ഇഗ്നോ മൂന്‍ വി.സിയ്‌ക്കെതിരെ സി.ബി.ഐ കെസേടുത്തു


ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വൈസ് ചാന്‍സലര്‍ രാജശേഖരന്‍ പിള്ളയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു.
വൈസ് ചാന്‍സലറായിരിക്കെ ഇഗ്നോയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി സിക്കിം മണിപ്പാല്‍ സര്‍വകലാശാലയ്ക്കും പഞ്ചാബ് ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിബിഐ രാജശേഖരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തത്. ഇതേത്തുടര്‍ന്ന് രാജശേഖരന്‍ പിള്ളയുടെ വീടുകളില്‍ റെയ്ഡ നടത്തി. അഴിമതി നിരോധന നിയമം, ഔദ്യോഗിക പദവി ദുരുപയോഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് കേസ്.


 

Read More

എന്‍ട്രന്‍സ് ഇനി ഒറ്റ പരീക്ഷ മാത്രം; പൊതു പരീക്ഷകളില്‍ വന്‍ അഴിച്ചു പണി


ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒരു പ്രവേശന പരീക്ഷ മാത്രമാക്കി മാറ്റണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ന്യൂനപക്ഷസ്വാശ്രയ കോളേജുകള്‍ക്ക് അടക്കം ഈ തീരുമാനം ബാധകമാകും. സി.ബി.എസ്.ഇ. മാതൃകയില്‍ തന്നെയാകും പരീക്ഷ നടത്തുക.

ബിരുദബിരുദാനന്തര പരീക്ഷകളുടെ കരിക്കുലവും പരിഷ്‌കരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായും സ്വാശ്രയ മാനേജ്‌മെന്റുകളുമായും ചര്‍ച്ച നടത്തും. മാനേജ്‌മെന്റുകളുമായി ഒന്നാംഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഉന്നതപഠനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിലുള്ള ലക്ഷ്യമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി.

അതേസമയം പൊതുപരീക്ഷാ രീതി സ്വീകരിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയും സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യവും നടത്തുന്ന പരീക്ഷയും ഇല്ലാതാകും. എന്നാല്‍ സംവരണ തത്വങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ശുപാര്‍ശയില്‍ റാങ്ക് ലിസ്റ്റ് പ്രത്യേകമായി പുറത്തിറക്കാനുള്ള കാര്യം ആലോചിക്കുമെന്നും പറയുന്നു. മാനേജ്‌മെന്റ് ക്വാട്ട സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി മെഡിക്കല്‍ കൗണ്‍സില്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഏഴംഗ ഡോക്ടര്‍ പാനലാണ് ഈ ശുപാര്‍ശ സമര്‍പ്പിച്ചത്. പാനല്‍ ചെയര്‍മാന്‍ എസ്.കെ. സരിന്‍

 

Read More

22ല്‍ തഥാഗത് ഐഐടി പ്രൊഫസര്‍


മുംബൈ: ആരെയും അസൂയപ്പെടുത്തുന്ന പദവിയിലാണ് തഥാഗത് അവ്താര്‍ തുള്‍സിയെന്ന ബീഹാറി യുവാവ്. ഇരുപത്തിരണ്ടാം വയസ്സില്‍ ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയാണ് തുള്‍സിക്ക് കൈവന്നിരിക്കുന്നത്. അമേരിക്കയില്‍ നിന്നും മറ്റ് പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നും വന്ന വമ്പര്‍ ഓഫറുകള്‍ നിരസിച്ചാണ് തുള്‍സി ഐ.ഐ.ടിയില്‍ അധ്യാപകനാകാന്‍ തീരുമാനിച്ചത്.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍നിന്ന് ക്വാണ്ടം കംപ്യൂട്ടിംഗില്‍ പി.എച്ച്.ഡി എടുത്ത ശേഷമാണ് തുള്‍സി മുംബൈ ഐ ഐ ടിയിലേക്ക് എത്തുന്നത്. പട്‌നയില്‍നിന്നുള്ള ഈ യുവാവ് തന്റെ ഒന്‍പതാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും പത്താം വയസില്‍ ബിഎസ്സിയും 12ാം വയസില്‍ എംഎസ്സിയും സ്വന്തമാക്കി നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസ്സിലാണ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഗവേഷണബിരുദം പൂര്‍ത്തിയാക്കിയത്. പ്രൊഫസര്‍ പദവിയിലെത്തു
ന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഈ യുവാവ് സ്വന്തമാക്കി.
വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം അനേകം സര്‍വകലാശാലകളുടെ വമ്പന്‍ ഓഫറുകളാണ് തുള്‍സിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ അതെല്ലാം കണ്ണടച്ച് തള്ളി മുംബൈ ഐഐടിയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനാകാന്‍ തീരുമാനിക്കുകയായിരുന്നു ഇദ്ദേഹം. ക്വണ്ടാം കംപ്യൂട്ടേഷനില്‍ ശ്രദ്ധയൂന്നി രാജ്യത്ത് ഒരു ലാബ് ഉണ്ടാക്കുക എന്നതും സൂപ്പര്‍ കംപ്യൂട്ടറുമാണ് തന്റെ ലക്ഷ്യമെന്ന് തുള്‍സി പറയുന്നു.



 

Read More
JQuery Cycle Plugin - Example Slideshow