നോബല്‍ സമ്മാന ജേതാവ് ജോസഫ് മുറെ അന്തരിച്ചു


ബോസ്റ്റണ്‍: ലോകത്ത് ആദ്യമായി വൃക്കമാറ്റ ശസ്ത്രക്രീയ നടത്തിയ ഡോ.ജോസഫ് ഇ മുറെ(93) അന്തരിച്ചു.
1954-ല്‍ ഇരട്ടകളിലാണ് മുറെ ആദ്യമായി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയത്. റൊണാള്‍ഡ് എന്ന യുവാവിന്റെ വൃക്കയാണ് അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ റിച്ചാര്‍ഡിന് മാറ്റിവച്ചത്.
1993-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ജോസഫ് മുറെയ്ക്കായിരുന്നു

 

Read More

ഒബാമയുടെ പൂര്‍വികന്‍ ആഫ്രിക്കന്‍ അടിമ


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വെള്ളക്കാരിയായ അമ്മ അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായ അടിമയുടെ അനന്തരാവകാശിയെന്ന് പഠനം.നാലു നൂറ്റാണ്ട് മുമ്പ് വിര്‍ജീനിയയില്‍ ജീവിച്ചിരുന്ന ജോണ്‍ പുഞ്ചിന്‍െറ 14ാമത്തെ കൊച്ചുമകനാണ് ഒബാമയെന്നാണ് ആന്‍സിസ്ട്രി ഡോട്ട്കോമിന്‍െറ ഡി.എന്‍.എ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

കാന്‍സസ് സ്വദേശിനിയായ വെളുത്തവര്‍ഗക്കാരി സ്റ്റാന്‍ലി ആന്‍ ഡന്‍ഹം ആണ് ഒബാമയുടെ അമ്മ. പിതാവ് സീനിയര്‍ ബറാക് ഒബാമ കെനിയക്കാരനാണ്.
 ഡന്‍ഹാമിന്റെ പൂര്‍വപിതാമഹന്‍ വിര്‍ജീനിയയിലെ ആഫ്രിക്കന്‍ അടിമയായ ജോണ്‍ പഞ്ച് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്കയില്‍ ആദ്യമായി രേഖകളില്‍ ഉള്‍പ്പെടുത്തിയ അടിമ കൂടിയായിരുന്നു ഈ പൂര്‍വപിതാമഹന്‍. ഡിഎന്‍എ പരിശോധനയിലാണ് ഒബാമയുടെ അമ്മയുടെ കറുപ്പും വെളുപ്പും കലര്‍ന്ന വംശാവലി ചരിത്രം വ്യക്തമായതെന്നു കമ്പനി പറഞ്ഞു. അതേസമയം, ചില റിക്കാര്‍ഡുകള്‍ കിട്ടാനില്ലാത്തതിനാല്‍ പൂര്‍വപിതാമഹന്റെ കുടുംബമേതെന്നു കൃത്യമായി നിര്‍ണയിക്കാനായിട്ടില്ല.

 

Read More

അഭിമുഖകാരനായി അസാഞ്ജ് വീണ്ടും


മോസ്‌കോ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് റഷ്യന്‍ ടെലിവിഷനില്‍ അഭിമുഖവുമായി വീണ്ടും പൊതുമധ്യത്തിലെത്തി. വീട്ടുതടങ്കലില്‍ കഴിയുന്ന ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയുമായി മുക്കാല്‍മണിക്കൂര്‍ നീളുന്ന അഭിമുഖം നടത്തിയാണ് അദ്ദേഹം പുതിയ ജോലിക്ക് തുടക്കം കുറിച്ചത്

ലണ്ടനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നസ്രള്ള വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അസാഞ്ജിന് അഭിമുഖം നല്‍കിയത്. പലസ്തീനെ പിന്തുണയ്ക്കുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നതായി നസ്രള്ള വെളിപ്പെടുത്തി. സിറിയന്‍ പ്രശ്‌നം തുടങ്ങിയതു മുതല്‍ മധ്യസ്ഥശ്രമവുമായി ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. അസദുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന വിമതര്‍ ഭരണകൂടത്തെ താഴെയിടാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

