ജയ്ജി പീറ്റര്‍ പരിസ്ഥിതി പുരസ്‌കാരം ഡോ. സുഗതന്


കൊച്ചി: പരിസ്ഥിതി രംഗത്തെ സംഭാവനകള്‍ക്കു ജെയ്ജി പീറ്റര്‍ ഫൗണേ്ടഷന്‍ നല്കുന്ന പുരസ്‌കാരത്തിനു പ്രശസ്ത പക്ഷിനിരീക്ഷകനും ശാസ്തജ്ഞനുമായ ഡോ.ആര്‍. സുഗതന്‍ അര്‍ഹനായി.  10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. പക്ഷി നിരീക്ഷണ, ഗവേഷണ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും മൂന്നു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി, ജൈവ വൈവിധ്യ സംരക്ഷണത്തിനു നടത്തുന്ന ബോധവത്ക്കരണ ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ഡോ.സുഗതന് അവാര്‍ഡ.്  
ഇന്ത്യയില്‍ പക്ഷി നിരീക്ഷണത്തിന്റെ പിതാവായ ഡോ.സലിം അലിക്കൊപ്പം ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലുടനീളം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം പശ്ചിമഘട്ടത്തില്‍ 1,600 കിലോമീറ്റര്‍ നടന്നു സര്‍വേ നടത്തിയ ശാസ്ത്രജ്ഞനാണ്. വംശനാശം സംഭവിച്ചതായി 70 വര്‍ഷത്തോളം കരുതിയിരുന്ന മാക്കാച്ചികാട എന്ന പക്ഷിയെ 1979ല്‍ സൈലന്റ്് വാലിയില്‍ വീണ്ടും കണെ്ടത്തിയതു ഡോ.സുഗതനാണ്. പക്ഷികള്‍ വിമാനങ്ങളിലിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു പഠിച്ച സമിതിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം നല്കിയ നിര്‍ദേശങ്ങള്‍ രാജ്യാന്തര തലത്തില്‍ പ്രശംസ നേടി. ഡോ.സലിം അലി രചിച്ച ബേഡ്‌സ് ഓഫ് കേരള എന്ന പുസ്തകം കാലോചിതമായി നവീകരിച്ച ഡോ.സുഗതന്‍ തട്ടേക്കാട്, പെരിയാര്‍, പറമ്പിക്കുളം മേഖലകളിലെ പക്ഷികളെക്കുറിച്ചും തട്ടേക്കാടിലെ മീനുകളെക്കുറിച്ചും പുസ്തകങ്ങള്‍ രചിച്ചു.
എം.ജി., അണ്ണാമലൈ സര്‍വകലാശാലകളുടെ റിസര്‍ച്ച് ഗൈഡുമാണ്. കഴിഞ്ഞവര്‍ഷത്തെ ഗ്രീന്‍ പീപ്പിള്‍ ഓഫ് ഇന്ത്യ അവാര്‍ഡും ഡോ.സുഗതന്‍ നേടിയിട്ടുണ്ട്.

 

