തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം


ന്യൂഡല്‍ഹി: 2012-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജ അര്‍ഹനായി. സവിശേഷമായ രചനാവൈഭവംകൊണ്ട് തെലുങ്കുസാഹിത്യരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച റാവൂരി, നോവലിസ്റ്റും ചെറുകഥാകൃത്തും കവിയും നാടകകൃത്തും വിമര്‍ശകനുമാണ്.

7 ചെറുകഥാസമാഹാരങ്ങളും 17 നോവലുകളും നാലു നാടകങ്ങളും അഞ്ചു റേഡിയോ നാടകങ്ങളും ഭരദ്വാജ രചിച്ചിട്ടുണ്ട്. 83 വയസുകാരനായ അദ്ദേഹം ബാലസാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പകുഡു റല്ലു എന്ന നോലിനാണ് ജ്ഞാനപീഠം അവാര്‍ഡ്. അദ്ദേഹത്തിന്റെ രചകളില്‍ ഏറ്റവും ശ്രദ്ധേയമാണിത്. സിനിമാ വ്യവസായത്തിലെ സ്‌ക്രീനിനു പിന്നിലെ കാഴ്ചകളാണ് നോവലിന്റെ പ്രമേയം. ജ്ഞാനപീഠം അവാര്‍ഡ് ലഭിക്കുന്ന മൂന്നാമത്തെ തെലുങ്ക് സാഹിത്യകാരനാണ് ഭരദ്വാജ. വിശ്വനാഥ സത്യനാരായണയും സി. നാരായണ റെഡ്ഡിയുമാണ് മുന്‍ഗാമികള്‍.
ജീവനസമരം, കാദംബരി, കൗമുദി, ഇന്‍പു തേര വേണുക തുടങ്ങിയവയാണ് ശ്രദ്ധേയകൃതികള്‍. മിക്കകൃതികളും ഇംഗ്ലീഷിലേക്കും ഇന്ത്യന്‍ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ലോക്‌നായക് ഫൗണ്ടേഷന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, തെലുങ്ക് അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ പരിഷത് അവാര്‍ഡ്, രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു.
2013 തെലുങ്കുവര്‍ഷമായി ആചരിക്കുമ്പോള്‍ പ്രഖ്യാപിച്ച പരമോന്നത അവാര്‍ഡ് തെലുങ്ക്ഭാഷയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പ്രതികരിച്ചു.

2011-ലെ ജ്ഞാനപീഠ പുരസ്‌കാരം ഒറിയ സാഹിത്യകാരി പ്രതിഭാറായിക്കായിരുന്നു.



 

Read More

ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം പ്രാണ്‍ കിഷന്‍ സിക്കന്ദിന്