ഇംഗ്ലീഷ് ചാനലായ റഷ്യ ടുഡേയിലെ തന്റെ പുതിയ കാല്‍വെപ്പ് വ്യാപകമായ മാധ്യമ വിമര്‍ശത്തിന് കാരണമാകുമെന്ന് അസാഞ്ജ് പ്രവചിച്ചിട്ടുണ്ട്. രാജ്യദ്രോഹിയായ ജൂലിയന്‍ അസാഞ്ജ് റഷ്യയുടെ സംരക്ഷണയില്‍ ലോകത്തെങ്ങുമുള്ള വിമതരുമായി അഭിമുഖം നടത്തുമെന്ന് മാധ്യമങ്ങള്‍ വിമര്‍ശിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സാധാരണ ഗതിയില്‍ വിലകല്പിക്കാത്തവരെയാണ് താന്‍ അഭിമുഖത്തിന് ക്ഷണിക്കുന്നത്. രാഷ്ട്രീയക്കാരെയും വിപ്ലവകാരികളെയും കലാകാരന്മാരെയും ബുദ്ധിജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പത്ത് എപ്പിസോഡുള്ള അഭിമുഖമാണ് അസാഞ്ജ് തയ്യാറാക്കിയത്.

Read More

ഷാരൂഖിനെ ന്യൂയോര്‍ക്കില്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചു


ന്യൂഹാവന്‍ : യേല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാനെത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവള അധികൃതര്‍ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും ഷാരുഖിനൊപ്പമുണ്ടായിരുന്നു. ഒരു സ്വകാര്യവിമാനത്തിലാണ് ഇവര്‍ വൈറ്റ്‌പ്ലെയിന്‍ വിമാനത്താവളത്തിലെത്തിയത്. ഷാരുഖിനെ സുരക്ഷാ പരിശോധനയുടെ പേരിലാണു തടഞ്ഞുവച്ചതെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍, മറ്റു യാത്രക്കാരെ പരിശോധന കൂടാതെയാണു വിട്ടയച്ചത്.

എമിഗ്രേഷന്‍ വകുപ്പിന്റെയും കസ്റ്റംസിന്റെയും അധികൃതരുമായി യേല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നു ഷാരുഖിനെ വിട്ടയയ്ക്കുകയായിരുന്നു. നിത അംബാനിയുടെ മകള്‍സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്.

സംഭവത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്നാണു ഷാരുഖ് പ്രതികരിച്ചത്. ''എല്ലായ്‌പോഴും അവരെന്നോടു പൊക്കം എത്രയാണെന്നു ചോദിക്കും. 5 അടി 10 ഇഞ്ചാണെന്നു ഞാന്‍ പറയും. അടുത്ത തവണ ഇവിടെയെത്തുമ്പോള്‍ എന്റെ നിറമെന്തെന്നു ചോദിച്ചാല്‍ ഞാന്‍ വെളുപ്പാണെന്നു പറയും''- കിംഗ് ഖാന്‍ അസ്വസ്ഥനായി പറഞ്ഞു. എന്നാല്‍, സുരക്ഷാ പരിശോധനയുടെ പേരില്‍ ഷാരുഖിനെ തടഞ്ഞുവച്ച നടപടി നിസാരമായി കാണുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പ്രതികരിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതിനെത്തുടര്‍ന്നാണു ഷാരുഖിനെ വിട്ടയയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ തയാറായത്. ഷാരുഖിനെ ഇതു രണ്ടാംതവണയാണു കസ്റ്റംസ് ക്ലിയറന്‍സിന്റെ പേരില്‍ അവഹേളിക്കുന്നത്.