Read More

കൊല്ലം ജില്ലാ പഞ്ചായത്തിന് 'ആരോഗ്യകേരളം' പുരസ്‌കാരം


തിരുവനന്തപുരം: മികച്ച ജില്ലാ പഞ്ചായത്തിനുള്ള 'ആരോഗ്യകേരളം' പുരസ്‌ക്കാരത്തിന് കൊല്ലം ജില്ലാപഞ്ചായത്ത് അര്‍ഹമായി. തിരുവനന്തപുരം ജില്ലാപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം എറണാകുളം ജില്ലാപഞ്ചായത്തിനും ലഭിച്ചു.
ആരോഗ്യ മേഖലയ്ക്ക് മാറ്റിവച്ച പദ്ധതിവിഹിതം. ആരോഗ്യ പദ്ധതികളുടെ എണ്ണം, പദ്ധതി നടപ്പിലാക്കല്‍, പകര്‍ച്ചവ്യാധികളുടെ കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യകേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ആലപ്പുഴ വെളിയനാട് ബ്ലോക്ക്പഞ്ചായത്ത് മികച്ച ബ്ലോക്ക്പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം വയനാട് സുല്‍ത്താന്‍ബത്തേരിക്ക് ലഭിച്ചു.
ഗ്രാമപ്പഞ്ചായത്ത് വിഭാഗത്തില്‍ തൃശൂര്‍ കാട്ടൂര്‍ ഗ്രാമ പ്പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. എറണാകുളം മണീട് ഗ്രാമപ്പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം, തൃശൂര്‍ പൊയ്യ ഗ്രാമപ്പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയാണ്വിഭാഗത്തില്‍ ഒന്നാമത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിക്ക് രണ്ടാം സ്ഥാനവും എറണാകുളം മരട് മുനിസിപ്പാലിറ്റി മൂന്നാം സ്ഥാനവും നേടി.
നഗരസഭകളില്‍ കൊച്ചിക്കാണ് ഒന്നാംസ്ഥാനം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം സ്ഥാനത്ത് എത്തി.
ഓരോ ജില്ലയിലേയും മികച്ച രണ്ട് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഒന്നാംസ്ഥാനം 5 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 3 ലക്ഷം രൂപയും നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ അധ്യക്ഷയായ സമിതിയാണ് തദ്ദേശഭരണ സ്ഥാപനങ്ങളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് യഥാക്രമം 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ചുലക്ഷവും മൂന്നാം സമ്മാനം മൂന്നുലക്ഷവുമാണ്. ഒന്നാം സ്ഥാനം നേടുന്ന കോര്‍പ്പറേഷന് 10 ലക്ഷം രൂപ ലഭിക്കും. അഞ്ചു ലക്ഷമാണ് രണ്ടാം സമ്മാനം. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നു ലക്ഷം രൂപവീതം പുരസ്‌കാരമായി ലഭിക്കും.

 

Read More

ബഷീര്‍ സാഹിത്യ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന്


കോട്ടയം: ഡോണ്‍ ബുക്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ ബഷീര്‍ സാഹിത്യ പുരസ്‌കാരത്തിനു കിളിരൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. ബാലസാഹിത്യകാരന്‍, കോളമിസ്റ്റ്, ചെറുകഥാകൃത്ത്, പ്രസാധകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭയാണു കിളിരൂര്‍ എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ കിളിരൂര്‍, ബഷീര്‍ എന്ന സാഹിത്യകാരനെക്കുറിച്ചു മാത്രം അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. ബാബു ചെറിയാന്‍, പി.ആര്‍. ഹരിലാല്‍, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് എന്നിവരാണ് അവാര്‍ഡ് കമ്മിറ്റിയിലെ അംഗങ്ങള്‍.
 

Read More

ബ്രഹ്മാനന്ദന്‍ പുരസ്‌കാരം എം.ജി. ശ്രീകുമാറിനും ഉണ്ണിമേനോനും


തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനലോകത്ത് ശ്രദ്ധേയനായ പിന്നണി ഗായകന്‍ കെ.പി. ബ്രഹ്മാനന്ദന്റെ സ്മരണാര്‍ഥം രൂപീകരിച്ച ബ്രഹ്മാനന്ദന്‍ ഫൗണേ്ടഷന്റെ രണ്ടാമത് ബ്രഹ്മാനന്ദന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംഗീത സംവിധായകനായി എം.ജി. ശ്രീകുമാറിനെയും മികച്ച ഗായകനായി ഉണ്ണിമേനോനെയും ഗായികയായി കെ.എസ്. ചിത്രയെയും ഗാനരചയിതാവായി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെയും തെരഞ്ഞെടുത്തു.
നാടകരംഗത്തു നിന്നു മികച്ച ഗായകനായി പന്തളം ബാലനും ഗായികയായി പ്രമീളയും സംഗീത സംവിധായകനായി സെബി നായരമ്പലവും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്‌കാരങ്ങള്‍: കര്‍ണാടകസംഗീതം- കാവാലം ശ്രീകുമാര്‍, ഹിന്ദുസ്ഥാനി സംഗീതം- അബ്രദിത ബാനര്‍ജി. മികച്ച എഫ്എം റേഡിയോ- മാതൃഭൂമി ക്ലബ് എഫ്എം. മികച്ച പുസ്തകം- രവി മേനോന്റെ സ്വര്‍ണച്ചാമരം. അവതരണ മികവ്- സ്‌പോട്ട് സുരേഷ്.

