ആദര്‍ശ് അഴിമതി:സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

 മുംബൈ: ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പടെ 14 പേരെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് 17 മാസങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അഴിമതി കേസ് വിവാദമായതോടെയാണ് അശോക് ചവാന് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നത്.
10,000 പേജുള്ള കുറ്റപത്രമാണ് സെഷന്‍സ് കോടതി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിച്ചത്. കരസേന ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സേനയില്‍ നിന്ന് വിരമിച്ച ചിലരുമാണ് ചവാനെ കൂടാതെ പ്രതിപ്പട്ടികയിലുള്ളത്.
ചവാന്‍ റവന്യു മന്ത്രിയായിരിക്കെ 2000 ത്തില്‍ പ്രതിരോധ ഉദ്യോഗസ്ഥനായ ആര്‍.സി താക്കൂര്‍, എം.എല്‍.സിയായ ഗിഡ്‌വാനി എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി സിവിലിയന്മാരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ അംഗങ്ങളാക്കാന്‍ നിര്‍ദേശിച്ചതായി സി.ബി.ഐ ആരോപിക്കുന്നു.

Share |
More News In This Section
JQuery Cycle Plugin - Example Slideshow