുശേഷം ആദ്യമായാണു സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുന്നത്. 1564 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്നവിധത്തില്‍ നിരക്കു വര്‍ധന ഏര്‍പ്പെടുത്തണമെന്നാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.

 

Read More

കടല്‍ക്കൊല: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു


കൊച്ചി: കടല്‍ക്കൊലക്കേസില്‍ വിചാരണയും കുറ്റപത്രത്തിലെ തുടര്‍ നടപടിയും ഹൈക്കോടതി  ഈ മാസം 30 വരെ  സ്റ്റേ ചെയ്തു. കൊല്ലം സെഷന്‍സ് കോടതിയാണ് കടല്‍ക്കൊലക്കേസ് പരിഗണിക്കുന്നത്. വിചാരണ നടപടികള്‍ക്ക് ഔദ്യോഗിക പരിഭാഷകനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. കൊല്ലം തീരത്ത് വെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയിലെ സുരക്ഷാചുമതല വഹിച്ചിരുന്ന നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവമാണ് കേസിനാധാരം.

 

Read More

ആറന്‍മുള വിമാനത്താവളം: വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കി


തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിനായി 2500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഭാഗികമായി റദ്ദാക്കി. 2000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനമാണ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യവസായ മന്ത്രി ഒപ്പിട്ടുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരാണ് 2500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

 

Read More

ഖാദി മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കുമെന്ന് മന്ത്രി


തിരുവനന്തപുരംചര്‍ക്കകള്‍ വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്തു നടപ്പാക്കുമെന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ഗാന്ധിയന്‍ ഗോപിനാഥന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഖാദി മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാന്‍ തീരുമാനിച്ചത്. വസ്ത്രം നെയ്യാന്‍ ഉപയോഗിക്കുന്ന തറികളിലും പരിഷ്‌കാരം നടപ്പാക്കും. ഖാദി മേഖലയെ ആധുനികവല്‍ക്കരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. സിബിസി പദ്ധതിയില്‍ വായ്പ എടുത്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. ഖാദി ക്ലസ്റ്റര്‍ തൃശൂര്‍- പാലക്കാട് മേഖലകളിലായി നടപ്പാക്കും. ഇതിനായി 149 ലക്ഷം രൂപയാണു നീക്കിവച്ചിട്ടുള്ളത്. നെയ്ത്തുമേഖലയെ ശക്തിപ്പെടുത്താന്‍ 250 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Read More

വിഴിഞ്ഞം: പുതിയ നിര്‍ദേശവുമായി വെല്‍സ്പണ്‍


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിനായി രംഗത്തുള്ള ഏക കമ്പനിയായ വെല്‍സ്പണ്‍ ഗ്രാന്റ് കുറയ്ക്കാമെന്ന തീരുമാനവുമായി രംഗത്തെത്തി.വെല്‍സ്പണ്‍ സമര്‍പിച്ച പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 479 കോടിയുടെ ഗ്രാന്‍റ് അനുവദിക്കണമെന്നായിരുന്നു വെല്‍സ്പെണിന്‍െറ ആവശ്യം. ഈ ഗ്രാന്‍റില്‍നിന്ന് 100 കോടി കുറക്കാമെന്നാണ് ഇപ്പോള്‍ വെല്‍സ്പെണ്‍ അറിയിച്ചത്. പുതിയ കമ്പനികളുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍ തങ്ങളുടെ നിര്‍ദേശങ്ങളുമായി താരതമ്യം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തുറമുഖ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വെല്‍സ്പണ്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ടു ദിവസത്തിനകം നിര്‍ദേശം വെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വെല്‍സ്പെണിന്‍െറ പുതിയ നിര്‍ദേശം.

 

Read More

കൊച്ചി മെട്രോ ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കും: കെ.വി.തോമസ്


ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡെല്‍ഹി മെട്രോറെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) തന്നെ ഏല്‍പ്പിക്കു മെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു.
ഡിഎംആര്‍സിയുടെ അനുഭവ സമ്പത്ത് കൊച്ചി മെട്രോയ്ക്ക് ഗുണം ചെയ്യും. ഡിഎംആര്‍സി മുന്‍ മേധാവി ഇ.ശ്രീധരന്‍ പദ്ധതി യുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞുപദ്ധതിയുടെ നിര്‍മാണ പുരോഗതി നിരീക്ഷിക്കാന്‍ കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കി.

