സാലി റൈഡിന് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം


വാഷിങ്ങ്ടണ്‍: അമേരിക്കയുടെ ആദ്യ ബഹിരാകാശ യാത്രിക ഡോ. സാലി റൈഡിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരം നല്‍കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ പദ്ധതിക്കും വിദ്യാഭ്യാസമേഖലയ്ക്കും നല്‍കിയ അതുല്യസംഭാവനകള്‍ക്കാണ് സാലിക്ക് പ്രസിഡന്റിന്റെ സ്വാതന്ത്ര്യ മെഡല്‍ നല്‍കുന്നത്. തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് സാലിയുടേതെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. നക്ഷത്രങ്ങളിലേക്ക് എത്താന്‍ അമേരിക്കന്‍ ജനതയ്ക്ക് പ്രചോദനമേകിയ സാലി റൈഡ് ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ് എന്നിവയുടെ വളര്‍ച്ചയ്ക്ക് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. 1983ലാണ് സാലി റൈഡ് ബഹിരാകാശയാത്ര നടത്തി ചരിത്രം കുറിച്ചത്

Read More

എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇരട്ടകള്‍ എന്ന റക്കോര്‍ഡ്ഇന്ത്യന്‍ സഹോദരിമാര്‍ക്ക്


കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇരട്ടകള്‍ എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യന്‍ സഹോദരികളുടെ പേരില്‍. ഡെറാഡൂണില്‍ നിന്നുള്ള 21-കാരികളായ താഷിയും നാന്‍സി മാലിക്കുമാണ്അപൂര്‍വനേട്ടം കൈവരിച്ചത്. 8,848 മീറ്റര്‍ ഉയരമാണ് ഇവര്‍ താണ്ടിയത്.
സൗദി അറേബ്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതകളെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ പെണ്‍കുട്ടികളുടെ കൂടെയാണ് ഇവര്‍ കൊടുമുടി കയറിയത്.  

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത- ജങ്കോ താബെ(ജപ്പാന്‍, 1975 മെയ് 16)
എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധന്‍- എറിക് വോയിന്‍ മേയര്‍(അമേരിക്ക- 2001 മെയ് 25)
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരന്‍ - ടെന്‍സിങ് നോര്‍ഗെ. ഇദ്ദേഹം ജനിച്ചത് നേപ്പാളിലാണെങ്കിലും ദീര്‍ഘകാലം ഇന്ത്യയിലാണ് ജീവിച്ചുവന്നത്.
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത - ബചേന്ദ്രിപാല്‍(1984 മെയ് 17)
തുടര്‍ച്ചയായി രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത -  സന്തോഷ് യാദവ്(1992-93)
മനുഷ്യന്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയതിന്റെ സുവര്‍ണ ജൂബിലി(50-ാം വാര്‍ഷികം) ആഘോഷിച്ചത് 2003-ലാണ്‌

       

 

Read More

ഒക്‌ലഹോമയില്‍ വന്‍ചുഴലികൊടുങ്കാറ്റ്: നിരവധി മരണം, വന്‍ നാശനഷ്ടം


ഒക്‌ലഹോമ(അമേരിക്ക): അമേരിക്കന്‍ നഗരമായ ഒക്‌ലഹോമയിലും സമീപമേഖലയിലും ഉണ്ടായ വന്‍ ചുഴലികൊടുങ്കാറ്റില്‍ കുറഞ്ഞത് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു.   വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
2 സ്‌കൂളുകളും നിരവധി കെട്ടിടങ്ങളും വീടുകളും കൊടുങ്കാറ്റില്‍ തകര്‍ന്നുനാഷണല്‍ വെതര്‍ സര്‍വീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വലുതായിരുന്നു ചുഴലികൊടുങ്കാറ്റിന്റെ പ്രഹരം. ഒക്‌ലഹോമ സിറ്റി മെട്രോപൊളീറ്റന്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 166 മുതല്‍ 200 മൈല്‍ വരെ വേഗതയിലാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചതെന്ന് നാഷണല്‍ വെതര്‍ ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തല്‍.
 1999ല്‍ മൂറില്‍ 1000ലധികം വീടുകള്‍ തകര്‍ത്ത ചുഴലികൊടുങ്കാറ്റിനേക്കാളും ഭീകരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഹൈവേ 37നു സമാന്തരമായി ഒക്‌ലഹോമയ്ക്ക് സമീപം ന്യൂകാസിലിലും ടട്ടിലിലും വന്‍നാശനഷ്ടമുണ്ടായതായി മക്‌ക്ലെയിന്‍ കൗണ്ടി അണ്ടര്‍ഷെരീഫ് ബില്‍ ഷോബെ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിലവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി ബില്‍ ഷോബെ അറിയിച്ചു.

