റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചു


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായും ബാങ്കുകളുടെ കൈവശം അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനവുമായാണ് കുറച്ചത്. നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) നാലു ശതമാനമായി നിലനിര്‍ത്തി.
 

Read More

പോസ്‌റ്റ് ഓഫീസ്‌ നിക്ഷേപങ്ങളുടെ പലിശ കുറച്ചു


ന്യൂഡല്‍ഹി: പോസ്‌റ്റ്‌ ഓഫീസ്‌ നിക്ഷേപങ്ങളുടെയും പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌(പി.പി.എഫ്‌.) നിക്ഷേപങ്ങളുടെയും പലിശ 0.10 ശതമാനം കുറച്ചു. അടുത്ത മാസം ഒന്നു മുതല്‍ പി.പി.എഫ്‌. നിക്ഷേപങ്ങളുടെ പലിശ 8.7 ശതമാനമായിരിക്കും. പോസ്‌റ്റ്‌ ഓഫീസുകളിലെ സ്‌ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമില്ലെന്നു ധനമന്ത്രാലയം അറിയിച്ചു. നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കേറ്റ്‌(എന്‍.എസ്‌.സി.) നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്‌. അഞ്ചു വര്‍ഷത്തെ നിക്ഷേപത്തിനു 8.5 ശതമാനവും 10 വര്‍ഷത്തെ നിക്ഷേപത്തിനു 8.8 ശതമാനവുമാണു പലിശ. സിറ്റിസണ്‍സ്‌ സേവിംഗ്‌സ്‌ സ്‌കീമിന്റെ പലിശ 9.2 ശതമാനമായി കുറച്ചു.

Read More

വ്യാവസായിക ഉല്‍പാദന നിരക്കില്‍ വര്‍ധന


ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പാദന നിരക്കില്‍ നേരിയ വര്‍ധന. ജനുവരി മാസത്തിലെ കണക്കിലാണ് നിരക്കില്‍ 2.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണ മേഖലയിലെയും ഊര്‍ജ രംഗത്തെയും നേരിയ മുന്നേറ്റമാണ് ഉല്‍പാദന നിരക്കില്‍ ചലനമുണ്ടാക്കിയത്.
നിര്‍മാണമേഖലയില്‍ 2.7 ശതമാനമാണ് വര്‍ധനയുണ്ടായത്. 2012 ജനുവരി മാസം 1.1 ശതമാനമായിരുന്നുമേഖലയിലെ മുന്നേറ്റം. ഊര്‍ജരംഗത്ത് 6.4 ശതമാനത്തിന്റെ മുന്നേറ്റമാണുണ്ടായത്. ക്യാപ്പിറ്റല്‍ ഗുഡ്‌സ് മേഖല പിന്നാക്കം പോയെങ്കിലും കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയിലുള്‍പ്പെടെ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഖനന മേഖലയിലും മുന്നേറ്റം ദൃശ്യമാണ്.

 

Read More

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. കാല്‍ശതമാനമാണ് വര്‍ധന വരുത്തിയത്. തെരഞ്ഞെടുത്ത നിക്ഷേപങ്ങള്‍ക്കാണ് പലിശ വര്‍ധന ബാധകമാകുക. ബാങ്ക് സ്വീകരിക്കുന്ന ഒന്‍പത് തരത്തിലുളള സ്ഥിരനിക്ഷേപങ്ങളില്‍ നാല് തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് നിരക്കു വര്‍ധന ബാധകമാകും.
ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനത്തില്‍ നിന്നും 8.75 ശതമാനമായിട്ടാണ് പലിശ നിരക്ക് ഉയരുക. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

 

Read More

റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചു


ന്യൂഡല്‍ഹി: റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചു. കാല്‍ശതമാനം വീതമാണ് നിരക്ക് കുറച്ചത്. എട്ടു ശതമാനമായിരുന്ന റിപ്പോ നിരക്ക് ഇതോടെ 7.75 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇതിനുമുന്‍പ് റിപ്പോ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അര ശതമാനമായിരുന്നു അന്ന് കുറച്ചത്.
കരുതല്‍ ധനാനുപാത നിരക്ക് (സിആര്‍ആര്‍) ഇതോടെ നാല് ശതമാനമായി താഴ്ന്നു. 1974 നുശേഷമുള്ള ഏറ്റവും താഴ്ന്ന കരുതല്‍ ധനാനുപാത നിരക്കാണിത്.  
റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ എടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. റിസര്‍വ് ബാങ്കില്‍ മറ്റു ബാങ്കുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട നിക്ഷേപമാണ് കരുതല്‍ ധനാനുപാതം. ഡിസംബറിലെ കണക്കനുസരിച്ച് നാണയപ്പെരുപ്പ നിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. 7.18 ശതമാനത്തിലേക്കാണ് നിരക്ക് താഴ്ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ നിര്‍ണായക നിരക്കുകളില്‍ മാറ്റം വരുത്തിയത്.