വെറുമൊരു ക്ഷമാപണംകൊണ്ടു പ്രശ്‌നം തീരുന്നില്ല. ഉന്നത തലത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്താന്‍ അമേരിക്കന്‍ അംബാസഡര്‍ നിരുപമ റാവുവിനെ ചുമതലപ്പെടുത്തിയതായി എസ്. എം. കൃഷ്ണ പറഞ്ഞു. 2009-ലും ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഷാരൂഖിനെ അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെയും മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെയും വിമാനത്താവള അധികൃതര്‍ വിശദമായ ദേഹപരിശോധനയ്ക്കു വിധേയരാക്കിയിട്ടുണ്ട്. അന്നും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നതാണ്.

2002-ലും 2003-ലും ഫെര്‍ണാണ്ടസിന്ദുര്യോഗമുണ്ടായി. 2009-ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ കലാമിന്റെ ജാക്കറ്റും ഷൂവും അഴിച്ചാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സാരി ധരിച്ചുവെന്നതിന് ഇന്ത്യന്‍ അംബാസഡറായിരുന്ന മീര ശങ്കറിനെ മിസിസിപ്പി വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത് 2010-ലാണ്.വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള പ്രഫുല്‍ പട്ടേലെന്നു തെറ്റിദ്ധരിച്ചു ഷിക്കാഗോ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനായ ഹര്‍ദീപ് പുരിയുടെ തലപ്പാവ് ഊരി ഹൂസ്റ്റണിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അരമണിക്കൂറോളം പരിശോധന നടത്തി.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെത്തുടര്‍ന്നാണ് ഇത്ര കര്‍ശനമായ പരിശോധനകള്‍ യു.എസ് വിമാനത്താവളങ്ങളില്‍ തുടങ്ങിയത്.

Read More

യു.എസ് സി.റ്റി.ഒ അനീഷ് ചോപ്ര വിരമിച്ചു


വാഷിംഗ്ടണ്‍ : പ്രഥമ യു.എസ് ചീഫ് ടെക്‌നോളജി ഓഫീസര്‍ അനീഷ് ചോപ്ര സ്ഥാനമൊഴിഞ്ഞു. 2009 മേയ്യില്‍ സ്ഥാനമേറ്റ ചോപ്ര 2012 ഫെബ്രുവരിയിലാണ് വിരമിച്ചത് .യു.എസ് സര്‍ക്കാരിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിച്ച ഇന്ത്യക്കാരനായിരുന്നു അനീഷ് ചോപ്ര. ടെക്‌നോളജിയിലെ കുതിപ്പ് ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുക, ജോലി സാധ്യകള്‍ വര്‍ദ്ധിപ്പിക്കുക, ആരോഗ്യ പരിചരണത്തിന്റെ  ചിലവുകള്‍ കുറയ്ക്കുക, രാഷ്ട്ര സംരക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയവയായിരുന്നു യു.എസ് ഭരണകൂടത്തിലിരിക്കവെ അനീഷ് ചോപ്രയുടെ ദൗത്യങ്ങള്‍ .

Read More

ഉയരക്കുറവില്‍ റെക്കോര്‍ഡുമായി 72 കാരന്‍


കാഡ്മണ്ഡു : 21.5 ഇഞ്ച് മാത്രം ഉയരമുള്ള 72 കാരനായ നേപ്പാളുകാരന്‍ ചന്ദ്ര ബഹദൂര്‍ ഭംഗി ഏറ്റവും ഉയരം കുറഞ്ഞയാള്‍ക്കുള്ള ഗിന്നസ് ലോകറെക്കോര്‍ഡ് നേടി. ഏറ്റവും ഉയരം കുറഞ്ഞ പുരുഷന്‍ , ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി , ഗിന്നസ്സിന്റെ 57 വര്‍ഷത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയരക്കുറവ് എന്നീ റെക്കോര്‍ഡുകളാണ് ചന്ദ്ര ബഹദൂര്‍ ഭംഗി നേടിയത്. 23.5 ഇഞ്ച് ഉയരമുള്ള ഫിലിപ്പിയന്‍സിലെ ജര്‍ണി ബലവിംഗിന്റെ റെക്കോര്‍ഡാണ് ഇതോടെ സ്വന്തമാക്കിയത്. ഗിന്നസ്സ് അതിക്യതര്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ ഉയരം എന്ന ഇന്ത്യക്കാരനായ ഗുല്‍ മുഹമ്മദിന്റെ റെക്കോര്‍ഡും ദംഗി തകര്‍ത്തിരിക്കുകയാണ്. 1997-ല്‍ മരണമടഞ്ഞ മുഹമ്മദിന്റെ ഉയരം 22.5 ഇഞ്ചായിരുന്നു.