 

Read More

യൂസഫ് റാസാ ഗിലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയി


 ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ മകന്‍ അലി ഹൈദറിനെ അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ തെരഞ്ഞെടുപ്പ്് റാലിക്കിടെയാണ് സംഭവം. ഏറ്റുമുട്ടലില്‍ ഹൈദറിന്റെ സെക്രട്ടറിയും സുരക്ഷാ സൈനികനും കൊല്ലപ്പെട്ടു. ശനിയാഴ്ച പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ്് നടക്കാനിരിക്കെയാണ്.  
ആയുധധാരികളായ ഒരുപറ്റം പേര്‍ റാലി സ്ഥലത്ത് എത്തിയ ശേഷം തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ പിന്നീട് അലി ഹൈദറെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കൂടിയിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരേ നിറയൊഴിച്ചാണ് ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടത്.

 

Read More

മലേഷ്യയില്‍ നജീബ് വീണ്ടും പ്രധാനമന്ത്രി


 ക്വാലാലമ്പൂര്‍:  തെരഞ്ഞെടുപ്പില്‍ ബാരിസാന്‍ നാഷണല്‍ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടിയതിനെത്തുടര്‍ന്നു മലേഷ്യന്‍ പ്രധാനമന്ത്രിയായി നജീബ് റസാക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.  
222 അംഗ പാര്‍ലമെന്റില്‍ ബാരിസാന്‍ മുന്നണിക്ക് 133 സീറ്റുകിട്ടി. കഴിഞ്ഞതവണത്തേക്കാള്‍ രണെ്ടണ്ണം കുറവ്. മൂന്നംഗ പ്രതിപക്ഷ മുന്നണിക്ക് 89 സീറ്റു ലഭിച്ചു. ബാരിസാന്‍ മുന്നണിയില്‍ അംഗമായ മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ഒമ്പതു സീറ്റില്‍ മത്സരിച്ചെങ്കിലും നാലെണ്ണത്തിലേ ജയിച്ചുള്ളു.


 

Read More

മ്യാന്‍മറിനെതിരെയുണ്ടായിരുന്ന വീസ നിരോധനം നീക്കി


 വാഷിംഗ്ടണ്‍: മ്യാന്‍മറുമായുള്ള നയതന്ത്ര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മ്യാന്‍മറിനെതിരെയുണ്ടായിരുന്ന വീസ നിരോധനം യുഎസ് നീക്കിഎന്നാല്‍ നിരോധനം പൂര്‍ണമായും പിന്‍വലിക്കാന്‍ ഒരു വര്‍ഷം കൂടി എടുക്കും.
രാഷ്ട്രീയതടവുകാരുടെ മോചനം, 11 സായുധ വര്‍ഗീയശക്തികളുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍, പ്രസ് സെന്‍സര്‍ഷിപ്പ് ഒഴിവാക്കാനുള്ള നീക്കങ്ങള്‍, രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം നേടല്‍ തുടങ്ങി എല്ലാ അടിയന്തരമേഖലകളിലും മ്യാന്‍മര്‍ പുരോഗതി കൈവരിച്ചിട്ടുണെ്ടന്ന് ഒബാമ അയച്ച കത്തില്‍ പറയുന്നു.
രാജ്യത്തെ രാഷ്ട്രീയ സാമൂഹികനിലകളില്‍ ഉണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

 

Read More

സരബ്ജിത്ത് സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്ക് വിട്ടുതരുമെന്ന് പാകിസ്താന്‍