 

Read More

കേരള വിനോദസഞ്ചാര പരസ്യത്തിന് അവാര്‍ഡ്


തിരുവനന്തപുരം: പ്രകൃതിസംരക്ഷണ സന്ദേശത്തിനുള്ള ഒലിവ് ക്രൗണ്‍ അവാര്‍ഡിന് കേരള വിനോദസഞ്ചാര പരസ്യം അര്‍ഹമായി. ലോക വിനോദസഞ്ചാരദിനത്തിന്റെ ഭാഗമായി നിര്‍മിച്ച, വിനോദ സഞ്ചാരികളോട് മഴനിഴല്‍ക്കാടുകള്‍ സംരക്ഷിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിനാണ് അവാര്‍ഡ്.
സെപ്റ്റംബര്‍ 27-നാണ് പരസ്യം പുറത്തിറക്കിയത്.  ഒരു നിസാര കാര്യം പോലും മഴനിഴല്‍ക്കാടുകളുടെ സംരക്ഷണത്തിന് എത്രമാത്രം ഉപകാരപ്രദമാണെന്ന് പരസ്യത്തില്‍ വിശദീകരിക്കുന്നുണ്ട്.
നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളെ പിന്തള്ളിയാണ് കേരളത്തിന്റെ പരസ്യം അവാര്‍ഡിന് അര്‍ഹമായത്.
സന്ദര്‍ശകരുടെ സഹകരണത്തോടെയുള്ള പ്രകൃതിസംരക്ഷണമാണ് കേരള ടൂറിസം മേഖല ലക്ഷ്യമിടുന്നതെന്ന്  കേരള ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

 

Read More

സുഗതകുമാരിയ്ക്ക് കടമ്മനിട്ട പുരസ്‌കാരം


കൊല്ലം: കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള കടമ്മനിട്ട സ്മാരക പുരസ്‌കാരം സുഗതകുമാരിയ്ക്ക്. 10001 രൂപയാണ് പുരസ്‌കാര തുക.
 

Read More

വി.എസ്.അച്ചുതാനന്ദന് പുരസ്‌കാരം


കൊല്ലം: ഐക്യ മഹിളാസംഘം ദേശീയ പ്രസിഡന്റായിരുന്ന കെ.സി. സരസമ്മസ്മാരക പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്. 10001 രൂപയാണ് പുരസ്‌കാര തുക.
 

Read More

സുഗതകുമാരിക്ക് സരസ്വതിസമ്മാന്‍ പുരസ്‌കാരം


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ പുരസ്‌കാരത്തിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു  10 ലക്ഷം  രൂപയും വാഗ്‌ദേവതയുടെ ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.     

1991 മുതല്‍  കെ.കെ ബിര്‍ള ഫൗണേ്ടഷനാണ് പുരസ്‌കാരം നല്‍കുന്നത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് സുഗതമകുമാരി പറഞ്ഞു. ബാലാമണി അമ്മയ്ക്കുശേഷം ആദ്യമായാണ്പുരസ്‌കാരം ഒരു മലയാളിയ്ക്ക് ലഭിക്കുന്നത്.
സ്വാതന്ത്ര്യ സമരസേനാനി ബോധ്വശ്വരന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകളായി 1934-ലാണ് സുഗതകുമാരിയുടെ ജനനം. 1961-ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67-ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. രാത്രിമഴയ്ക്ക് 77-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരവും ലഭിച്ചു. 81-ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു.
ദേവദാസി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, വാഴത്തേന്‍ മലമുകളിലിരിക്കെ, തുലാവര്‍ഷപ്പച്ച തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
2012-ലെ അവാര്‍ഡ് ലഭിച്ചത് തമിഴ് സാഹിത്യകാരനായ ഡോ.എ.എ.മണവാളന്‍.

1991ല്‍ പ്രഥമ പുരസ്‌കാരം ഹരിവംശ റായ് ബച്ചനു ലഭിച്ചു.
 