 

Read More

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല


മുംബൈ: റിസര്‍വ്‌ ബാങ്ക്‌ മധ്യപാദ വായ്‌പാനയം പ്രഖ്യാപിച്ചു. പ്രധാന ബാങ്ക്‌ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക്‌ എട്ട്‌ ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക്‌ ഏഴ്‌ ശതമാനമായും കരുതല്‍ ധനാനുപാതമായ സി.ആര്‍.ആര്‍ നിരക്ക്‌ 4.25 ശതമാനമായും തുടരും.
കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ലറിപ്പോ, റിവേഴ്സ റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക് 8 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനത്തിലും തുടരും. നവംബറിലെ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നകാര്യത്തില്‍ റിസര്‍വ് ബാങ്ക് ഇത്തവണ അനുകൂലമായ നിലപാട് എടുക്കും എന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. ഇത്തവണ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുന്നതിനാലാണ് പലിശ നിരക്ക് കുറയ്ക്കാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

 

Read More

രാജീവ് ഗാന്ധി ഓഹരി നിക്ഷേപപദ്ധതി: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു


മുംബൈ: ഓഹരികളിലെ നിക്ഷേപങ്ങള്‍ക്ക് ആദായനികുതി ഇളവ് ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഓഹരി നിക്ഷേപ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രഖ്യാപിച്ചു. ചെറുകിട നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റിലാണ് സര്‍ക്കാര്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത്.
50,000 രൂപയുടെ നിക്ഷേപത്തിന് 25,000 രൂപയുടെ കിഴിവ് ലഭ്യമാക്കുന്നതാണ് പദ്ധതി. 10  ലക്ഷമോ അതില്‍ താഴെയോ മാത്രം വരുമാനമുള്ളവര്‍ക്കേഇളവ് ലഭിക്കുകയുള്ളൂ. കൂടാതെ ആദ്യമായി ഓഹരികളില്‍ പണം മുടക്കുന്നയാള്‍ കൂടിയായിരിക്കണം നിക്ഷേപകര്‍.
വാങ്ങുന്ന ഓഹരികള്‍ നിശ്ചിതകാലം അക്കൗണ്ടുകളില്‍ തന്നെ സൂക്ഷിക്കുന്നുവെന്ന് ഉറപ്പക്കാന്‍ ഡെപോസിറ്ററികള്‍ക്ക് ബന്ധപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്ന് വിവരം ആരായാം. ഈ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഏകീകൃത ഫയല്‍ സംവിധാനം ഉണ്ടാക്കണമെന്നും ‘സെബി’ നിര്‍ദേശിച്ചു.
പദ്ധതിയില്‍ ബന്ധപ്പെടുത്തിയിരിക്കുന്ന ഡീമാറ്റ് അക്കൗണ്ടിലേക്ക് വാങ്ങുന്ന ഓഹരികള്‍ നിര്‍ദേശങ്ങള്‍ ഒന്നുമില്ലാതെ ഒരു വര്‍ഷത്തേക്ക് ‘ലോക്ക് ഇന്‍’ ആവും. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടാത്ത ഓഹരികളാണെങ്കില്‍ നിക്ഷേപകന്‍ അത് പ്രത്യേകം വ്യക്തമാക്കണം.

Read More

ബിഹാര്‍- സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍


ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ച് 31ന് അവസാനിക്കുന്ന പതിനൊന്നാം പദ്ധതിയില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന സംസ്ഥാനങ്ങളുടെ നിരയില്‍ ബിഹാര്‍ മുന്നിലെത്തി.  2007 മുതല്‍ 2012 വരെയുള്ള പദ്ധതിക്കാലയളവില്‍ സംസ്ഥാനം 21.9% വളര്‍ച്ച നേടി. സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണിക്കാര്യം.
വ്യവസായ സംസ്ഥാനങ്ങളെന്നു പേരുകേട്ട വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, യുപി എന്നിവയ്ക്ക് 20 ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല.
സിക്കിം-31.6%, ഗോവ-22.9%, ഹരിയാന-19.5%, രാജസ്്ഥാന്‍-18%, കേരളം-16.9%, മധ്യപ്രദേശ്-16.8%, ആന്ധ്ര-16.7%, പശ്ചിമബംഗാള്‍-16.4% എന്നിങ്ങനെ പോകുന്നു മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ജാര്‍ഖണ്ഡാണ്-9.2%. പുതുച്ചേരി, നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ 11% ല്‍ താഴെ വളര്‍ച്ച മാത്രമാണു നേടിയത്ഗുജറാത്തിന്  6% വളര്‍ച്ചനേടാനേ കഴിഞ്ഞുള്ളൂ. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും 15.3% വളര്‍ച്ച മാത്രമാണു നേടിയത്.