ലാഹോര്‍: സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ആയിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് (49) ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ മരിച്ചുകഴിഞ്ഞ രണ്ടു ദിവസമായി സരബ്ജിത്ത് സിംഗ് മസ്തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നു. സരബ്ജിത്തിന്റെ ചികിത്സയുടെ ചുമതല വഹിച്ചിരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തലവനാണ് മരണം സ്ഥിരീകരിച്ചത്.
സരബ്ജിത് സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്ക് വിട്ടുതരുമെന്ന് പാകിസ്താന്‍ അറിയിച്ചു.
മരണവിവരം ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ടെലിഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സഹതടവുകാരുടെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 26നായിരുന്നു സംഭവം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കോട് ലഖ്പത്ത് ജയിലിലായിരുന്നു കഴിഞ്ഞ 22 വര്‍ഷമായി സരബ്ജിത്ത് സിംഗ് തടവില്‍ കഴിഞ്ഞിരുന്നത്.
1990ലാണ് ലാഹോര്‍- ഫൈസലാബാദ് സ്‌ഫോടന പരമ്പരയുടെ പേരിലാണ് സരബ്ജിത്ത് സിംഗിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. 14 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. വാഗയില്‍ പാക്കിസ്താന്‍ അതിര്‍ത്തി കടന്നതിനാണ് ആദ്യം സരബ്ജിത്ത് അറസ്റ്റിലാകുന്നത്. പിന്നീടാണ് ഇദ്ദേഹത്തിനുമേല്‍ തീവ്രവാദകുറ്റം ചുമത്തിയത്.
തുടര്‍ന്ന് വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചതോടെ സരബ്ജിത്ത് ജയിലില്‍ തടങ്കലിലായി. 22 വര്‍ഷത്തിനിടെ ആറു പ്രാവശ്യം അദ്ദേഹത്തിന്റെ ദയാഹര്‍ജി പാക്കിസ്ഥാന്‍ തള്ളിയിരുന്നു. പഞ്ചാബിലെ പാക്ക് അതിര്‍ത്തിയിലുള്ള ഗ്രാമത്തിലാണ് സരബ്ജിത്തിന്റെ കുടുംബം താമസിക്കുന്നത്. കര്‍ഷകനാണെന്നും തീവ്രവാദിയായി തെറ്റിദ്ധരിക്കപ്പെട്ടതു മൂലമാണ്   അറസ്റ്റിലായതെന്നാണ് സരബ്ജിത്തിന്റെയും കുടുംബത്തിന്റെയും വാദം.

 

Read More

ജനാധിപത്യ സൂചിക: ഇന്ത്യ 38-ാമത്‌


വാഷിങ്ടണ്‍ : ദി ഇക്കണോമിസ്റ്റ് മാസിക തയ്യാറാക്കിയ ജനാധിപത്യ സൂചികയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്ഥാനം മുപ്പത്തിയെട്ടാമതാണ്.
മൊത്തം 7.52 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയ (9.93 പോയിന്റ്) ബഹുസ്വരത (9.58 പോയിന്റ്), പൗരാവകാശം (9.41 പോയിന്റ്) എന്നിവയില്‍ മികച്ച നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.
നോര്‍വെ, സ്വീഡന്‍ , ഐസ്‌ലാന്‍ഡ് എന്നിവയാണ് സൂചികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ . അമേരിക്ക 8.11 പോയിന്റോടെ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. ഇത് അഞ്ചാം തവണയാണ് മാസിക ഇത്തരത്തില്‍ സൂചിക തയ്യാറാക്കുന്നത്.
നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെങ്കിലും ഒരു ജനാധിപ്യത രാജ്യമെന്ന ഇന്ത്യയുടെ കീര്‍ത്തിക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് മാസിക നിരീക്ഷിച്ചു. രാഷ്ട്രീയരംഗത്തെ രൂക്ഷമായ ധ്രൂവീകരണമാണ് അമേരിക്കയ്ക്ക് വിനയായയതെന്നും മാസിക പറയുന്നു.