Read More

ലോകം ചുറ്റി റെക്കോര്‍ഡ്‌


പാരീസ്: നാല്‍പ്പത്തി അഞ്ചു ദിവസംകൊണ്ട് ആധുനിക പായ്ക്കപ്പലില്‍ ലോകം ചുറ്റി ഫ്രഞ്ച് സാഹസിക നാവിക ക്യാപ്റ്റന്‍ ലോയ്ക്ക് പെയ്‌റോണ്‍(52)-ും 13 അംഗസംഘവും പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു 40 മീറ്റര്‍ നീളമുള്ള മാക്‌സി ബാങ്ക് പോപ്പുലെയ് ട്രൈമാന്‍ എന്ന ആധുനിക പായ്ക്കപ്പലില്‍ വെറും 45 ദിവസവും 13 മണിക്കൂറും  42 മിനിട്ടുംകൊണ്ടാണ് ഉലകം ചുറ്റി ജനുവരി 6-ന് രാത്രി 10:13-ന് വടക്കുപടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ബ്രസ്റ്റില്‍ എത്തിയത്.

Read More

ഉയരക്കുവിന്റെ ലോക റെക്കോര്‍ഡ്‌


നാഗ്പൂര്‍ : 'ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത' എന്ന തലത്തില്‍ ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോര്‍ഡി-ല്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് നാഗ്പൂര്‍ക്കാരിയായ ജ്യോതി ആംഗേ. അക്കോണ്‍ഡ്രോപ്ലാസിയ എന്ന പാരമ്പര്യ വൈകല്യം മൂലം ഉയരം വിലക്കപ്പെട്ട ജ്യോതിയുടെ ഉയരം 62.8 സെന്റീമീറ്ററാണ്. 1993 ഡിസംബര്‍ 16-ന് ജനിച്ച ജ്യോതിക്ക് 18 തികഞ്ഞതോടെയാണ് ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധിക്യതര്‍ അവരുടെ ഉയരം അളക്കാനായി എത്തിയത്. ഈ റെക്കോര്‍ഡിന്റെ മുന്‍ അവകാശി അമേരിക്കക്കാരിയായ ബ്രിജറ്റ് ജോര്‍ഡനായിരുന്നു. 69   സെന്റീമീറ്ററാണ് അവരുടെ ഉയരം.

Read More

സവാഹ്രി പുതിയ അല്‍-ഖ്വയിദ നേതാവ്‌


അഫ്ഗാനിസ്ഥാന്‍ : ഒസാമ ബിന്‍ലാദന്റെ ദീര്‍ഘകാല സഹചരനായ അയ്മന്‍ അല്‍ സവാഹ്രിയെ അല്‍ - ഖ്വയിദയുടെ പുതിയ നേതാവായി അവരോഹിച്ചു. ഈജിപ്തുകാരനായ സവാഹ്രിമാസം നടത്തിയ പത്രസമ്മേളനത്തില്‍ യു.എസ്സ്-ന് എതിരെയുള്ള തീവ്രവാദ പ്രവര്‍ത്തങ്ങളുമായി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോകുമെന്ന് പ്രസ്ഥാപിച്ചിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അവ്യക്തമായ സവാഹ്രിയെ ദീര്‍ഘകാലമായി ബിന്‍ ലാദന്റെ പിന്‍ഗാമിയായി പരിഗണിക്കപ്പെട്ടിരുന്നു.

