ബ്രിക്‌സ് ഉച്ചകോടി ; വികസനബാങ്കിന് തീരുമാനം


ഡര്‍ബന്‍: ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ 'ബ്രിക്‌സി'ന്റെ അഞ്ചാം വാര്‍ഷിക ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ തുടങ്ങി. ആഗോള ധനഘടനയില്‍ പൊളിച്ചെഴുത്ത് ലക്ഷ്യമിട്ട് സ്വന്തമായി വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായി അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ബാങ്ക് രൂപീകരണത്തിന് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ആരംഭിച്ച ഉച്ചകോടിയില്‍ അംഗരാഷ്ട്രങ്ങളുടെ നായകര്‍ ഇതംഗീകരിക്കുന്നതോടെ തീരുമാനമാവും.  

അംഗരാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കു പുറമെ ഉയര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളിലെയും വികസ്വര രാജ്യങ്ങളിലെയും വികസന, പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ബ്രിക്സ് ബാങ്ക് പ്രായോഗികമാണെന്ന് ഉച്ചകോടിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ധനമന്ത്രിമാരുടെ യോഗശേഷം ധനമന്ത്രി പി ചിദംബരം അറിയിച്ചു. ആഴ്ചകള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായത്. ബാങ്കിന്റെ മൂലധനം, അംഗത്വം, ഭരണം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയാവാനുണ്ട്. ഇക്കാര്യത്തില്‍ അന്തിമരേഖ അടുത്തവര്‍ഷത്തോടെ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗരാജ്യങ്ങളുടെ തുല്യ നിക്ഷേപത്തോടെ 5000 കോടി ഡോളറിന്റെ സഞ്ചിത നിധിയുണ്ടാക്കി ബാങ്ക് തുടങ്ങാനാണ് ഏകദേശ ധാരണ. മറ്റ് ബാങ്കുകളില്‍നിന്ന് ബ്രിക്സ് ബാങ്കിന് വായ്പ എടുക്കാനാവും.
 

Read More

കാസര്‍കോട് സ്വദേശിനി നഗ്മ ഫരീദ് മാലിക് ടുണീഷ്യ അംബാസഡര്‍



Read More

സ്ത്രീകള്‍ക്കായി യു.എന്നിന്റെ പുതിയ സംഘടന


ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ സ്ത്രീകളുടെ സമത്വം ഊട്ടിയുറപ്പിക്കാനായി പുതിയ സംഘടന രൂപവത്കരിക്കാന്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി ഏകകണ്‌ഠേന തീരുമാനിച്ചു. നിലവില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നാല് സംഘടനകളെ ലയിപ്പിച്ചാണ് 'യു.എന്‍ വിമന്‍' അഥവാ 'യുണൈറ്റഡ് നാഷന്‍സ് എന്‍ഡിറ്റി ഫോര്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആന്റ് ദ എംപവര്‍മെന്റ് ഓഫ് വിമന്‍' എന്ന പുതിയ സംഘടനക്ക് രൂപം നല്‍കിയിരിക്കുന്നത്.
സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളിലും അവര്‍ക്കായി കൂടുതല്‍ ശബ്ദമുയര്‍ത്താനും ആഗോളതലത്തില്‍ ലിംഗസമത്വം ഉറപ്പാക്കാനും വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ സംഘടനക്ക് സാധിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. അടുത്ത ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന യു.എന്‍ വിമന്‍ ഉയര്‍ന്ന റാങ്കിലുള്ള അണ്ടര്‍ സെക്രട്ടറി ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഇദ്ദേഹത്തെ സെപ്തംബറില്‍ ചേരുന്ന ജനറല്‍ അസംബ്ലിക്ക് മുമ്പായി സെക്രട്ടറി ജനറല്‍ തെരഞ്ഞെടുക്കും. പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 500 മില്ല്യണ്‍ ഡോളര്‍ അംഗരാജ്യങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കും.
സ്‌പെഷ്യല്‍ അഡൈ്വസര്‍ ഓണ്‍ ജെന്‍ഡര്‍ ഇഷ്യൂസ് ആന്റ് ദ ആഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍, യു.എന്‍ ഡവലപ്‌മെന്റ് ഫണ്ട് ഫോര്‍ വിമന്‍, ദ ഡിവിഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍, യു.എന്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് വിമന്‍ എന്നിവയാണ് പുതിയ സംഘടനക്കായി ലയിപ്പിച്ചത്.

 

Read More
JQuery Cycle Plugin - Example Slideshow