Read More

സരബ്ജിത്തിനെ ഇന്ത്യയിലേയ്ക്കയയ്ക്കില്ല


 ഇസ്ലാമാബാദ്: പാക്ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ്ജിത്തിന് പാക്കിസ്ഥാനില്‍ത്തന്നെ ചികിത്സ നല്‍കിയാല്‍ മതിയെന്ന് തീരുമാനം. പാക്കിസ്ഥാന് പുറത്ത് ചികിത്സയ്ക്കായി അയയ്ക്കുന്ന കാര്യം പരിഗണിക്കാന്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ടാണ് തീരുമാനം എടുത്തത്.  
സരബ്ജിത്തിന്റെ അവസ്ഥ ഗുരുതരമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്‍ സമിതിയെ നിയോഗിച്ചത്. സരബ്ജിത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതുകൂടി പരിഗണിച്ചായിരുന്നു പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം. ഏപ്രില്‍ 26ന് കോട്ട് ലഖ്പത് ജയിലില്‍ സഹതടവുകാര്‍ നടത്തിയ വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സരബ്ജിത്ത് ലാഹോറിലെ ആശുപത്രിയില്‍ 'കോമ' അവസ്ഥയിലാണ്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സരബ്ജിത്തിന്റെ കുടുംബത്തിന് പാക്കിസ്ഥാന്‍ പ്രത്യേക വിസ അനുവദിച്ചിരുന്നു.  
സരബ്ജിത്തിനെ കൊലപ്പെടുത്താന്‍ പാക് താലിബാനോ മറ്റു തീവ്രവാദി സംഘടനകളോ ആസൂത്രണം ചെയ്തതാകാം ഏറ്റുമുട്ടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍  ഇന്ത്യ  അതൃപ്തി  രേഖപ്പെടുത്തിയിരുന്നു.

 

Read More

യാഹൂ ചെയര്‍മാന്‍ രാജിവച്ചു


സാന്‍ഫ്രാന്‍സിസ്‌കോ: യാഹൂ ചെയര്‍മാന്‍ ആല്‍ഫ്രെഡ് അമൊറൊസോ രാജിവച്ചു. ഡയറക്ടര്‍ മെയ്‌നാള്‍ഡ് വെബ്ബ് ജൂനിയര്‍ താല്‍ക്കാലിക ചെയര്‍മാനായി ചുമതലയേറ്റു.
 

Read More

ഇന്തോനേഷ്യന്‍ ഗുഹയില്‍ 3000 വര്‍ഷം പഴക്കമുള്ള അസ്ഥികള്‍ കണ്ടെത്തി


മെല്‍ബണ്‍: ഇന്തോനേഷ്യയില്‍ സുമാത്രാ ദ്വീപിലെ ഗുഹയില്‍ നിന്ന് 3000 വര്‍ഷത്തോളം പഴക്കമുള്ള 66 മനുഷ്യശരീര അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. മനുഷ്യ അസ്ഥികള്‍ക്കൊപ്പം ഹരിമൗ ഗുഹയില്‍നിന്ന് സുമാത്രാ ദ്വീപിലെ ആദ്യ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്ഗുഹയില്‍ ദീര്‍ഘകാലം മനുഷ്യര്‍ തിങ്ങിപ്പാര്‍ത്തിരുന്നതിന് തെളിവാണ്അവശിഷ്ടങ്ങളെന്ന് ജക്കാര്‍ത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ പുരാവസ്തു ഗവേഷണ-വികസനകേന്ദ്രത്തിലെ ട്രുമാന്‍ സിമാന്‍ജുന്റാക് പറഞ്ഞു
 ഇന്തോനേഷ്യയിലെ ആദ്യ കര്‍ഷകസമൂഹത്തിന്റെ സങ്കീര്‍ണമായ സാംസ്കാരികവൈചിത്ര്യങ്ങളിലേക്ക് വെളിച്ചംവീശുന്നതാണ് കണ്ടെത്തല്‍. മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സ്ഥലമായും പുതിയ പണിയായുധങ്ങള്‍ നിര്‍മിക്കാനുള്ള പണിശാലയായും ഹരിമൗവിലെ ചുണ്ണാമ്പുകല്ല് ഗുഹകള്‍ അന്തേവാസികള്‍ ഉപയോഗിച്ചിരുന്നതായും ഗവേഷകര്‍ പറയുന്നു.