Read More

വില്യം രാജകുമാരന്‍ വിവാഹിതനായി


ലണ്ടന്‍ : ബ്രിട്ടനിലെ രാജകിരീടവകാശിയും വേല്‍സിന്റെ രാജകുമാരനുമായ ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും പ്രധമ പുത്രനും കാംബ്രിഡ്ജിന്റെ ഡ്യൂക്കുമായ വില്യം രാജകുമാരന്‍ ഏപ്രില്‍ 29-ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ നടന്ന ചടങ്ങില്‍ വിവാഹിതനായി. സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ സഹപാഠിയായിരുന്ന കാതറിന്‍ മിഡില്‍ടണാണ് വധു. ഏകദേശം 1900 പേര്‍ പങ്കെടുത്ത ചടങ്ങ് ലോകമെമ്പാടും ടി.വി യിലൂടെയും ഇന്റര്‍നെറ്റിലൂടെയും തല്‍സമയം വിക്ഷിച്ചത് ഏകദേശം 200കോടി ജനങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവാഹത്തിനു മുന്‍പായി ഡ്യൂക്ക് ഓഫ് കാംബ്രിഡ്ജ് , ഏള്‍ ഓഫ് സ്റ്റ്രാതേണ്‍ ,ബാരണ്‍ കാരിക്ക്‌ഫെര്‍ഗസ്, എന്നീ പദവികള്‍ ഏലിസബത്ത്  II രാജ്ഞി വില്യം രാജകുമാരന് കല്‍പ്പിച്ച് കൊടുത്തു. വിവാഹശേഷം വില്യം രാജകുമാരന്‍ ആര്‍.എ.എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ പൈലറ്റായി പ്രവര്‍ത്തിക്കുന്ന വടക്കു വേല്‍സിലെ ആങ്ങ്‌ലെസേയില്‍ താമസമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read More

ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം


ന്യൂഡല്‍ഹി : മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ ഡിസംബര്‍ 15 ന് ഡല്‍ഹിയിലെത്തി. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം അതിര്‍ത്തിതര്‍ക്കം ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഇദ്ദേഹം ഡിസംബര്‍ 16 ന് ഹൈദ്രാബാദ് ഹൗസില്‍ ചര്‍ച്ച നടത്തും. ഇന്ത്യന്‍ കരസേന ജനറല്‍മാര്‍ക്ക് വിസ നിഷേധിച്ചതും ജമ്മുകാശ്മീരില്‍ നിന്നുള്ളവര്‍ക്ക് സ്റ്റാപ്പിള്‍ഡ് വിസ നല്‍കിയതും ഇന്ത്യ ചര്‍ച്ചയിലുന്നയിക്കുമ്പോള്‍ തീവ്രവാദത്തിനെതിരെ കര്‍ശന നിലപാടെടുക്കാത്ത പാകിസ്ഥാനെ സഹായിക്കരുതെന്ന ആവശ്യമാകും ചൈന മുന്നോട്ട് വയ്ക്കുക.

Read More

വീണ്ടുമൊരു വിക്കി ചോര്‍ച്ച


വാഷിംഗ്ടണ്‍ - യു.എസ് ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യവിവരചോര്‍ച്ചകളുടെ കാരണക്കാരായ വിക്കി-ലീക്ക്‌സ് എന്ന സംഘടന വീണ്ടും ലോകത്തെ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്. മുന്‍പ് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും യു.എസ് നടത്തിവരുന്ന യുദ്ധങ്ങളെ കുറിച്ചുള്ള  രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടിരുന്ന വിക്കി-ലീക്ക്‌സിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് യു.എസ് എമ്പസ്സികളുടെ ആയിരക്കണക്കിന് വരുന്ന രഹസ്യ സന്ദേശങ്ങളാണ്. വിവിധ രാജ്യങ്ങളെക്കുറിച്ചും അവയുടെ നേതാക്കളെ കുറിച്ചും അനൗദ്യോഗികമായ പരാമര്‍ശങ്ങള്‍ അടങ്ങുന്നയീ സന്ദേശങ്ങള്‍ യു.എസ് ന് പല രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമെന്ന ഭീതിയിലാണ് യു.എസ് സര്‍ക്കാര്‍.