 

Read More

റിലയന്‍സ് വീണ്ടും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനി


മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്റസ്ട്രീസ് തിരിച്ചു പിടിച്ചു. കമ്പനിയുടെ ഓഹരി വില 1.66 ശതമാനം ഉയര്‍ന്നതോടെയാണ് ടി.സി.എസിനെ പിന്തള്ളി റിലയന്‍സ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്.
ചൊവ്വാഴ്ച്ചത്തെ ക്ലോസിങ് നിരക്കില്‍ 2,54,377 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. അതേസമയം ടി.സി.എസിന്റെ മൂല്യം 2,53,479 കോടിയും. കമ്പനിയുടെ ആകെ ഓഹരികളെ ഒരു ദിവസത്തെ ഓഹരിവിലകൊണ്ട് ഗുണിച്ചാണ് കമ്പനിയുടെ വിപണി മൂല്യം കാണുന്നത്. ഓഹരി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഓഹരിയുടെ വിപണി മൂല്യവും മാറും.
വിപണി മൂല്യത്തിന്റ കാര്യത്തില്‍ ഐ.ടി.സിക്കാണ് മൂന്നാം സ്ഥാനം. കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയാണ് തൊട്ടു പിന്നില്‍.

Read More

മൊബൈല്‍ ബാങ്കിംഗിന് ഏകീകൃത നമ്പര്‍


 മുംബൈ: മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ക്ക് ഏകീകൃത നമ്പര്‍. ഏത് മൊബൈലില്‍ നിന്നും * 99 # നമ്പര്‍ ഡയല്‍ ചെയ്താല്‍ ബാങ്ക് ബാലന്‍സ് പരിശോധിക്കല്‍, ചെക്ക് ബുക്ക് അപേക്ഷ, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങി എല്ലാ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും.   നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) ആണ് പുതിയ സംവിധാനം തയാറാക്കിയത്.
 നിലവില്‍ 23 ബാങ്കുകള്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ നെറ്റ് വര്‍ക്കുകളില്‍ ഏകീകൃത നമ്പര്‍ മൊബൈല്‍ ബാങ്കിംഗ് സേവനം നല്‍കി വരുന്നുണ്ട്. സമീപഭാവിയില്‍ 14 മൊബൈല്‍ സേവനദാതാക്കള്‍ കൂടി ഏകീകൃത നമ്പര്‍ സൗകര്യം നല്‍കുമെന്നും എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ എ.പി.  ഹോത അറിയിച്ചു.

 

Read More

വ്യാവസായിക ഉല്‍പാദനത്തില്‍ 0.4 ശതമാനം ഇടിവ്


ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ 0.4 ശതമാനം ഇടിവ്. സെപ്റ്റംബറിലെ കണക്കനുസരിച്ചാണിത്. നിര്‍മാണ മേഖലയിലെയും ക്യാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ മേഖലയിലെയും മാന്ദ്യമാണ് തിരിച്ചടിയായത്. ഓഗസ്റ്റില്‍ 3.1 ശതമാനമായിരുന്ന നിര്‍മാണ മേഖലയിലെ ഉല്‍പാദന നിരക്ക് സെപ്തംബറില്‍ 1.5 ശതമാനമായി താഴ്ന്നു. ക്യാപ്പിറ്റല്‍ ഗുഡ്‌സ് മേഖലയില്‍ 12.2 ശതമാനവും കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയില്‍ 0.3 ശതമാനവും ഇടിവുണ്ടായി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ വ്യാവസായിക ഉല്‍പാദനം ഒരു ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 5.1 ശതമാനമായിരുന്നു.
 