 

Read More

പാന്‍മസാല നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി


കൊച്ചി: പാന്‍മസാല നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പാന്‍മസാലകള്‍ പിടിച്ചെടുക്കുന്നതിനും നശിപ്പിക്കുന്നതിനും നിയമതടസമില്ലെന്നും കോടതി വ്യക്തമാക്കി. പാന്‍മസാല നിരോധനം പൂര്‍ണമായി നടപ്പാക്കുന്നതില്‍ നിയമതടസമുണ്‌ടെന്ന റിവ്യൂഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.  
 

Read More

ലോക ലഹരിവിരുദ്ധ ദിനം.


കുട്ടികള്‍പോലും ഇന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഏറിവരുകയാണ്.
ജൂണ്‍ 26  ലഹരി വിമുക്ത ആഗോള സമൂഹം എന്ന ലക്ഷ്യത്തിനായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചിട്ട് രണ്ട് ദശാബ്ദങ്ങള്‍ പിന്നിട്ടു.

വര്‍ഷത്തെ ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പ്രമേയം ‘ജീവിതത്തില്‍ ഒരു തിരിച്ചു വരവില്ല അതുകൊണ്ട് ശരിയായ തീരുമാനമെടുക്കൂ’ എന്നതാണ്.
കുട്ടികളിലും കൗമാരക്കാരിലും ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതിന് പലകാരണങ്ങളാണ്. കുടുംബപരവും സാമൂഹികപരവുമായ ചില പ്രത്യേക സാഹചര്യങ്ങള്‍,സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം, ലഹരി വസ്‌ക്കളുടെ ലഭ്യത തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കുട്ടികളെ ലഹരിയിലേയ്ക്ക് അടുപ്പിയ്ക്കുന്നു.
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സംന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകും. എല്ലാറ്റിനുമുപരി കുടുംബാംഗങ്ങളുടെ സഹകരണം, സ്‌നേഹം എന്നിവയ്ക്കും അവരുടെ നല്ല മാതൃക പിന്തുടരാനുള്ള  പരിശീലനവും ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്താനാകും.

ആരംഭത്തില്‍ തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ടതാണ്.
ലഹരി മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും അവയുടെ ദോഷഫലങ്ങളെക്കുറിച്ചും സ്‌കൂള്‍ തലത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള സൗകര്യം ഒരുക്കുക, സ്‌കൂളുകളില്‍ കൗണ്‍സിലിങിനുള്ള സൗകര്യം ഒരുക്കുക, രക്ഷകര്‍ത്താക്കള്‍ക്ക് ശാസ്ത്രീയമായ ക്ലാസുകള്‍ നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിപത്തിനെ ഇല്ലാതാക്കാനാകും.




 

Read More

സഹകരണ മേഖലയിലെ ആദ്യത്തെ തേയില ഫാക്ടറി കത്തിനശിച്ചു


ഈരാറ്റുപേട്ട: ഇന്ത്യയില്‍ സഹകരണ മേഖലയിലെ ആദ്യത്തെ തേയില ഫാക്ടറിയായ തീക്കോയി സഹകരണ ടീ ഫാക്ടറി   തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചു. 1966 ലാണ് ഫാക്ടറി പ്രര്‍ത്തനം ആരംഭിച്ചത്.
ഏഴേകാല്‍ കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഫാക്ടറി ചെയര്‍മാന്‍ പ്രഫ.വി.ജെ. ജോസഫ് എക്‌സ്. എംഎല്‍എ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പറയുന്നു.

 

Read More

കോഴിക്കോട്ട് നേരിയ ഭൂചലനം


കോഴിക്കോട്: കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചനലനമുണ്ടായി. ഉച്ചക്ക് 2.15 നാണ് ഭൂചലനമുണ്ടായത്.റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 24 സെക്കന്റ് നീണ്ടു നിന്നു. കരിപ്പൂരിനും കൊണ്ടോട്ടിക്കും ഇടയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

 

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത


 തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
 

Read More
JQuery Cycle Plugin - Example Slideshow