Read More

ഒബാമയെ ഇന്ത്യ വരവേറ്റു


മുംബൈ: യു.എസ് പ്രസിഡന്റ് ബറാക്ക് ഹുസൈന്‍ ഒബാമയേയും പത്‌നി മിഷേല്‍ ഒബാമയേയും നവംബര്‍ 6-ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പത്‌നി ഗുര്‍ഷന്‍ കൗറും ചേര്‍ന്ന്‌ സ്വീകരിച്ചത് ഇന്ത്യ - യു.എസ് ബന്ധത്തിലെ പുതിയൊരു അദ്ധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആയുധ കച്ചവടവും മറ്റു പല രഹസ്യ ലക്ഷ്യങ്ങളുമായാണ് ഒബാമ എത്തിയിരിക്കുന്നതെന്ന എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടേയും ആരോപണങ്ങള്‍ക്ക് നടുവിലും ഒബാമയുടെ ഈ സന്ദര്‍ശനം സുഖമമാക്കാന്‍ ശ്രമിക്കുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ ലോകത്തിലെ വന്‍ ശക്തികളില്‍ ഒന്നായ ഇന്ത്യയെ അണിച്ചേര്‍ക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരെ ഉടന്‍ നടപടികളുണ്ടാകുമെന്നുള്ള സൂചനകളും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. നവംബര്‍ 9-ന് രാവിലെയാണ് അദ്ദേഹം ജക്കാര്‍ത്തയിലേക്കു യാത്ര തിരിക്കുന്നത്.

Read More

നേപ്പാളി രൂപയില്‍ രാജാവിനു പകരം ഇനി എവറസ്റ്റ്


കാഠ്മണ്ഡു: നേപ്പാളിലെ കറന്‍സി നോട്ടുകളില്‍നിന്ന് രാജാവിന്റെ മുഖം നീക്കുന്നു. പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രമാണിനിയുണ്ടാവുക. രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളില്‍നിന്ന് രാജാവിന്റെ പ്രതിരൂപങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമാണ് നേപ്പാളി രൂപയുടെ രൂപമാറ്റം. അവസാന രാജാവ് ജ്ഞാനേന്ദ്രയുടെ ചിത്രമുള്ള കറന്‍സിയാണ് ഇപ്പോള്‍ നേപ്പാളില്‍ പ്രചരിക്കുന്നത്. രാജാവിന്റെ ചിത്രമുള്ള നോട്ട് ഇനിയിറക്കില്ലെങ്കിലും നിലവിലുള്ളവയ്ക്ക് വിലക്കുണ്ടാവില്ല.

 

Read More

ഇറാഖില്‍ ചാവേറാക്രമണം: 56 പേര്‍ കൊല്ലപ്പെട്ടു


ബാഗ്ദാദ്: ബാഗ്ദാദിലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് സൈനികരും ഉള്‍പ്പെടുന്നു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൈനിക വക്താവ് അറിയിച്ചു. കെട്ടിടത്തിനുപുറത്ത് നിരനിരയായി നിന്നിരുന്നവരാണ് കൊല്ലപ്പെട്ടവരിലേറെയും.ഈ മാസത്തോടെ ഇറാഖിലെ സൈനിക നടപടികള്‍ അമേരിക്ക അവസാനിപ്പിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

 

