ഫെഡറല്‍ ബാങ്കിനു എസിഐ എക്‌സലന്‍സ് അവാര്‍ഡ്


 കൊച്ചി: പുതുമയുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള എസിഐ എക്‌സലന്‍സ് അവാര്‍ഡിന് ഫെഡറല്‍ ബാങ്ക് അര്‍ഹമായി. അപ്നാ ഗോള്‍ഡ് 24:7(മുന്‍പ് ഫെഡറല്‍ ഈസി ഗോള്‍ഡ്) ആണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.
പബ്ലിക് വോട്ടിംഗിലൂടെയാണു ബാങ്ക് വിജയിയായത്. ഇതു തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാങ്ക്പുരസ്‌കാരം നേടുന്നത്. എക്‌സലന്‍സ് ഫോര്‍ പെയ്‌മെന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വിഭാഗത്തിലാണു കഴിഞ്ഞ വര്‍ഷം ബാങ്കിനു പുരസ്‌കാരം ലഭിച്ചത്പെയ്‌മെന്റ് സംവിധാനം സംബന്ധിച്ച മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയാണ് അമേരിക്ക അടിസ്ഥാനമായ എസിഐ വേള്‍ഡ് വൈഡ്.
സ്വര്‍ണ പണയ വായ്പാ രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു അപ്നാ ഗോള്‍ഡ് 24ഃ7.   ഫെഡറല്‍ ബാങ്കിന്റെ 1,032 ശാഖകളില്‍ നിന്ന് അപ്നാ ഗോള്‍ഡ് 24ഃ7 പദ്ധതി പ്രയോജനപ്പെടുത്താനും ഏതെങ്കിലും എടിഎമ്മിലൂടെ പണം പിന്‍വലിക്കാനും ഉപയോക്താക്കള്‍ക്കു സൗകര്യമുണ്ട്.

 

Read More

ഫെഡറല്‍ ബാങ്ക് വിദേശനാണ്യ നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി


കൊച്ചി: എല്ലാ കാലാവധികളിലുമുള്ള യൂറോയിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷ കാലാവധിക്കു മുകളിലുള്ള അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട് നിക്ഷേപങ്ങളുടെയും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ജപ്പാനീസ് യെന്നിലുള്ള നിക്ഷേപങ്ങളുടെയും പലിശനിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വന്നു.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെ, മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ താഴെ വരെ, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ, അഞ്ചു വര്‍ഷത്തേക്കു മാത്രം എന്നീ കാലാവധികളില്‍ വിവിധ കറന്‍സികളിലുള്ള നിക്ഷേപങ്ങളുടെ പഴയതും പുതുക്കിയതുമായ പലിശനിരക്കുകള്‍ യഥാക്രമം താഴെപ്പറയുന്ന പ്രകാരമാണ് (എല്ലാം ശതമാനത്തില്‍). ഡോളര്‍ 2.84-2.78, പൗണ്ട് 3.01-2.98, യൂറോ 2.44-2.5, യെന്‍ 2.49-2.47; ഡോളര്‍ 2.41-2.43, പൗണ്ട് 2.72-2.76, യൂറോ 2.39-2.69, യെന്‍ 2.23-2.22; ഡോളര്‍ 3.49-3.56, പൗണ്ട് 3.78-3.87, യൂറോ 3.48-3.84, യെന്‍ 3.21-3.26; ഡോളര്‍ 3.64-3.77, പൗണ്ട് 3.9-4, യൂറോ 3.62-4, യെന്‍ 3.25-3.26; ഡോളര്‍ 3.83-4, പൗണ്ട് 4.04-4.19, യൂറോ 3.78-4.17, യെന്‍ 3.31-3.3.