Read More

പാക് മുന്‍ പ്രസിഡന്റ് മുഷാറഫ് റിമാന്റില്‍


ഇസ്ലാമാബാദ്: അറസ്റ്റിലായ പാകിസ്്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി മേയ് നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അധികാരത്തിലിരുന്നപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരെ അന്യായമായി തടങ്കലിലാക്കിയ കേസിലാണ് മുഷാറഫിനെ ഹാജരാക്കിയത്.
മുഷാറഫ് കോടതിയിലേക്കു പ്രവേശിക്കുന്നതിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് മുന്‍ പാക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്. കോടതി വിധിയെ തുടര്‍ന്ന് രക്ഷപ്പെട്ട മുഷാറഫ് അഭയം തേടിയ ഫാം ഹൗസ് സബ് ജയിലായി പ്രഖ്യാപിക്കുകയായിരുന്നു. നാലുവര്‍ഷത്തെ   വിദേശവാസത്തിനു ശേഷം കഴിഞ്ഞ മാസമാണ് മുഷാറഫ് പാകിസ്താനിലേക്കു മടങ്ങിയെത്തിയത്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് മുഷാറഫ് പാകിസ്താനിലെത്തിയത്.

            

 

Read More

അമേരിക്കയില്‍ ഇരട്ട സ്‌ഫോടനം: മൂന്നു മരണം


 ബോസ്റ്റണ്‍ (യുഎസ്): അമേരിക്കയെ നടുക്കി ബോസ്റ്റണ്‍ മാരത്തണിനിടെ ഇരട്ട സ്‌ഫോടനം. മൂന്നു പേര്‍ കൊല്ലപ്പെട്ടു. 134 പേര്‍ക്ക് പരിക്കേറ്റു.  
ലോകത്തെ ഏറ്റവും പഴക്കം ചെന്ന മാരത്തണായ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനു സമീപമാണ് സ്‌ഫോടനം നടന്നത്. മാരത്തണ്‍ കാണാന്‍ തെരുവിന്റെ ഇരുവശങ്ങളിലും വലിയ ജനക്കൂട്ടമായിരുന്നു. പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ ഇതു കാരണമായി. പത്തു സെക്കന്‍ഡുകള്‍ ഇടവിട്ടാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 100 അടി അകലങ്ങളിലായിരുന്നു സ്‌ഫോടനം.
 വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിനു ശേഷം തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തുന്ന അമേരിക്കയ്ക്ക് ഇരട്ട സ്‌ഫോടനം വലിയ ആഘാതമായി.
 27000 പേരാണ് മാരത്തണില്‍ പങ്കെടുത്തത്.26.2 മൈല്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈന് തൊട്ടടുത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്.  
പൊട്ടാത്ത രണ്ടു ബോബുകള്‍ പോലീസ് പരിശോധനയില്‍ കണ്‌ടെത്തിയിരുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് ബോസ്റ്റണ്‍ മേയര്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നു യുഎസില്‍ എല്ലായിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ കാഠിന്യം മനസിലാക്കിക്കൊടുക്കുമെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു.

 

Read More

നിക്കൊളാസ് മദൂറോ വെനസ്വേല പ്രസിഡന്റ്


കാരക്കാസ്: വെനസ്വേലിയില്‍ ഹ്യൂഗോ ഷാവേസിന് നിക്കോളാസ് മദുറോ പിന്‍ഗാമി. 2012 മുതല്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റായിരുന്നു. മദുറോയ്ക്ക് 50.66 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ എതിരാളിയായ കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് മദുറോ അധികാരം നിലനിര്‍ത്തുന്നത്. ഷാവേസ് ചികിത്സയിലായ നാള്‍ മുതല്‍ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായിരുന്നു.