ന്യൂഡല്‍ഹി: വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരത്തിന് ഹിന്ദി ചലചിത്രതാരം പ്രാണ്‍ കിഷന്‍ സിക്കന്ദ് അര്‍ഹനായി. ചലചിത്ര രംഗത്തെ സമഗ്രസംഭാവനകള്‍ക്കു നല്‍കുന്ന ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരത്തിന് അര്‍ഹനായ പ്രാണ്‍ കിഷന്‍ സിക്കന്ദ് ഹിന്ദി സിനിമാ ലോകത്തെ എക്കാലത്തെയും വില്ലന്‍ എന്ന വിശേഷണത്തിന് ഉടമയാണ്.   2001 ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
പഞ്ചാബി ചിത്രമായ 'യാംല ജാഠ'യിലൂടെ വെള്ളിത്തിരയിലെത്തിയ പ്രാണ്‍ കിഷന്‍ സിക്കന്ദ്, പിന്നീട് 'ഖന്‍ദാന്‍' എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കുള്ള ചുവടുവെച്ചു. അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച 'മൃതു ദാദ' ആണ് പ്രാണിന്റെതായി പുറത്തുവന്ന അവസാന ചിത്രം.
മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണയും ബോംബെ ഫിലിം ജേണലിസ്റ്റ് അസോസിയേഷന്റെ അവാര്‍ഡ് മൂന്ന് തവണയും പ്രാണിന് ലഭിച്ചിട്ടുണ്ട്. ഡോണ്‍, മധുമതി, ആന്‍സു ബന്‍ ഗയേ ഫൂല്‍, ആദ്മി, ചോരി ചോരി, ആസാദ്, ഉപ്കാര്‍, സിദ്ധി, രാം ഔ ശ്യം, ബെ ഇമാം, ജിസ് ദേഷ് മേന്‍ ഗംഗാ ബെഹ്തി ഹായി, ഷഹീദ്, ഹാഫ് ടിക്കറ്റ് എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങള്‍.
ഇന്ത്യന്‍ സിനിമയുടെ പിതാവ്
ദാദാസാഹെബ് ഫാല്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്. 1870 
പ്രില്‍ 30ന് മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ത്രയംബകേശ്വറില്‍ ജനിച്ചു. ആദ്യത്തെ മുഴുനീള ഇന്ത്യന്‍ സിനിമയായ രാജാഹരിശ്ഛന്ദ്രയ്ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായാണ് 1969 മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാലോകത്ത് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്.
ആദ്യമായി ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയത് ദേവികാറാണി റോറിച്ച് ആണ്.(1969). ആദ്യമായിഅവാര്‍ഡ് നേടുന്ന മലയാളി അടൂര്‍ ഗോപാലകൃഷ്ണന്‍.(2004)

 

Read More

നവനീത് കൗര്‍ ധില്ലന്‍ മിസ് ഇന്ത്യ 2013


മുംബൈ: നവനീത് കൗര്‍ ധില്ലന്‍ (20) പുതിയ മിസ് ഇന്ത്യ. പട്യാലയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. വിശാഖപട്ടണത്തില്‍നിന്നുള്ള ശോഭിത ദുലിപാല (20) ഫസ്റ്റ് റണ്ണറപ്പും മുംബൈയില്‍നിന്നുള്ള സോയ അഫ്രോസ് (18) രണ്്ടാം റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോസിലാണ് മത്സരം അരങ്ങേറിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 23 സുന്ദരികളാണ് മത്സരത്തില്‍ മാറ്റുരച്ചത്.
 

Read More

സെല്ലുലോയ്ഡ് മികച്ച മലയാള ചിത്രം; ഉസ്താദ് ഹോട്ടല്‍ മികച്ച ജനപ്രിയ ചിത്രം


ന്യൂഡല്‍ഹി: അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് 13 പുരസ്‌കാരങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ഉസ്താദ് ഹോട്ടലും വിക്കി ഡോണറും പങ്കിട്ടു.
 ബോളിവുഡ് ചിത്രം പാന്‍ സിംഗ് തോമറാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ഇര്‍ഫാന്‍ ഖാനും വിക്രം ഖോഖലയും പങ്കിട്ടു. മറാഠി നായിക ഉഷ ജാദവാണ് മികച്ച നടി.
'കളിയച്ഛന്‍' എന്ന ചിത്രത്തിലൂടെ ബിജിപാല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടി. ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പന മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.
മികച്ച സംഭാഷണത്തിലുള്ള പുരസ്‌കാരം 'ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രത്തിലൂടെ അഞ്ജലി മേനോന്‍ നേടി. ഒഴിമുറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലാലും ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി രഞ്ജിത്ത് സംവിധാനം 'സ്പിരിറ്റ്' തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ജോഷി മാത്യു സംവിധാനം ചെയ്ത 'ബ്ലാക്ക് ഫോറസ്റ്റ്' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം '101 ചോദ്യങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്ത സിഥാര്‍ഥ് ശിവയ്ക്കാണ്. ചിത്രത്തിലെ അഭിനയത്തിന് മിനിന്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സിനിമാ നിരൂപണത്തിന് പി.എസ്.രാധാകൃഷ്ണനും നോണ്‍ ഫിക്ഷന്‍ ഓഡിയോഗ്രാഫി വിഭാഗത്തില്‍ എം.ഹരികുമാറിനും പുരസ്‌കാരം ലഭിച്ചു.

