latest News
18 വയസു വരെ സംസ്ഥാനത്ത് സൗജന്യചികിത്സ |
globe TODAY’S NEWS
Regional
National
International

18 വയസു വരെ സംസ്ഥാനത്ത് സൗജന്യചികിത്സ
  18 വയസു വരെ സംസ്ഥാനത്ത് സൗജന്യചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടെയും ചികിത്സാച്ചെലവു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ആരോഗ്യകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
18 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഏതു രോഗത്തിനും ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും ആദായനികുതി അടയ്ക്കുന്നവരുടെയും ആശ്രിതരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കി.
 സംസ്ഥാനത്ത് ജനറിക് മരുന്നുകളുടെ വിതരണം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെയുള്ള എല്ലാ ആശുപത്രികളിലും ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കും. നിലവില്‍ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലുമാണ് ഇവ ലഭിക്കുന്നത്.
രണ്ടു ലക്ഷം രൂപ അപകടമരണ ധനസഹായവും സൗജന്യ ചികിത്സയും ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുകൂടി ലഭ്യമാകുന്ന തരത്തില്‍ വിപുലീകരിക്കും. എച്ച്‌ഐവി ബാധിതര്‍ക്കു സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കും.  
 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. 'അമ്മയും കുഞ്ഞും' പദ്ധതി തുടര്‍ന്നും നടപ്പാക്കും. ഇതിനോടൊപ്പം മാലിന്യസംസ്‌കരണ മേഖലയിലെ അപാകതകളും പരിഹരിച്ചു മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

More

2011 സെന്‍സസ്‌: കേരളത്തില്‍ ജനസംഖ്യ 3.34 കോടി
 

തൃശൂര്‍: സെന്‍സസ്‌ -2011 പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആയി വര്‍ധിച്ചു. 1,73,78,649 സ്‌ത്രീകളും 1,60,27,412 പുരുഷന്മാരുമാണുള്ളത്‌. ജനസംഖ്യയുടെ കാര്യത്തില്‍ 41,12,920 പേരുള്ള മലപ്പുറം ജില്ലയാണ്‌ ഒന്നാമത്‌. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല വയനാട്‌ (8,17,420). കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ചാനിരക്ക്‌ കുറഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. 1991-2001 ല്‍ 9.43% ആയിരുന്ന വളര്‍ച്ചാനിരക്ക്‌ 2001-11 ല്‍ 4.9% ആയി കുറഞ്ഞു. വളര്‍ച്ചാ നിരക്ക്‌ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്‌. (13.45%) കുറവ്‌ പത്തനംതിട്ടയിലും (2.97%). ഇടുക്കി, പത്തനംതിട്ട, ജില്ലകളില്‍ ജനസംഖ്യ കുറഞ്ഞു. കേരളത്തിലെ ആകെ കുടുംബങ്ങളുടെ എണ്ണം 78,53,754 ആണ്‌. കുടുംബത്തിന്റെ ശരാശരി വലുപ്പം 4.7 അംഗങ്ങളില്‍നിന്ന്‌ 4.3 ആയി കുറഞ്ഞു.
2001 ല്‍ 819 ആയിരുന്ന ജനസാന്ദ്രത 860 ആയി വര്‍ദ്ധിച്ചു. ജനസാന്ദ്രത കൂടിയ ജില്ല ചതുരശ്ര കിലോമീറ്ററില്‍ 1508 പേര്‍ താമസിക്കുന്ന തിരുവനന്തപുരമാണ്‌. ചതുരശ്ര കിലോമീറ്ററില്‍ 255 പേര്‍ മാത്രമുള്ള ഇടുക്കിയാണ്‌ സാന്ദ്രത കുറഞ്ഞ ജില്ല. 000 പുരുഷന്മാര്‍ക്ക്‌ 1084 സ്‌ത്രീകള്‍ എന്നതാണ്‌ കേരളത്തിലെ സ്‌ത്രീ-പുരുഷ അനുപാതം.6 വയസുവരെയുള്ള കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക്‌ 964 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ്‌. പത്തനംതിട്ട ജില്ലയാണ്‌ കുട്ടികളുടെ എണ്ണത്തില്‍ കുറവ്‌ രേഖപ്പെടുത്തിയത്‌. കേരളത്തിന്റെ സാക്ഷരതാ നിരക്ക്‌ 94% ആണ്‌. 2001 ല്‍ ഇത്‌ 90.86 % ആയിരുന്നു. സാക്ഷരതയുടെ കാര്യത്തില്‍ മുന്നില്‍ കോട്ടയവും (97.21%) പിറകില്‍ വയനാടുമാണ്‌ (89.03%), കേരളത്തില്‍ പട്ടികജാതിയില്‍പ്പെട്ട 30,39,573 പേരും പട്ടിക വര്‍ഗത്തില്‍പ്പെട്ട 4,84,839 പേരുമാണുള്ളത്‌.