1992ല്‍ അട്ടിമറിശ്രമത്തിനിടെ ചാവേസ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മഡുറോ ഉണ്ടായിരുന്നു. പിന്നീട് ചാവേസ് അധികാരത്തിലെത്തിയപ്പോള്‍ ആറ് വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി. ആ കാലഘട്ടത്തില്‍ ചൈനയും റഷ്യയുമടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം അമേരിക്കന്‍ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
മിറാന്‍ഡ ഗവര്‍ണറായിരുന്ന ഹെന്റിക് കാപ്രിലെസിന്‍െ കീഴടക്കിയാണ് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മദുറോ വിജയം നേടിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ കാപ്രില നേരിടുന്ന രണ്്ടാമത്തെ തോല്‍വിയാണിത്. കഴിഞ്ഞ ഒക്‌ടോബറില്‍ ഷാവേസിനോടു പരാജയപ്പെട്ടിരുന്നു.  ആറു വര്‍ഷമാണ് വെനിസ്വേലയില്‍ പ്രസിഡന്റിന്റെ കാലാവധി.

Read More

റഡാര്‍ പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടി അമേരിക്ക പിന്‍വലിച്ചു


കൊളറാഡോ: അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അലൂഷ്യന്‍ ദ്വീപുകളില്‍ മിസൈല്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന റഡാറുകളുടെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ച നടപടി അമേരിക്കന്‍ വായുസേന പിന്‍വലിച്ചു. 
അമ്പതുലക്ഷം ഡോളര്‍ ലാഭിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് അമേരിക്കന്‍ വായുസേന റഡാറുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക നാലിലൊന്നാക്കി വെട്ടിക്കുറച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ തുക പുനഃസ്ഥാപിച്ചത്.

Read More

സ്മാര്‍ട് സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം


ദുബായ്: സ്മാര്‍ട് സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. ഹുബായ് എമിറേറ്റ്‌സ് ടവറില്‍ നടന്ന  സ്മാര്‍ട്‌സിറ്റി  ഡയറക്ടര്‍ ബോര്‍ഡ്  യോഗത്തിലാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രിയെ കൂടാതെ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 50 ഏക്കര്‍ നീണ്്ടു നില്‍ക്കുന്ന സ്ഥലത്ത് 15 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. സ്മാര്‍ട്‌സിറ്റി പദ്ധതിയിലെ ആദ്യ ഐടി മന്ദിരത്തിന്റെ രൂപരേഖയ്ക്കാണ് അംഗീകാരം.
ജനസമ്പര്‍ക്ക പരിപാടികള്‍ അടക്കമുള്ള വിവിധ പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി ദുബെയില്‍ എത്തിയത്.


 

Read More

ഇന്ത്യ യു.എസിന്റെ അടുത്ത പങ്കാളി: കാര്‍ട്ടര്‍


വാഷിംഗ്ടണ്‍: ഇന്ത്യ യു.എസിന്റ ഏറ്റവും അടുത്ത പങ്കാളിയാണെന്ന് പെന്റഗണ്‍ വക്കതാവ് അഷ്ടണ്‍ കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.
വളരുന്ന സാമ്പത്തിക ശക്തി കൂടിയാണ് ഇന്ത്യയെന്നും കാര്‍ട്ടര്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുടെയും പരസ്പര സഹകരണത്തോടെയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൈനികേതര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നതിന്റെ ചര്‍ച്ചയില്‍   സംസാരിക്കുകയായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുട ഭാഗത്തു നിന്ന് നല്‍കുക. സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയും പരസ്പര സഹകരണ സഹായത്തോടെ യുമാണ് ഇന്ത്യ കാര്യങ്ങള്‍ നടപ്പാക്കുന്നത്. അതിനെ യു.എസ് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
 

 