 

Read More

ഡല്‍ഹി പെണ്‍കുട്ടിയ്ക്ക് റാണി ലക്ഷ്മിഭായ് പുരസ്‌കാരം


ന്യൂഡല്‍ഹി: ഡല്‍ഹി  പെണ്‍കുട്ടിക്ക് ധീരതയ്ക്കുള്ള റാണി ലക്ഷ്മിഭായ് സ്ത്രീ ശക്തി പുരസ്‌കാരം സമര്‍പ്പിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ അവാര്‍ഡ് ഏറ്റുവാങ്ങി.
നിര്‍ഭയ  എന്ന് രാജ്യം സംബോധന ചെയ്യുന്ന പെണ്‍കുട്ടി ഇന്ത്യന്‍ യുവത്വത്തിന്റെയും സ്ത്രീകളുടെയും പ്രതീകമാണെന്ന് പ്രണാബ് മുഖര്‍ജി പറഞ്ഞു.
ഡല്‍ഹി പെണ്‍കുട്ടിയെ യുഎസും ആദരരിച്ചിരുന്നു. വനിതകള്‍ക്കുള്ള ധീരതാപുരസ്‌കാരം നല്‍കിയാണ് യുഎസ് സര്‍ക്കാര്‍ ഡല്‍ഹി പെണ്‍കുട്ടിയെ ആദരിച്ചത്.
 കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ അക്രമത്തിനിരയായത്. പെണ്‍കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29 നു മരിച്ചു.
2007 ലാണ് അന്താരാഷ്ട്ര വനിതാ  പുരസ്‌കാരം സമ്മാനിച്ചു തുടങ്ങിയത്.  

 

Read More

ശര്‍മിഷ്ഠയ്ക്ക് ലാഡ്‌ലി മീഡിയ അവാര്‍ഡ്


മുംബൈ: മികച്ച ഹ്യൂമന്‍ ഇന്ററന്‍സ് റിപ്പോര്‍ട്ടിനുള്ള ലാഡ്‌ലി മീഡിയ അവാര്‍ഡ് ദി വീക്ക് മുംബൈ കറസ്‌പോണ്‍ന്റ് ശര്‍മിഷ്ഠാ ചൗധരിയ്ക്ക് ലഭിച്ചു.
മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പല്ലവി റെന്‍കെയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.
ടി.വി.വിഭാഗത്തില്‍ ഷൈനി ജേക്കബ് ബഞ്ചമിന്‍ ( മലയാളത്തിലെ മികച്ച ഡോക്യൂമെന്ററി- ഒറ്റയാള്‍), പി.പി.സന്ധ്യ (ഏഷ്യാനെറ്റ് വിഷയാധിഷ്ഠിത പരിപാടി- ശിശുവിവാഹം) എന്നിവരും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കെ.കെ.സുവീരനും(ബ്യാരി) നേടി.

 

Read More

വയലാര്‍ രവിക്ക് റെക്കോര്‍ഡ്


ജയ്പൂര്‍: കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഏറ്റവുംകൂടുതല്‍ എ.ഐ.സി.സി. യോഗങ്ങളില്‍ പങ്കെടുത്ത നേതാവെന്ന അപൂര്‍വ റെക്കോര്‍ഡ്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റെന്ന നിലയില്‍ 1964-ലെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 67 മുതല്‍ തുടര്‍ന്ന് എല്ലാ എ.ഐ.സി.സി. യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ജയ്പൂര്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഏറ്റവും മുതിര്‍ന്ന നോതാക്കളിലൊരാളാണ് രവി.