Read More

എച്ച്.ഐ.വി പടര്‍ത്താന്‍ ശ്രമിച്ച ജര്‍മന്‍ ഗായികയ്ക്ക് കോടതിയില്‍ ഖേദം


ബെര്‍ലിന്‍: എച്ച്.ഐ.വി. ബാധിതയാണെന്ന കര്യം മറച്ചുവെച്ച് ഒട്ടേറെ പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതില്‍ ജര്‍മന്‍ ഗായിക നദ്ജ ബെനയ്‌സ (28) കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു. ജര്‍മനിയിലെ പ്രശസ്ത വനിതാ പോപ്പ് സംഘമായ 'നോ എയ്ഞ്ചല്‍സി'ലെ ഗായികയായ ബെനയ്‌സ ഡാംസ്റ്റാഡിലെ കോടതി വിചാരണയ്ക്കിടെയാണ് ഖേദം പ്രകടിപ്പിച്ചത്.
കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ ആറുമാസം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. കഴിഞ്ഞവര്‍ഷം ഫ്രാങ്ക്ഫര്‍ട്ടിലാണ് നദ്ജ അറസ്റ്റിലായത്. 1999 മുതല്‍ എച്ച്.ഐ.വി. ബാധിതയാണെന്ന കാര്യം ഇവര്‍ക്കറിയാമായിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2004ല്‍ നഭ്ജ തനിക്ക് എയ്ഡ്‌സ് പരത്തിയെന്ന് ഇവരുടെ മുന്‍ കാമുകനും കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

Read More

പാകിസ്താനില്‍ വീണ്ടും മഴ; 35 ലക്ഷം കുട്ടികള്‍ ജലജന്യ രോഗബാധിതര്‍


ഇസ്‌ലാമാബാദ്: വീണ്ടും പ്രളയ സാധ്യത ഉയര്‍ത്തി പാകിസ്താനില്‍ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച പെയ്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍പോലും ദുരിതത്തിലായി. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലാരംഭിച്ച പ്രളയം പിന്നീട് പഞ്ചാബ്, സിന്ധ് പ്രവിശ്യകളെയും ബാധിക്കുകയായിരുന്നു.
കൂടുതല്‍ പ്രദേശങ്ങളില്‍ പ്രളയം തുടരുമെന്ന് ഭീഷണിയുള്ളത് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലെ സുക്കുറില്‍ അണക്കെട്ട് ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രളയത്തെ തുടര്‍ന്ന് പാകിസ്താനില്‍ 35 ലക്ഷം കുട്ടികള്‍ രോഗബാധിതരായതായി യു.എന്‍ വക്താവ് വ്യക്തമാക്കി. ജലജന്യ രോഗങ്ങള്‍ പടരുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 

Read More

ഒബാമയും മകളും കടലില്‍ നീന്തി: വിഷമില്ലെന്ന് തെളിയിച്ചു


വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയെതുടര്‍ന്ന് വിഷലിപ്തമായ കടലില്‍ നീന്തി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സാഹസം. കടലില്‍ പടര്‍ന്ന എണ്ണ പൂര്‍ണമായും നീക്കം ചെയ്തുവെന്നും കടലില്‍ വിഷകരമായ ഒന്നുമില്ലെന്നും തെളിയിക്കാനായായിരുന്നു ഒബാമയും മകള്‍ സാഷയും കടലില്‍ നീന്തിയത്.
ഫ്‌ലോറിഡയിലെ പനാമ സിറ്റി ബീച്ചിനു സമീപം അലിഗേറ്റര്‍ പോയന്റിലാണ് ഒബാമയുടെ സാഹസിക നീന്തല്‍ അരങ്ങേറിയത്. കടലിലെ എണ്ണപ്പാട പൂര്‍ണമായും നീക്കം ചെയ്തുവെന്നും എന്നാല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഒബാമ പറഞ്ഞു.
ഏപ്രില്‍ 20ന് മെക്‌സിക്കന്‍ കടലിടുക്കിലെ ബ്രിട്ടീഷ് പെട്രോളിയ(ബിപി)ത്തിന്റെ ഡീപ് വാട്ടര്‍ ഹൊറൈസണ്‍ എണ്ണക്കിണറിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 49 ലക്ഷം ബാരല്‍ എണ്ണ കടലിലേക്ക് ചോര്‍ന്നിരുന്നു.
മെക്‌സിക്കന്‍ എണ്ണക്കിണറായ ഇകസ്‌ടോക് ഐയില്‍ നിന്ന് 1979ല്‍ 33 ലക്ഷം ബാരല്‍ എണ്ണ ചോര്‍ന്നതിനുശേഷമുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. ശുദ്ധീകരണസംഘത്തിന് ഇതുവരെയായി എട്ടു ലക്ഷം ബാരല്‍ എണ്ണ മാത്രമേ നീക്കാന്‍ സാധിച്ചിരുന്നുള്ളൂ