Read More

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് നഷ്ടം


മുംബൈ: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു രണ്ടാം പാദത്തില്‍ റെക്കോഡ് നഷ്ടം. 754 കോടിയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ വരുമാനത്തില്‍ 87 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ മൊത്തം നഷ്ടം 8000 കോടി രൂപയാകും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കിംഗ്ഫിഷറിന്റെ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു.
രണ്ടാം പാദ ഫലങ്ങള്‍ പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരിയില്‍ 4.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈന്‍സ് കമ്പനിയായ കിംഗ്ഫിഷര്‍  വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ളതാണ്.

 

Read More

വിനോദ സഞ്ചാരികളുടെ ഇഷ്ടനഗരം: കൊച്ചി പത്താമതെത്തി.


മുംബൈ: ഇന്ത്യയില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടനഗരമായി ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി പത്താമതെത്തി. മുംബൈ, ബാംഗളൂര്‍ എന്നീ നഗരങ്ങളാണ് ഡല്‍ഹിക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹോട്ടല്‍ വില സൂചിക (എച്ച്പിഐ) റിപ്പോര്‍ട്ടിലാണിക്കാര്യം. ചെന്നൈയ്ക്കു നാലാം സ്ഥാനവും ജനപ്രിയ കടലോരമുള്ള ഗോവ അഞ്ചാം സ്ഥാനത്തും പിങ്ക് നഗരമായ ജയ്പുര്‍ ആറാം സ്ഥാനത്തുമെത്തി.ഹൈദരാബാദിന് എട്ടാം സ്ഥാനവും കോല്‍ക്കത്തയ്ക്ക് ഒമ്പതാം സ്ഥാനവും ലഭിച്ചു.
ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണുള്ളത്. ഇക്കാര്യത്തില്‍ തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കാണ് മുന്നില്‍. രണ്ടാമത്ത് സിംഗപ്പൂര്‍. തായ്‌ലന്‍ഡിലെ പട്ടായ ബീച്ച്, ഹോങ്കോംഗ്, ക്വാലാലംപുര്‍, തായ്‌ലന്‍ഡിലെ തന്നെ ഫുക്കറ്റ് എന്നിവ പിന്നാലെ വരുന്നു. അന്താരാഷ്ട്ര രംഗത്ത് ദുബായ് മൂന്നാം സ്ഥാനത്തും ന്യൂയോര്‍ക്ക് നാലാമതും ലണ്ടന്‍ അഞ്ചാമതും ലാസ്‌വെഗാസ് എട്ടാമതും വരുന്നു.

 

Read More

ഇനി വിപ്രോ എന്റര്‍പ്രൈസസും


ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡിന് ഒരു സഹോദരസ്ഥാപനംകൂടി. വിപ്രോ എന്റര്‍പ്രൈസസ് എന്ന് അറിയപ്പെടുന്ന പുതിയ കമ്പനിയുടെ കീഴില്‍ ഐടി ഇതര ബിസിനസുകളായ ഉപഭോക്തൃ സംരക്ഷണം, വൈദ്യുതി ഉപകരണങ്ങള്‍, അടിസ്ഥാനസൗകര്യ എഞ്ചിനിയറിങ്, രോഗ നിര്‍ണ്ണയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് കൈകാര്യം ചെയ്യുക. പുതിയ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍സ്ഥാനം വഹിക്കുക വിപ്രോയുടെ പ്രൊമോട്ടറും ചെയര്‍മാനുമായ അസിം പ്രേംജി ആകും. ഓഹരി ഉടമകള്‍ക്ക് വിപ്രോ ലിമിറ്റഡിന്റെ രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികള്‍ക്ക് 10 രൂപ മുഖവിലയുള്ള ഒരു വിപ്രോ എന്റര്‍പ്രൈസസ് ഓഹരി ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Read More

റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാത നിരക്ക് കുറച്ചു


മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാത നിരക്ക് (സിആര്‍ആര്‍) 25 ശതമാനം കുറച്ചു. ഇതോടെ നിരക്ക് 4.25 ശതമാനത്തിലെത്തി. അര്‍ധവാര്‍ഷിക വായ്പാ അവലകോനത്തിലായിരുന്നു നിരക്ക് കുറച്ചത്. എന്നാല്‍ റിപ്പോ നിരക്ക് 8 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്.
 