Read More

പണ്ഡിറ്റ് രവിശങ്കറിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ഗ്രാമി


വാഷിങ്ടണ്‍ : അന്തരിച്ച സിത്താര്‍ വിസ്മയം രവിശങ്കറിന് മരണാനന്തര ബഹുമതിയായി ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗ്രാമി നല്‍കി ആദരിക്കും.
എണ്‍പതു വര്‍ഷം നീണ്ട കരിയര്‍ കൊണ്ട് ഇന്ത്യന്‍ സംഗീതതെ പാശ്ചാത്ത്യനാടുകളില്‍ എത്തിച്ച സംഗീതകാരനും അധ്യാപകനും എഴുത്തുകാരനുമാണ് രവിശങ്കര്‍.
ബീറ്റില്‍സിന്റെ ജോര്‍ജ് ഹാരിസണും വയലിന്‍ ഇതിഹാസം യെഹൂദി മെനുഹിനുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഫ്യൂഷന്‍ സംഗീതത്തിന് പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തുകയും ചെയ്ത രവിശങ്കര്‍ക്ക് ഇതിന് മുന്‍പ് മൂന്ന് തവണ ഗ്രാമി ലഭിച്ചിട്ടുണ്ട്.
രവിശങ്കര്‍ക്ക് പുറമെ കനേഡിയന്‍ പിയാനിസ്റ്റ്ഗ്‌ളെന്‍ ഗൗള്‍ഡ്, അമേരിക്കന്‍ ജാസ് കലാകാരന്‍ ചാര്‍ളി ഹെയ്ഡന്‍, കണ്‍ട്രി ബ്ലൂസ് ഗായകന്‍ ലൈറ്റ്‌നിന്‍ ഹോപ്കിന്‍സ് എന്ന സാം ജോണ്‍ ഹോപ്കിന്‍സ്, അമേരിക്കന്‍ ഗായികമാരായ കരോള്‍ കിങ്, പാറ്റി പേജ്, അമേരിക്കന്‍ ഗ്രൂപ്പായ ടെംറ്റേഷന്‍സ് എന്നിവര്‍ക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗ്രാമി നല്‍കും

 

Read More

മഹാകവി പാലാ പുരസ്കാരം ഉമ്മന്നൂരിന്


കടയ്ക്കല്‍: ഈ വര്‍ഷത്തെ മഹാകവി പാലാ പുരസ്കാരത്തിന് കവി ഉമ്മന്നൂര്‍ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു. "ഉമ്മന്നൂരിന്റെ കവിതകള്‍" എന്ന സമാഹാരത്തിനാണ് പുരസ്കാരം. 5001 രൂപയും മഹാകവിയുടെ കൈയൊപ്പ് ചാര്‍ത്തിയ പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങിയ താണ് അവാര്‍ഡ് 

Read More

അനെ ഘോറി ദാ ദാന്‍ ന് സുവര്‍ണ മയൂര പുരസ്‌കാരം


ഗോവ: നാല്പ്പത്തിമൂന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തില്‍ നവാഗത സംവിധായകന്‍ ഗുര്‍വിന്ദര്‍ സിങിന്റെ അനെ ഘോറി ദാ ദാന്‍ എന്ന പഞ്ചാബി ചിത്രത്തിന് സുവര്‍ണ മയൂര പുരസ്‌കാരം ലഭിച്ചു. നൂറ് തികഞ്ഞ ഇന്ത്യന്‍ സിനിമയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ശതാബ്ദി പുരസ്‌കാരം പ്രശസ്ത സംവിധായക മീരാ നായരുടെ ദി റലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് എന്ന ചിത്രം നേടി.മേളയുടെ സമാപന ചിത്രവും ഇതായിരുന്നു.
പ്രമുഖ പഞ്ചാബി നോവലിസ്റ്റ് ഗുര്‍ദയാല്‍ സിങ്ങിന്റെ നോവലിനെ അവലംബിച്ച് നിര്‍മിച്ച 'അനെ ഘോറി ദാ ദാന്‍' ഇതിനകം മൂന്ന് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ്.
'വെയ്റ്റ്' എന്ന ചിത്രം ഒരുക്കിയ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ക്യു-ഹ്വാന്‍ ആണ് മികച്ച സംവിധായകന്‍. 'വിത്ത് യു വിത്തൗട്ട് യു' എന്ന സിംഹള-തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ അഞ്ജലി പാട്ടീല്‍ മികച്ച നടിയായും 'റോസ്' എന്ന പോളിഷ്, റഷ്യന്‍-ജര്‍മന്‍ ചിത്രത്തിലെ അഭിനയത്തിലൂടെ മാര്‍സിന്‍ ഡോര്‍സിന്‍സ്‌കി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കന്‍ സംവിധായിക ലൂസി മല്ലോയിയുടെ യുനോഷെ എന്ന സ്പാനിഷ് ചിത്രം രജതമയൂരം നേടി. പ്രശസ്ത ബംഗാളി സംവിധായകന്‍ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Read More