 

Read More

പ്രളയം; ലോക രാജ്യങ്ങള്‍ പാക്കിസ്ഥാനെ സഹായിക്കണമെന്ന് യു.എന്‍


ഇസ്‌ലമാബാദ്: പാകിസ്ഥാനിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ ലോക രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങള്‍ 4,600 കോടി രൂപയുടെ സാമ്പത്തിക സഹായമാണു പ്രഖ്യാപിച്ചത്. ഇതിന്റെ 20 ശതമാനം സഹായം പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഹൃദയം തകര്‍ന്ന കാഴ്ച പാകിസ്ഥാനിലേതാണെന്നും യു എന്‍ മേധാവി പറഞ്ഞു.
ഇതിനിടെ പ്രളയകെടുതി കൈകാര്യം ചെയ്യുന്നതിലും ദുരിതാശ്വാസ സഹായമെത്തിക്കുന്നതിലും ഗിലാനി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വാര്‍ത്ത മൂണ്‍ നിഷേധിച്ചു. ഇതിനിടെ സിന്ധ് ബലൂചിസ്ഥാന്‍ പ്രവിശ്യകള്‍ കൂടി പ്രളയക്കെടുതിയിലായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ താളംതെറ്റിയിരിക്കുകയാണ്.
പഞ്ചാബ്, ഖൈബര്‍, പഷ്തൂണ്‍ പ്രവിശ്യകളില്‍ കൊടിയ ദുരിതം വിതച്ച വെള്ളപ്പൊക്കം രണ്ടാഴ്ച പിന്നിട്ടിട്ടും പിന്‍വാങ്ങിയിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം സിന്ധിലും ബലൂചിസ്ഥാനിലും പ്രളയജലമെത്തിയത്. ബലൂചിസ്ഥാനിലെ ജാഫറാബാദ് ജില്ലയിലും സിന്ധിലെ ജകോബാബാദ്, ഉമര്‍കോട്ട്, ലര്‍കാന, സുക്കൂര്‍ പ്രദേശങ്ങളുമാണ് വെള്ളത്തിനടിയിലായത്.

Read More

പാകിസ്താനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം: 13 മരണം


പെഷാവര്‍: പ്രളയം ദുരിതത്തിലാഴ്ത്തിയ പാകിസ്താനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം. ഉത്തര വസീറിസ്താനില്‍ യൂ.എസ് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. താലിബാന്‍കാരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. താലിബാന്‍ കമാന്‍ഡര്‍ അമീര്‍ മുഅവിയയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഈസോറി ഗ്രാമത്തിലെ ഗോത്ര വിഭാഗക്കാരുടെ വീടുകള്‍ക്കുനേരെ രണ്ട് മിസൈല്‍ ആക്രമണം നടത്തിയതായി പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രളയത്തെ തുടര്‍ന്ന് കുറച്ചുകാലമായി പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം നിര്‍ത്തിവെച്ചിരിക്കയായിരുന്നു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലെ സി.ഐ.എ താവളത്തില്‍ നിന്നാണ് പൂര്‍ണമായി കമ്പ്യൂട്ടറുകള്‍ നിയന്ത്രിക്കാനാവുന്ന വിമാനം പുറപ്പെട്ടത്.

 

Read More
JQuery Cycle Plugin - Example Slideshow