More

ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം
  ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിനൊപ്പം ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ക്രിമിനല്‍ ചട്ടം 357 പ്രകാരം കോടതികള്‍ക്ക് ഇതിനുള്ള അധികാരമുണ്ട്.
ഏത് ക്രിമിനല്‍ കുറ്റകൃത്യത്തിനും ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പ്രതികളുടെ സാമ്പത്തിക സ്ഥിതി കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവ പരിഗണിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നും ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ചില പ്രത്യേക കേസുകളില്‍ നഷ്ടപരിഹാരം നല്‍കാനോ നിഷേധിക്കാനോ ഉള്ള വിവേചന അധികാരം കോടതികള്‍ക്കുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

More

യൂസഫ് റാസാ ഗിലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയി
  യൂസഫ് റാസാ ഗിലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയി

 ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ മകന്‍ അലി ഹൈദറിനെ അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ തെരഞ്ഞെടുപ്പ്് റാലിക്കിടെയാണ് സംഭവം. ഏറ്റുമുട്ടലില്‍ ഹൈദറിന്റെ സെക്രട്ടറിയും സുരക്ഷാ സൈനികനും കൊല്ലപ്പെട്ടു. ശനിയാഴ്ച പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ്് നടക്കാനിരിക്കെയാണ്.  
ആയുധധാരികളായ ഒരുപറ്റം പേര്‍ റാലി സ്ഥലത്ത് എത്തിയ ശേഷം തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ പിന്നീട് അലി ഹൈദറെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കൂടിയിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരേ നിറയൊഴിച്ചാണ് ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടത്.

 

More

മലേഷ്യയില്‍ നജീബ് വീണ്ടും പ്രധാനമന്ത്രി
  മലേഷ്യയില്‍ നജീബ് വീണ്ടും പ്രധാനമന്ത്രി

 ക്വാലാലമ്പൂര്‍:  തെരഞ്ഞെടുപ്പില്‍ ബാരിസാന്‍ നാഷണല്‍ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടിയതിനെത്തുടര്‍ന്നു മലേഷ്യന്‍ പ്രധാനമന്ത്രിയായി നജീബ് റസാക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.  
222 അംഗ പാര്‍ലമെന്റില്‍ ബാരിസാന്‍ മുന്നണിക്ക് 133 സീറ്റുകിട്ടി. കഴിഞ്ഞതവണത്തേക്കാള്‍ രണെ്ടണ്ണം കുറവ്. മൂന്നംഗ പ്രതിപക്ഷ മുന്നണിക്ക് 89 സീറ്റു ലഭിച്ചു. ബാരിസാന്‍ മുന്നണിയില്‍ അംഗമായ മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ഒമ്പതു സീറ്റില്‍ മത്സരിച്ചെങ്കിലും നാലെണ്ണത്തിലേ ജയിച്ചുള്ളു.


 

More
DIGITAL GK
Untitled Document
 
EMPLOYMENT NEWS SCIENCE & TECHNOLOGY
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ബാങ്ക് ക്ലര്‍ക്ക് ഒഴിവുകള്‍
news

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ശാഖകളിലേക്ക് 400 ബാങ്ക് ക്ലര്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ ലൈന്‍ അപേക്ഷകള്‍ മാത്രമായിരിക്കും സ്വീകാര്യമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ അപേക്ഷ ഫീസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തന്നെ ഏതെങ്കിലും ശാഖകളില്‍ അടക്കേണ്ടതാണ്. ഓണ്‍ ലൈന്‍ റജിസ്‌ട്രേന്‍ ഡിസംബര്‍ 7 മുതല്‍ 24 വരെയായിരിക്കും. ആപ്ലിക്കേഷന്‍ ഫീസ് അടക്കേണ്ട അവസാനതീയതി ഡിസംബര്‍ 28-30,ഫോട്ടോയും മറ്റു രേഖകളുമുള്‍പ്പെടെ ആപ്ലിക്കേഷന്‍ ലഭിക്കേണ്ട ്അവസാന തീയതി ഡിസംബര്‍ 31-മാണ്. ജനുവരി 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ്‌ചെയ്യാ#ാവുന്നതാണ്. പരീക്ഷാതീയ്യതി ജനുവരി 29 ആയാണ് സാധ്യത.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും സന്ദര്‍ശിക്കുക :

http://www.bankexam.co.in/details.php?sid=3&m=you-can-apply-now

» More
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1000 പി.ഒ ഒഴിവുകള്‍
news

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസര്‍ (പി.ഒ) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. 1000 ഒഴിവുകളാണ് ഉള്ളത്. നിയമനം രാജ്യാന്തര തരത്തിലായിരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 18 മെയ്യ് 2011 മുതല്‍ ആരംഭിക്കും.