 

Read More

സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് പുതുക്കി


 തിരുവനന്തപുരം: സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ ക്കുള്ള പലിശ നിരക്ക് പരിഷ്‌കരിച്ചു.
 പുതുക്കിയ നിരക്ക്  :(സംസ്ഥാന സഹകരണ ബാങ്ക് - നിക്ഷേപങ്ങളുടെ കാലാവധി നിലവിലുള്ളത്, പുതുക്കിയത് എന്ന ക്രമത്തില്‍.) 15 ദിവസം മുതല്‍ 45 ദിവസംവരെ (ഏഴു ശതമാനം) ഏഴു ശതമാനം, 45 ദിവസം മുതല്‍ 90 ദിവസം വരെ (7.50), 7.50, 91 ദിവസം മുതല്‍ 179 ദിവസം വരെ (7.75), 8.25, 180 ദിവസം മുതല്‍ 364 ദിവസംവരെ (8.00), 8.50, ഒരു വര്‍ഷവും അതിനു മുകളിലും (8.50), 9.10.
ജില്ലാ സഹകരണ ബാങ്ക് - 15 ദിവസം മുതല്‍ 45 ദിവസംവരെ (7.25), 7.25, 45 ദിവസം മുതല്‍ 90 ദിവസം വരെ (7.75), 7.75, 91 ദിവസം മുതല്‍ 179 ദിവസം വരെ (8.00), 8.50, 180 ദിവസം മുതല്‍ 364 ദിവസം വരെ (8.50), 9.00, ഒരു വര്‍ഷവും അതിനു മുകളിലും (9.00), 9.75.
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കു പരമാവധി അര ശതമാനം നിരക്കില്‍ അധിക പലിശ ലഭിക്കും.

 

Read More

ഫെഡറല്‍ ബാങ്ക് പുതിയ വായ്പാ പദ്ധതി ആരംഭിച്ചു


കൊച്ചി: ഭവനവായ്പ ഇടപാടുകാര്‍ക്കായി ഗൃഹപ്രവേശ ച്ചടങ്ങുകള്‍ക്ക് ഹൗസ് വാമിംഗ് ലോണ്‍ എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് പുതിയ വായ്പാ പദ്ധതി ആരംഭിച്ചു. വീടുനിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ക്കും ഫ്‌ളാറ്റ് കൈമാറിക്കിട്ടിയവര്‍ക്കുമാണ്വായ്പ നല്‍കുകയെന്നു ബാങ്ക് വൃത്തങ്ങള്‍   അറിയിച്ചു.
നിലവിലുള്ള ഭവന വായ്പ ഇടപാടുകാര്‍ക്കും പുതിയ അപേക്ഷകര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഭവനവായ്പാ പലിശനിരക്കിനെക്കാള്‍ രണ്ടു ശതമാനം മാത്രം അധികം നിരക്കിലാണ് ഹൗസ് വാമിംഗ് ലോണ്‍ ലഭ്യമാക്കുന്നത്. ഭവനവായ്പാ തുകയുടെ അഞ്ചു ശതമാനമോ പരമാവധി രണ്ടു ലക്ഷം രൂപ വരെയോഇനത്തില്‍ വായ്പ ലഭിക്കും.
ദീപാവലി-ഉത്സവ സീസണ്‍ പ്രമാണിച്ച് മറ്റ് ഏതാനും അനുകൂല്യങ്ങള്‍ കൂടി ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തുക എത്രയായാലും ഭവനവായ്പക്ക് 10.45 ശതമാനം പലിശ മാത്രമേ ഈടാക്കുകയുള്ളുവെന്നതാണ് ഇവയില്‍ പ്രധാനപ്പെട്ടത്. നിലവില്‍ ബാങ്കിന്റെ അടിസ്ഥാന നിരക്കാണ് 10.45 ശതമാനം. ഹൗസിംഗ്, കാര്‍ ലോണുകള്‍ക്ക് പ്രോസസിംഗ് ചാര്‍ജ് ഈടാക്കുന്നില്ല.
ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങള്‍ക്ക് അഞ്ചു ശതമാനം ഇളവ്; ഡെബിറ്റ് കാര്‍ഡും നെറ്റ് ബാങ്കിംഗും ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ക്ക് ആകര്‍ഷക ഓഫറുകളും റിവാര്‍ഡ് പോയന്റുകളും; പുതിയ സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ക്ക് സ്വാഗത ആനുകൂല്യമായി 1,000 പോയന്റുകള്‍ തുടങ്ങിയ ഉത്സവകാല ഓഫറുകളാണ് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നല്‍കുന്നത്.