Read More

എസ്. രമേശന്‍ നായര്‍ക്ക് ഭീമാ ബാലസാഹിത്യ അവാര്‍ഡ്


കോഴിക്കോട്: എസ്. രമേശന്‍ നായരുടെ 'പഞ്ചാമൃതം' എന്ന കവിതാസമാഹാരം 2012-ലെ ഭീമാ ബാലസാഹിത്യ അവാര്‍ഡിന് അര്‍ഹമായി. 60,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം.
കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം പാലോടു സ്വദേശിയും ഇളവട്ടം ബി.ആര്‍.എം.എച്ച്.എസ്. വിദ്യാര്‍ഥിനിയുമായ ആര്‍ദ്രാ രാജഗോപാലിന്റെ 'ഒരു പുഴയുടെ ജനനം' തിരഞ്ഞെടുക്കപ്പെട്ടു.
ബാലസാഹിത്യ രചനകളിലെ ഏറ്റവും നല്ല കവര്‍ചിത്രരചനയ്ക്ക് പി.വൈ. സുധീര്‍ അര്‍ഹനായി. പി. വത്സലയുടെ 'ദിയാഗോ കോളണ്‍' എന്ന പുസ്തകത്തിന്റെ ചിത്രീകരണമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. ആര്‍ദ്രയ്ക്കും സുധീറിനും ഭീമാ സ്മാരക-വനജാ ഭീമാഭട്ടര്‍ സ്മാരക സ്വര്‍ണമെഡലുകളും ശില്പവും പ്രശംസാപത്രവും നല്‍കും.

Read More

സംസ്‌കാരി സാഹിതി അവാര്‍ഡ് ടി.എന്‍. പ്രതാപന്


തൃശൂര്‍: കയ്പമംഗലം മണ്ഡലം സംസ്‌കാരസാഹിതി സാമുഹ്യരാഷ്ട്രീയരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു നല്‍കിവരുന്ന പുരസ്‌കാരത്തിനു ടി.എന്‍. പ്രതാപന്‍ എംഎല്‍എ അര്‍ഹനായി. ഹരിതരാഷ്ട്രീയരംഗത്തു പ്രതാപന്‍ നടത്തിയ ഇടപെടലുകളാണു പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം .
 

Read More

ഓസ്‌കാര്‍ : കേരളം രണ്ടാമത്


ബര്‍ലിന്‍ :വേള്‍ഡ് ടൂറിസം രംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോള്‍ഡനെ സിറ്റി ഗേറ്റ് (ദസ് ഗോള്‍ഡനെ സ്റ്റഡ്റ്റ്‌ടോര്‍ / Das Goldane Stadttor ) 2012/13 ലെ അവാര്‍ഡിന് കേരളം അര്‍ഹമായി. രണ്ടാം സ്ഥാനമാണ് കേരളത്തിനു ലഭിച്ചത്. ഒന്നാം സ്ഥാനം മലേഷ്യ കരസ്ഥമാക്കി.
ഓസ്‌കാര്‍ ഓഫ് ടൂറിസം അവാര്‍ഡ് വിത്ത് ഫിലിം കമ്യൂണിക്കേഷന്‍ ടൈറ്റിലില്‍ പ്രിന്റ് കാംമ്പെയിന്‍ വിഭാഗത്തിലാണ് കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 'കേരളം: ആയുര്‍വേദത്തിന്റെ ആസ്ഥാനം' (കേരളം, ഹോം ഓഫ് ആയുര്‍വേദ) എന്ന വിഷയത്തിലായിരുന്നു അവതരണം. കേരളത്തിന്റെ തനതായ പ്രകൃതിദത്തമായ ആയുര്‍വേദ സമ്പത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് വിഷയം ആവിഷ്‌കരിച്ചിരിക്കുന്നത്. ടൂറിസം കാമ്പെയിനിംഗില്‍ ലോകത്തിലെ മുഖ്യ അവാര്‍ഡുകളില്‍ ഒന്നാണിത്.
ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ നടന്ന നാല്പതിയേഴാമത് ലോക ടൂറിസം മേളയുടെ (ബര്‍ലിന്‍ ഐടിബി ) രണ്ടാം ദിവസമായ വ്യാഴാഴ്ച നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും, കേരള ടൂറിസം സെക്രട്ടറി സുമന്‍ ബില്ല ഐ എ എസും ചേര്‍ന്ന് അവാര്‍ഡ് സര്‍ട്ടിഫിക്കേറ്റും സ്തൂപവും ഏറ്റു വാങ്ങി.
അഞ്ചാം പ്രാവശ്യമാണ് കേരളംഅവാര്‍ഡിന് അര്‍ഹമാകുന്നത്. പോയവര്‍ഷവും ഇതേ പുരസ്‌കാരം കേരളം നേടിയിരുന്നു. 'യുവര്‍ മൊമന്റ് ഇസ് വെയ്റ്റിംഗ്' എന്ന കാംമ്പെയിനായിരുന്നുഅവാര്‍ഡ്. 2011 ലെ ടിവി പരസ്യങ്ങളില്‍ കേരളംവിഷയത്തില്‍ വെങ്കലം നേടിയിരുന്നു. 2006, 2007 എന്നീ വര്‍ഷങ്ങളിലും കേരളത്തിനും പുരസ്‌കാരം ലഭിച്ചിരുന്നു.