Read More

ധനകമ്മി കുറയ്‌ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന്‌ ചിദംബരം


ന്യുഡല്‍ഹി: ധനകമ്മി കുറയ്‌ക്കാന്‍ കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന്‌ കേന്ദ്രധനമന്ത്രി പി.ചിദംബരം. 2012-13 വര്‍ഷത്തെ ധനകമ്മി 5.3 ശതമാനമായിരിക്കും. ധനകമ്മി 70.3 ബില്യണ്‍ ഡോളറിലും ആഭ്യന്തര ഉത്‌പാദനം 3.7 ശതമാനത്തിലും എത്തുമെന്നാണ്‌ പ്രതീക്ഷ. സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചു. പണപ്പെരുപ്പം കുറയ്‌ക്കുന്നതിനും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും നിയന്ത്രണങ്ങള്‍ സഹായിക്കും. ഇതുപ്രകാരം സബ്‌സിഡി നല്‍കുന്നത്‌ ആധാര്‍ കാര്‍ഡ്‌ ഉപയോഗിച്ചായിരിക്കുമെന്നും ചിദംബരം പറഞ്ഞു.
ഡയറക്‌ട് ടാക്‌സ് കോഡ്‌ പുനഃപരിശോധിച്ച്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഓഹരി വിറ്റഴിക്കല്‍ വഴി 30,000 കോടി സമാഹരിക്കാന്‍ കഴിയുമെന്നും ചിദംബരം അറിയിച്ചു.

Read More

ടാറ്റാ സ്റ്റീലിന് അന്താരാഷ്ട്ര ബഹുമതി


 ജംഷെഡ്പുര്‍: ഉരുക്ക് നിര്‍മാണ രംഗത്തെ ആഗോള ബഹുമതിയായ ഡെമിംഗ് ഗ്രാന്‍ഡ് പ്രൈസ്(ഡിജിപി) ടാറ്റാ സ്റ്റീലിനു ലഭിച്ചു. ഉത്പാദനം, ഉപഭോക്തൃ സേവനം, സുരക്ഷ, മാനവവിഭവ ശേഷി, സാമൂഹിക ഉത്തരവാദിത്വം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നിലവാരത്തിന് ജപ്പാനീസ് യൂണിയന്‍ ഓഫ് സയന്റിസ്റ്റ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ആണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. 1969 ല്‍ സ്ഥാപിച്ചബഹുമതി ഇതേവരെ 22 ലോക കമ്പനികള്‍ക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളുണ്ട്. എന്നാല്‍ ഇക്കുറി ടാറ്റാ സ്റ്റീലിനു മാത്രമാണ് അവാര്‍ഡ്.
 

Read More

ഇന്ത്യയുടെ വളര്‍ച്ച അഞ്ചു ശതമാനത്തില്‍ തഴെയാവും -ഐ.എം.എഫ്


ന്യൂദല്‍ഹി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഐ.എം.എഫ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് കുത്തനെ കുറച്ചു. ഏറ്റവും ഒടുവിലത്തെ· റിപ്പോര്‍ട്ട് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച
സാമ്പത്തിക പരിഷ്കാര നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയാത്തതും ബിസിനസ് സാഹചര്യങ്ങള്‍ മോശമായതും വിദേശ വ്യാപാര കമ്മി വര്‍ധിച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചതുമാണ് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന വിലയിരുത്തലിന് കാരണമെന്ന് ഐ.എം.എഫ് വ്യക്തമാക്കി.
ഏഷ്യയിലെ മൂന്നാമത്തെ· വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യക്ക് പുറമെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലും സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇതോടെ ഏഷ്യന്‍ മേഖലയുടെ സാമ്പത്തിക വളര്‍ച്ച മുമ്പ് പ്രതീക്ഷിച്ചിരുന്ന 7.1 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായും കുറച്ചിട്ടുണ്ട്.

Read More

സ്‌പൈസസ് ബോര്‍ഡിനു നിര്യാത് ബന്ധു അവാര്‍ഡ്


 കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍  സ്‌പൈസസ് ബോര്‍ഡിന് നിര്യാത് ബന്ധു അവാര്‍ഡ് ലഭിച്ചു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നു ചെയര്‍മാന്‍ ഡോ. എ. ജയതിലക് അവാര്‍ഡ് ഏറ്റുവാങ്ങി. രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രണ്ടു ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ കവിഞ്ഞു. ഇതു സര്‍വകാല റിക്കാര്‍ഡാണ്.
 

Read More

ബാങ്കിംഗ് ഉച്ചകോടി


മുംബൈ: അന്താരാഷ്ട്ര ബാങ്കിംഗ് സമ്മേളനം 15 ന് മുംബൈയില്‍ നടക്കും. പ്രമുഖ ധനകാര്യ പ്രസിദ്ധീകരണമായ ഫിനാന്‍ഷ്യല്‍ ടൈംസും യെസ്ബാങ്കും ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്.
 

Read More
JQuery Cycle Plugin - Example Slideshow