 

Read More

തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിനു ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ദേശീയ അവാര്‍ഡ്


തൃശൂര്‍: ഇന്ത്യയിലെ സഹകരണ മേഖലയിലെ ബാങ്കുകള്‍ക്കായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് നല്‍കിവരുന്ന അവാര്‍ഡ് തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്
2012 വര്‍ഷത്തിലെ ബാങ്കിന്റെ ഓവറോള്‍ പെര്‍ഫോര്‍മന്‍സ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്നേട്ടം കൈവന്നത്.
  2012-13 വര്‍ഷത്തില്‍ നിക്ഷേപം 3000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Read More

അനില്‍കുമാര്‍ മാധവന്‍ കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍


കൊച്ചി: ആലപ്പുഴയിലെ പ്രമുഖ കയര്‍ കയറ്റുമതി വ്യവസായി അനില്‍കുമാര്‍ മാധവനെ കയര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. ഒരു വര്‍ഷമാണു കാലാവധി.കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. ജി. ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തെരഞ്ഞെടുത്തത്.ര്‍ 24 മുതല്‍ 1993 മേയ് 14 വരെ ചീഫ് ജസ്റ്റീസ് സ്ഥാനത്തു തുടര്‍ന്നു.

 

Read More

മില്‍മ പാല്‍വില അഞ്ചു രൂപ കൂട്ടി


തിരുവനന്തപുരം: മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപ കൂട്ടി.പുതുക്കിയ വിലവര്‍ധനവ് 14 മുതല്‍ നിലവില്‍ വരും.
പുതുക്കിയ വിലവര്‍ധനവ് പ്രകാരം ഒരു ലിറ്റര്‍ നീലക്കവറിന് (ടോണ്‍ഡ് മില്‍ക്ക്) 33 രൂപ നല്‍കണം. ഇപ്പോള്‍ ഇത് 28 രൂപയാണ്. മഞ്ഞക്കവറിന് (ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്) 32 രൂപയും ചുവന്ന കവറി(ജെഴ്‌സി)ന് 35 രൂപയും നല്‍കേണ്ടിവരും. ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിനും നോണ്‍ ഹോമോജെനൈസ്ഡ് മില്‍ക്കിനും ലിറ്ററിന് 35 രൂപ നല്‍കണം.റിച്ച് പ്ലസിന് 37രൂപയും നല്‍കണം
മില്‍മ സ്റ്റാന്റഡൈസ്ഡ് പാല്‍ ലിറ്ററിന് 31 ആയിരുന്നത് 36 രൂപയായി വര്‍ധിച്ചു. അര ലിറ്റര്‍ തൈരിന് 20 രൂപയാണ് പുതുക്കിയ വില.

 

Read More

എസ്ബിടി പ്രവാസി പലിശ നിരക്ക് പരിഷ്‌കരിച്ചു


തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശ നാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പരിഷ്‌കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വരും. അമേരിക്കന്‍ ഡോളറിലുള്ള എഫ്്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെ കാലാവധിയില്‍ വാര്‍ഷിക പലിശ നിരക്ക് 2.97 ശതമാനംവും , രണ്ടു വര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെ വരെ 2.38 ശതമാനവും, മൂന്നു വര്‍ഷം മുതല്‍ നാലുവര്‍ഷത്തില്‍ താഴെവരെ 3.45ശതമാനവും, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ 3.58 ശതമാനവും അഞ്ച് വര്‍ഷത്തിന് 3.75ശതമാനവും ആയിരിക്കും. മേല്‍പ്പറഞ്ഞ കാലാവധികള്‍ക്കു വാര്‍ഷിക പലിശ നിരക്ക് പൗണ്ട് സ്റ്റെര്‍ലിംഗ് നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 3.30, 2.76, 3.81, 3.90, 4.03 ശതമാനവും യൂറോ നിക്ഷേപങ്ങള്‍ക്ക് 2.65, 2.46, 3.57, 3.74, 3.95 ശതമാനവും ആയിരിക്കും പലിശ.
ആര്‍എഫ്‌സി നിക്ഷേപ വാര്‍ഷിക പലിശ നിരക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ ഒരു ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ 2.97ശതമാനവും രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെ 2.38 ശതമാനവും മൂന്നുവര്‍ഷത്തിന് 3.45 ശതമാനവുമായി പരിഷ്‌കരിച്ചു.