Read More

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: സെല്ലുലോയ്ഡ് മികച്ച ചിത്രം


തിരുവനന്തപുരം: 2012ലെ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ്  സെല്ലുലോയ്ഡിന് ലഭിച്ചു. സെല്ലുലോയ്ഡ് സംവിധാനം ചെയ്ത കമല്‍ ആണ് മികച്ച സംവിധായകന്‍.   
ഒഴിമുറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലാല്‍ നടനായും, ഇത്രമാത്രംഒഴിമുറി എന്നിവയിലെ അഭിനയത്തിന് ശ്വേത മേനോന്‍ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
 സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നെടുമുടി വേണുവിന്.

 

Read More

നെയ്യാറ്റിന്‍കര വാസുദേവന്‍ പുരസ്‌കാരം എം.കെ. ശങ്കരന്‍ നമ്പൂതിരിക്ക്


കൊച്ചി: ഇടപ്പള്ളി സംഗീതസദസ്സിന്റെ നെയ്യാറ്റിന്‍കര വാസുദേവന്‍ പുരസ്‌കാരത്തിന് എം.കെ. ശങ്കരന്‍ നമ്പൂതിരി അര്‍ഹനായി.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 16ന് വൈകീട്ട് 5ന് ചങ്ങമ്പുഴ പാര്‍ക്കില്‍ വിതരണം ചെയ്യും.

Read More

സ്വാതി സംഗീത പുരസ്‌കാരം വി. ദക്ഷിണാ മൂര്‍ത്തിയ്ക്ക്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സ്വാതി സംഗീത പുരസ്‌കാരം വി.ദക്ഷിണാ മൂര്‍ത്തിയ്ക്ക്. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എസ്.എല്‍പുരം നാടക പുരസ്‌കാരം ടി.കെ.ജോണ്‍ മാളവികയ്ക്ക് ലഭിച്ചു.

 

Read More

ഇടുക്കിയും ഇ-ഡിസ്ട്രിക്ടായി


ചെറുതോണി: ജലവിഭവമന്ത്രി പി.ജെ. ജോസഫ് ഇടുക്കിയെ ഇ-ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയിലെ 46 വില്ലേജുകളും അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന ഇ-ഡിസ്ട്രിക്ട് ജില്ലയായിരിക്കുകയാണ് ഇടുക്കി.
റവന്യൂവകുപ്പിലെ 23 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്ഷയകേന്ദ്രത്തില്‍ ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടിയുണ്ടാകും. കാര്യക്ഷമതയോടെ, വളരെ എളുപ്പം ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ ലഭ്യമാക്കും.

 

Read More

വനിത വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം


കോട്ടയം: വനിത വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 2012ന് റിത പണിക്കര്‍ അര്‍ഹയായി.
ബട്ടര്‍ഫ്‌ളൈസ് എന്ന സംഘടനയിലൂടെ ഡല്‍ഹിയിലും ഉത്തര്‍ഖണ്ഡിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലുമുള്ള പതിനായിരക്കണക്കിനു കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലവും നല്‍കിയതാണ് റിതയെ അവാര്‍ഡിനര്‍ഹയാക്കിയത്.
സാമൂഹിക സേവനരംഗത്തെ മലയാളീ വനിതകള്‍ക്ക് ‘വനിത’ നല്‍കുന്ന പുരസ്‌കാരമാണിത്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ്.

 

Read More

സലിം കുമാര്‍- നടന്മാര്‍ക്കുള്ള മൂന്ന് പുരസ്‌കാരങ്ങളും നേടുന്ന ആദ്യ നടന്‍


തിരുവനന്തപുരം: നടന്മാര്‍ക്കുള്ള മൂന്ന് പുരസ്‌കാരങ്ങളും നേടിയെന്ന ആദ്യ ബഹുമതിയ്ക്ക് ചലച്ചിത്രകാരം സലിംകുമാര്‍ അര്‍ഹനായി.. മികച്ചനടന്‍, മികച്ച രണ്ടാമത്തെനടന്‍, മികച്ച ഹാസ്യതാരം എന്നീ അവാര്‍ഡുകള്‍ സലിംകുമാറിന് ലഭിച്ചതോടെയാണ്അപൂര്‍വ ബഹുമതി.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചരണ്ടാമത്തെനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ആദമാമിന്റെ മകന്‍ അബുവിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്നചിത്രത്തിലൂടെ 2012ലെ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും സലിംകുമാറിനാണ്.