Read More

മുഷാറഫ് രാജ്യം വിടരുതെന്ന് പാക് സുപ്രീംകോടതി


ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് പാക് സുപ്രീംകോടതി ഉത്തരവിട്ടു. മുഷാറഫ് രാജ്യം വിടുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി പാക് ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദേശിച്ചു.
മുഷാറഫിനെതിരേ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികളില്‍ പ്രാഥമിക വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ നടപടി. മുഷാറഫിനെ 1973 ലെ രാജ്യദ്രോഹ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.  2007 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുവഴി മുഷാറഫ് ഭരണഘടനാലംഘനം നടത്തുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു.
മുഷാറഫ് രാജ്യത്ത് തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യക്തമാക്കി 2012 ജനുവരിയില്‍ പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും ഹര്‍ജികളില്‍ പറയുന്നു. ഭരണഘടന ലംഘിച്ചതിന് മുഷാറഫിനെതിരേ നടപടിയെടുക്കണമെന്ന സുപ്രീംകോടതി മുന്‍ ഉത്തരവ് പാലിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതുയം ഹര്‍ജിയില്‍ പറയുന്നു. ബേനസീര്‍ വധക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ മുഷാറഫ് നാല് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ 24 നാണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. തനിക്കെതിരേ നിലനിന്ന കേസുകളില്‍ മുഷാറഫ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

 

Read More

വിദേശ എംബസികള്‍ സംരക്ഷിക്കില്ലെന്ന് ഉത്തര കൊറിയ


സോള്‍: ഏപ്രില്‍ 10നു ശേഷം രാജ്യത്തെ വിദേശ എംബസികള്‍  സംരക്ഷിക്കില്ലെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ മേല്‍ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും ഉത്തരകൊറിയ .
അതേസമയം, കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം ശക്തമായി തുടരുകയാണ്. ഉത്തര കൊറിയ മിസൈല്‍ വിന്യസിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി ക്വിം ക്വാന്‍ ജിന്‍ അറിയിച്ചു.
ദീര്‍ഘദൂര മിസൈലായ കെ.എന്‍-08 ആണ് വിന്യസിച്ചതെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. മിസൈല്‍ അമേരിക്കയില്‍ എത്താന്‍മാത്രം പര്യാപ്തമല്ലെന്നും ഉത്തര കൊറിയ യുദ്ധത്തിന് സജ്ജമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 3,000 കി.മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനികത്താവളങ്ങളെ ലക്ഷ്യമാക്കിയുള്ളതാവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണി ഉത്തര കൊറിയ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആണവാക്രമണമോ മിസൈലാക്രമണമോ നടത്താനുള്ള സാങ്കേതികവിദ്യ ഉത്തര കൊറിയക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മിസൈല്‍ രക്ഷാകവചങ്ങള്‍ ഒരുക്കുകയാണ് അമേരിക്ക.

Read More

ഉത്തരകൊറിയന്‍ നടപടികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: ദക്ഷിണകൊറിയയ്ക്കും യുഎസിനുമെതിരായ ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് . മിസൈല്‍ വിന്യാസം തെക്കന്‍ തീരത്തേക്ക് വ്യാപിപ്പിച്ച ഉത്തരകൊറിയയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു വൈറ്റ് ഹൗസ്. ഉത്തരകൊറിയയുടെ മുന്നറിയിപ്പിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടിയും യുഎസ് സ്വീകരിച്ചിട്ടുണ്‌ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയ് കാര്‍ണി പറഞ്ഞു.
നിലവിലെ പ്രശ്‌നങ്ങള്‍ നയതന്ത്ര നീക്കങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയും. ഭീഷണിയും പ്രകോപനപരമായ പ്രവര്‍ത്തനങ്ങളും ഉത്തരകൊറിയയ്ക്ക് സുരക്ഷയും അന്താരാഷ്ട്ര അംഗീകാരവും സാമ്പത്തിക വികസനവും നേടിക്കൊടുക്കില്ലെന്നും ജെയ് കാര്‍ണി മുന്നറിയിപ്പ് നല്‍കി. സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കാനും അന്താരാഷ്ട്ര മര്യാദകള്‍ അംഗീകരിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആഹ്വാനം അനുസരിക്കാനാണ് ഉത്തരകൊറിയന്‍ നേതൃത്വത്തോട് അഭ്യര്‍ഥിക്കുന്നതെന്നും ജെയ് കാര്‍ണി വ്യക്തമാക്കി.

        

 

Read More
JQuery Cycle Plugin - Example Slideshow