ജിന്‍ഡാല്‍ പ്രൈസ് ഇ. ശ്രീധരന്


ന്യൂദല്‍ഹി: 2012ലെ എസ്.ആര്‍. ജിന്‍ഡാല്‍ പ്രൈസ് ഇ. ശ്രീധരന്. 190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദല്‍ഹി മെട്രോയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും അനുവദിച്ച തുകകൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് എസ്.ജെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ശ്രീധരനെ തെരഞ്ഞെടുത്തത്.
ദല്‍ഹി മെട്രോയുടെ വിജയകരമായ പൂര്‍ത്തീകരണം, സങ്കീര്‍ണമായ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ ഏറ്റെടുക്കാനുള്ള കെല്‍പ് ഇന്ത്യക്കുണ്ടെന്ന് അന്തര്‍ദേശീയ തലത്തില്‍ വിലയിരുത്തിയെന്നും ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും വിവിധ രംഗത്തുള്ള ഏഴ് വ്യക്തികള്‍ക്കാണ് അവാര്‍ഡ്.
ഒരു കോടി രൂപയാണ് പുരസ്കാര തുക.
എ.പി.ജെ. അബ്ദുല്‍ കലാം, സന്തോഷ് ഹെഗ്ഡെ, അണ്ണാ ഹസാരെ തുടങ്ങിയവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം പുരസ്കാരം ലഭിച്ചത്.

Read More

ഡോ. അജയ് ഘോഷിന് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ്‌


ന്യൂഡല്‍ഹി: മികച്ച ശാസ്ത്രജ്ഞനുള്ളവര്‍ഷത്തെ 'ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡിന്' മലയാളിയായ ഡോ. എ. അജയ് ഘോഷ് ഉള്‍പ്പെടെ ഏഴുപേര്‍ അര്‍ഹരായി.
അരക്കോടി രൂപയും സ്വര്‍ണമെഡലും പ്രശസ്തിപത്രവും അടങ്ങുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ ശാസ്ത്ര അവാര്‍ഡാണ് ഇന്‍ഫോസിസിന്റേത്. സി.എസ്.ഐ.ആറിന്റെ കീഴില്‍ തിരുവനന്തപുരത്തുള്ള 'നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി'യില്‍ ഡയറക്ടര്‍ പദവിയുള്ള ശാസ്ത്രജ്ഞനാണ് അജയ് ഘോഷ്.
ശാസ്ത്രജ്ഞര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന ശാന്തി സ്വരൂപ ഭട്‌നാഗര്‍ അവാര്‍ഡ് 2007 ല്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

Read More

നാരായണമൂര്‍ത്തിക്ക് അവാര്‍ഡ്


ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സ്ഥാപകനും ചെയര്‍മാന്‍ എമരെറ്റ്‌സുമായ എന്‍.ആര്‍. നാരായണ മൂര്‍ത്തിക്ക് ജെയിംസ് സി. മോര്‍ഗന്‍ ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്.
കാലിഫോര്‍ണിയ സിലിക്കണ്‍വാലിയിലെ അപ്ലൈഡ് മറ്റീരിയല്‍സാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് സംരംഭകന്‍ ജെഫ് സ്‌കോള്‍, ജോര്‍ദാനിലെ റാണി റാനിയ അബ്ദുള്ള, മുന്‍ യു.എസ്. വൈസ് പ്രസിഡന്റ് അല്‍ ഗോര്‍, മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവര്‍ക്ക് നേരത്തേ ജയിംസ് സി. മോര്‍ഗന്‍ ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Read More

ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം എലന്‍ ജോണ്‍സണ്‍ സെര്‍ലീഫിന്


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സെര്‍ലീഫിനു സമ്മാനിക്കും. പ്രധാനമന്ത്രി അധ്യക്ഷനായുള്ള പുരസ്‌കാരദാന ജൂറിയുടേതാണു തീരുമാനം.
അഫ്രിക്കയിലെ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മാതൃകയായതിനും ലൈബീരിയയിലെ സമാധാന, ജനാധിപത്യ, വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണു പുരസ്‌കാരമെന്ന് ഇന്ദിരാഗാന്ധി മെമോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സുമന്‍ ദുബെ പറഞ്ഞു.

 

Read More

മറാത്തി സാഹിത്യ അവാര്‍ഡ്‌ ഇനി താക്കറെ പുരസ്‌കാരം


മുംബൈ: അന്തരിച്ച ശിവസേനാ അധ്യക്ഷന്‍ ബാല്‍ താക്കറെയുടെ ബഹുമാനാര്‍ഥം മറാത്തി സാഹിത്യ അവാര്‍ഡിന്‌ അദ്ദേഹത്തിന്റെ പേരു നല്‍കി. ബാലാ സാഹേബ്‌ താക്കറെ മറാത്തി ലിറ്റററി അവാര്‍ഡ്‌ എന്നായിരിക്കും ഇനി പുരസ്‌കാരത്തിന്റെ പേര്‌. കാല്‍ ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം പ്രിയദര്‍ശിനി അക്കാദമിയാണു സമ്മാനിക്കുന്നത്‌.
താക്കറെയുടെ വസതിയായ മാതോശ്രീയിലേക്കും സേനാഭവനിലേക്കും സംസ്‌കാരച്ചടങ്ങു നടന്ന ശിവജി പാര്‍ക്കിലേക്കും ലക്ഷങ്ങളാണ്‌ ഒഴുകിയെത്തിയത്‌. പതിനഞ്ചു ലക്ഷത്തോളം പേര്‍ പങ്കുചേര്‍ന്ന വിലാപയാത്ര ഇന്ത്യ കണ്ടതിലേറ്റവും വലിയ വിലാപയാത്രകളിലൊന്നായിരുന്നു.

Read More

അനുപം ഖേറിന് കാളിദാസ സമ്മാനം


ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാറിന്റെ വിഖ്യാതമായ കാളിദാസസമ്മാനം  പ്രശസ്ത സിനിമാ നാടക നടന്‍ അനുപം ഖേറിന്.
രണ്ടുലക്ഷം രൂപ പുരസ്‌ക്കാരത്തുകയുള്ള കാളിദാസസമ്മാനം ഉജ്ജയിനിയില്‍ നവംബര്‍ ഇരുപത്തിനാലിന് 'കാളിദാസസമാരോഹി'ല്‍വെച്ച് അദ്ദേഹത്തിന് സമര്‍പ്പിക്കും. മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി നല്‍കിവരുന്നവിഖ്യാതപുരസ്‌കാരം കഴിഞ്ഞതിനു മുമ്പത്തെതവണ കേരളത്തിന്റെ മഹാനടന്‍ കലാമണ്ഡലം ഗോപിക്ക് ലഭിച്ചിരുന്നു.