 

Read More

എസ്.ബി.ടി യില്‍ പുതിയ മേധാവികള്‍


തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ രണ്ടാമത്തെ ചീഫ് ജനറല്‍ മാനേജരായി ഇ.കെ.ഹരികുമാര്‍ കോര്‍പ്പറേറ്റ് ബാങ്കിങ്ങിന്റെ ചുമതല ഏറ്റെടുത്തു.
എ.എന്‍.കൃഷ്ണന്‍, ജി.വേണുഗോപന്‍ എന്നിവര്‍ യഥാക്രമം മാനവശേഷി വികസന വകുപ്പിന്റെയും കോര്‍പ്പറേറ്റ് ബാങ്കിങ്ങിന്റെയും ചുമതലയുള്ള ജനറല്‍ മാനേജര്‍മാരായി സ്ഥാനമേറ്റു.

 

Read More

ഫെഡറല്‍ ബാങ്കിന് എന്‍പിസിഐ അവാര്‍ഡ്


കൊച്ചി: നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഇന്റര്‍ ബാങ്ക് മൊബൈല്‍ പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) പ്രചാരണ കാമ്പെയ്‌നില്‍ ഫെഡറല്‍ ബാങ്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 ബാങ്കുകളാണ് ഇതില്‍ അംഗങ്ങളായുള്ളത്.
1,300-ലേറെ ഐഎംപിഎസ് ഇടപാടുകള്‍ ഒരു ദിവസം പൂര്‍ത്തിയാക്കിക്കൊണ്ടാണ് ബാങ്ക്ബഹുമതി നേടിയത്.  
മൊബൈല്‍ ഫോണുകളിലൂടെ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഇന്റര്‍ ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താവുന്ന നൂതന സംവിധാനമാണ് ഐഎംപിഎസ്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്കു സുരക്ഷിതമായി തല്‍സമയ ഇന്റര്‍ബാങ്ക് ട്രാന്‍സ്ഫറുകള്‍ നടത്താനാണ്സംവിധാനം ഉപയോഗപ്പെടുന്നത്.
 ഈ സാമ്പത്തിക വര്‍ഷം 86,693 കോടി രൂപയുടെ ബിസിനസും 776.79 കോടി അറ്റാദായവും നേടിയ ഫെഡറല്‍ ബാങ്കിന് നിലവില്‍ രാജ്യമെമ്പാടുമായി 1,005 ശാഖകളും 1,072 എടിഎമ്മുകളുമുണ്ട്.
2011-12ലെ കണക്കുകളനുസരിച്ച് 5,706 കോടിയാണ് ബാങ്കിന്റെ അറ്റ ആസ്തി.

 

Read More

നിക്ഷേപ തട്ടിപ്പുകാര്‍ക്ക് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും


തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് 10 വര്‍ഷം വരെ തടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കാന്‍ വ്യവസ്ഥ. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ശിക്ഷിക്കും. ഈ വ്യസ്ഥകളടങ്ങിയ ‘ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താല്‍പര്യ സംരക്ഷണ ബില്‍ 2012’ ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
വാഗ്ദാനം ചെയ്ത നിക്ഷേപവും പലിശയും തിരിച്ചുനല്‍കുന്നതില്‍ വീഴ്ച വരുത്തുകയോ മറ്റ് വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ നടപടി വരും. എന്നാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് പലിശ സഹിതമോ അല്ലാതെയോ നിക്ഷേപം മടക്കിനല്‍കിയാല്‍ കേസ് രാജിയാകാന്‍ അനുവദിക്കും. നടപടികള്‍ തുടങ്ങിയശേഷമാണെങ്കില്‍ കോടതിയുടെ അനുമതിയോടെയാകും പിന്‍വലിക്കുക.
ഏതെങ്കിലും പദ്ധതിയുടെയോ പരസ്പര ധാരണയുടെയോ അടിസ്ഥാനത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ആള്‍, സംഘം, കമ്പനി എന്നിവയെല്ലാം നിയമത്തിന്‍െറ പരിധിയില്‍ വരും. ഇവര്‍ സ്വീകരിച്ച നിക്ഷേപം മടക്കിനല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കും. കാലാവധി പൂര്‍ത്തിയായ ശേഷം നിക്ഷേപം മടക്കിനല്‍കുന്നതിലോ പലിശ നല്‍കുന്നതിലോ വീഴ്ച വരുത്തുകയോ വാഗ്ദാനം ചെയ്ത മറ്റ് കാര്യങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്താല്‍ നടപടി എടുക്കും. ഇതിന് നിക്ഷേപകര്‍ സര്‍ക്കാറിന് പരാതി നല്‍കണം.നഷ്ടപ്പെട്ട സ്വത്ത് നിക്ഷേപകര്‍ക്ക് മടക്കികിട്ടുന്നത് ഉറപ്പു വരുത്താന്‍ സമഗ്ര നിയമനിര്‍മാണം വേണമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതിന്‍െറകൂടി അടിസ്ഥാനത്തിലാണ് ബില്‍.

Read More

കേരളത്തിന് 320 കോടി രൂപയുടെ അധിക കേന്ദ്രസഹായം


ന്യൂഡല്‍ഹി : കേരളം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്ക് പുറമെ അധിക കേന്ദ്രസഹായമായി 320 കോടി രൂപകൂടി അനുവദിച്ചതായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എം. എസ്. അലൂവാലിയ അറിയിച്ചു. മുഖ്യമന്ത്രി നയിച്ച മന്ത്രിമാരുടെ സംഘത്തിനാണ് അലുവാലിയഉറപ്പു നല്‍കിയത്.

ദേശീയ ഗെയിംസ്, ആരോഗ്യ മേഖല, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്കു വേണ്ടിയാണ് അധിക തുക അനുവദിച്ചത്. മൊത്തം 620 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 320 കോടി രൂപ ഉടനെ നല്‍കും. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചാല്‍ ബാക്കി തുക കൂടി ലഭിക്കും.

കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്കും ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടായിരം കോടി രൂപ അധികമാണിത്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രമാരായ കെ. എം. മാണി, കെ. സി. ജോസഫ് എന്നിവരും ചീഫ് സെക്രട്ടറി കെ. ജയകുമാറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ. എം. ചന്ദ്രശേഖറും എന്നിവരും അലൂവാലിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി അശ്വിന്‍ കുമാറുമായും ഇവര്‍ ചര്‍ച്ച നടത്തി.

Read More

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി: സംസ്ഥാനത്തിന്റെ അടങ്കല്‍ ഒരുലക്ഷത്തി അയ്യായിരം കോടി


കൊച്ചി : പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ കേരളത്തിന്റെ പദ്ധതി അടങ്കല്‍ തുക ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയായിരിക്കുമെന്നു ഗ്രാമവികസന മന്ത്രി കെ.സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 11-ാം പദ്ധതി തുകയുടെ ഇരട്ടിയിലധികമാണിത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനായി മേയ് 20ന് മുഖ്യമന്ത്രി, സംസ്ഥാന ധനകാര്യമന്ത്രി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണേ്ടക്‌സിംഗ് അലുവാലിയയുമായി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തും. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നു ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പല കേന്ദ്രപദ്ധതികളുടെയും ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ സാഹചര്യത്തിന് അനുകൂലമല്ല. ഇവ കേരളതാത്പര്യത്തിനനുസരിച്ചു മാറ്റണമെന്ന ആവശ്യം ഉന്നയിക്കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പാദനമേഖലയെയും ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
 

Read More
JQuery Cycle Plugin - Example Slideshow