 

Read More

സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് മികച്ച നടന്‍; റിമ നടി


തിരുവനന്തപുരം: 2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രം നേടി. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന് ആദരാഞ്ജലി അര്‍പ്പിച്ച് അദ്ദേഹത്തിന്റെ ജീവിതം ഇതിവൃത്തമാക്കി ചിത്രീകരിച്ച സിനിമയാണ് സെല്ലുലോയ്ഡ്.
 സെല്ലുലോയ്ഡിലെയും അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെയും അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം നേടി. റിമ കല്ലിങ്കല്‍ ആണ് മികച്ച നടി. 22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ ചിത്രങ്ങളിലെ അഭിനയമാണ് റിമയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
 സലിംകുമാറാണ് മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടത്. അയാളും ഞാനും തമ്മില്‍ സംവിധാനം ചെയ്ത ലാല്‍ ജോസ് ആണ് മികച്ച സംവിധായകന്‍.
മധുപാലിന്റെ ഒഴിമുറിയാണ് മികച്ച രണ്ടാമത്തെ ചിത്രം. മനോജ് കെ. ജയനാണ് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഷട്ടറിലെ അഭിനയത്തിന് സജിത മടത്തില്‍ മികച്ച രണ്ടാമത്തെ നടിയായി. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിന് എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. ഈ ചിത്രത്തിലെ ഏനുണ്‌ടെടീ അമ്പിളിച്ചന്തം എന്ന ഗാനം ആലപിച്ച സിത്താരയാണ് മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയ് യേശുദാസ് ആണ് മികച്ച ഗായകന്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ബിജിപാലിനാണ് ലഭിച്ചത്.
മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ അഞ്ജലീ മേനോനാണ് മികച്ച തിരക്കഥാകൃത്ത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് സതീഷ് അര്‍ഹനായി. സെല്ലുലോയ്ഡ്, ഒഴിമുറി എന്നീ ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിനാണ് പുരസ്‌കാരം. മായാമോഹിനി എന്ന ചിത്രത്തില്‍ മായാമോഹിനെ അണിയിച്ചൊരുക്കിയ എം.ജി റോഷന്‍ ആണ് മികച്ച മേക്കപ് മാന്‍. കളിയച്ഛന്‍ എന്ന ചിത്രം അണിയിച്ചൊരുക്കിയ ഫറൂഖ് അബ്ദുള്‍ റഹ്മാന്‍ ആണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയത്.
പ്രവാസി മലയാളിയായ ജയന്‍ ചെറിയാന്‍ അണിയിച്ചൊരുക്കിയ പപ്പീലിയോ ബുദ്ധ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി.

മധു നീലകണ്ടന്‍ ആണ് മികച്ച ഛായാഗ്രാഹകന്‍. അന്നയും റസൂലും എന്ന ചിത്രമാണ് മധു നീലകണ്ടനെ പുരസ്‌കാരത്തിന് അര്‍ഹാനാക്കിയത്.

 

Read More

വി.ജി. തമ്പിക്ക് പുരസ്‌കാരം


 കോട്ടയം: പുരോഗമനകലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീരേഖ കവിതാപുരസ്‌കാരത്തിനു വി.ജി. തമ്പി അര്‍ഹനായി.10001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. 2012-ല്‍ പ്രസിദ്ധീകരിച്ച നഗ്നന്‍ എന്ന കവിതാസമാഹാരമാണു പുരസ്‌കാരത്തിനര്‍ഹമായത്.
 

Read More

വയനാട് ജില്ലയ്ക്ക് അവാര്‍ഡ്


തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ 2012-13 സാമ്പത്തികവര്‍ഷത്തെ പദ്ധതി രൂപീകരണവും ജില്ലാ ആസൂത്രണ സമിതി അംഗീകാരവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ജില്ലകള്‍ക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് വയനാട് ജില്ല അര്‍ഹമായി.
ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കാണു രണ്ടും മൂന്നും സ്ഥാനങ്ങള്‍.

 

Read More
JQuery Cycle Plugin - Example Slideshow