Read More

ഐശ്വര്യറായിക്ക് ഫ്രാന്‍സിന്റെ ബഹുമതി


മുംബൈ: ജന്മദിനസമ്മാനമായി ഐശ്വര്യറായി ബച്ചന് ഫ്രഞ്ച് സര്‍ക്കാറിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി. ചലച്ചിത്രമേഖലയ്ക്കും ഇന്ത്യ - ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്തുന്നതിനും നല്‍കിയ സംഭാവന മാനിച്ചാണ് 'നൈറ്റ് ഓഫ് ദ് ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' പുരസ്‌കാരം.
സിവിലിയന്മാര്‍ക്കുള്ള ഏറ്റവുമുയര്‍ന്ന ബഹുമതിയായ 'ലെജ്യണ്‍ ദ് ഓണര്‍' നല്‍കി 2007-ല്‍ അമിതാഭ് ബച്ചനെ ഫ്രാന്‍സ് ആദരിച്ചിരുന്നു.

Read More

കോവിലന്‍ സ്‌മാരക ആക്‌ടിവിസ്‌റ്റ് ഇന്ത്യ പുരസ്‌കാരം ഇറോം ശര്‍മിളയ്‌ക്ക്


ന്യൂഡല്‍ഹി: കോവിലന്‍ സ്‌മാരക ട്രസ്‌റ്റിന്റെ പ്രഥമ കോവിലന്‍ സ്‌മാരക ആക്‌ടിവിസ്‌റ്റ് ഇന്ത്യ ദേശീയ പുരസ്‌കാരം ഇറോം ചാനു ശര്‍മിളയ്‌ക്ക്.
ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ കരുതല്‍ തടങ്കലിലാണ്‌ ഇറോം ചാനു ശര്‍മിള.
പ്രഫ. എം.എ. റഹ്‌മാന്‍, പ്രഫ. പി. നാരായണമേനോന്‍, സിവിക്‌ ചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌.

Read More

മലയാളി വിദ്യാര്‍ഥിനിക്ക് അമേരിക്കന്‍ പുരസ്‌കാരം


മുംബൈ: മലയാളി വിദ്യാര്‍ഥിനിക്ക് അമേരിക്കയില്‍ യുവശാസ്ത്രപ്രതിഭയ്ക്കുള്ള ഉന്നതപുരസ്‌കാരം. സൗരോര്‍ജമുപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന കണ്ടെത്തലിനാണ് പുരസ്‌കാരം നേടിയത്. തിരുവനന്തപുരം സ്വദേശിനിയായ ദീപിക കുറുപ്പാണ് പുരസ്‌കാരത്തിന് അര്‍ഹയായത്.
25,000 അമേരിക്കന്‍ ഡോളറാണ് പുരസ്‌കാരത്തുക. ബോസ്റ്റണിലെ നാഷ്വ ഫെയര്‍ ഗ്രൗണ്ട് ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദീപിക
സിങ്ക് ഓകൈ്‌സഡിലേക്ക് ടൈറ്റാനിക് ഡൈ ഓകൈ്‌സഡ് കൂട്ടിക്കലര്‍ത്തി ഫോട്ടോകാറ്റലിക്ദണ്ഡ്‌വഴി സൗരോര്‍ജം ആഗിരണംചെയ്താണ് ജലം ശുദ്ധീകരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ നാഷ്വയില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ ദീപിക കുറുപ്പിനെ അഭിനന്ദിക്കുകയുണ്ടായി.

Read More

ആബിദാ പര്‍വീണിന്‌ പുരസ്‌കാരം


ന്യൂഡല്‍ഹി: സൂഫി സംഗീതശാഖയിലെ ഇതിഹാസമായ ആബിദാ പര്‍വീണിന്‌ കലാധര്‍മി ബീഗം അഖ്‌തര്‍ ഗസല്‍ അക്കാദമിയുടെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌.
ദമാദം മസ്‌ത് കലന്തര്‍, തേരേ ഇഷ്‌ക് നചായാ, ലാത്തേ ദീ ചദര്‍, കാഫിയാം ബല്ലേ ഷാ തുടങ്ങിയവ പാകിസ്‌താന്‍കാരിയായ ആബിദ അനശ്വരമാക്കിയ ഗാനങ്ങളില്‍ ചിലതു മാത്രമാണ്‌.

 

Read More
JQuery Cycle Plugin - Example Slideshow