 

തസ്തിക കോഡ് : CRPD/PO/2011-12/01

ആപ്ലിക്കേഷന്‍ ലഭിക്കേണ്ട അവസാന തീയതി : 9 ജൂണ്‍ 2011.

പരീക്ഷ തീയതി : 24 ജൂലായ് 2011

 

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

 

ഫീ ചെല്ലാന്‍ ഫോമിനായി സന്ദര്‍ശിക്കുക ഇവിടെ ക്ലിക്ക് ചെയ്യു

 

ഓണ്‍ലൈനായി അപ്ലൈ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 

» More
സാംസങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍
news

ന്യൂഡല്‍ഹി: സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മൊബെല്‍ സാംസങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനൊപ്പം തന്നെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗാലക്‌സി എസ്4ന്റെ വില്‍പന ആരംഭിച്ചു.
രണ്ടുതരം മോഡലുകളാണ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊസസറില്‍ മാത്രമാണ് വ്യത്യാസം. ഒന്നില്‍ ക്വാല്‍കോം എസ്600ഉം മറ്റേതില്‍ സാംസങിന്റെ സ്വന്തം 8-കോര്‍ എക്‌സിനോസ് പ്രോസസറുമാണുള്ളത്.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സാംസങ്, ആപ്പിള്‍ ഐഫോണ്‍ 5നു ബദലായിട്ടാണ് ഗാലക്‌സി എസ്4 അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ ലൂമിയ 920, സോണി എക്‌സ്പീരിയ ഇസഡ്, ബ്ലാക്ക്‌ബെറി 10, എല്‍ജി ഒപ്റ്റിമസ് എല്‍9, എച്ച്റ്റിസി 1 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയായിട്ടാണ് എസ്4 ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. 41,500 രൂപയാണ് വില.  


 

» More
ഭൂമിയുമായി സാദൃശ്യമുള്ള രണ്ട് ഗ്രഹങ്ങളെ കണ്ടെത്തി
news

വാഷിങ്ടണ്‍: ഭൂമിയുമായി സാദൃശ്യമുള്ള രണ്ട് ഗ്രഹങ്ങളെ  കണ്ടെത്തി.
അമേരിക്കയുടെ 'നാസ' 2009-ല്‍ ബഹിരാകാശത്തേക്ക് അയച്ച കെപ്ലര്‍ ടെലിസേ്കാപ്പാണ് കണ്ടെത്തല്‍ നടത്തിയത്. സൂര്യനേക്കാള്‍ അല്പം ചെറുതും കുറേക്കൂടെ 'വൃദ്ധ'നുമായ കെപ്ലര്‍- 62 എന്ന നക്ഷത്രത്തിനെയാണ്ഗ്രഹങ്ങള്‍ വലംവെക്കുന്നത്. ലിറ എന്ന നക്ഷത്രക്കൂട്ടത്തിലെ അംഗമായ കെപ്ലര്‍-62 എന്ന നക്ഷത്രത്തെ വലംവെയ്ക്കുന്ന ഗ്രഹങ്ങള്‍ക്ക് കെപ്ലര്‍-62 ഇ, കെപ്ലര്‍-62 എഫ് എന്നിങ്ങനെയാണ് പേരിട്ടത്.
ഭൂമിയേക്കാള്‍ ഒന്നര ഇരട്ടിയോളം വ്യാസമുള്ള ഗ്രഹങ്ങളാണിത്. ഭൂമിയെപ്പോലെ പാറകള്‍ നിറഞ്ഞതോ അല്ലെങ്കില്‍ മഞ്ഞില്‍ പുതഞ്ഞതോ ആകാം ഇവയെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. സൂര്യനില്‍നിന്ന് ഭൂമി എന്നതുപോലെഗ്രഹങ്ങളും അതിന്റെ സൂര്യനില്‍നിന്ന് സുരക്ഷിതമായ അകലത്തിലാണ്.
നമ്മുടെ ആകാശഗംഗയില്‍ മാത്രം ഏറ്റവും കുറഞ്ഞത് 1700 കോടിയോളം ഗ്രഹങ്ങള്‍ ഭൂമിയോട് തുല്യവലിപ്പമുള്ളവയായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രപഞ്ചത്തില്‍ മറ്റു ഗ്രഹങ്ങളെ തപ്പുന്ന കെപ്ലര്‍ ടെലിസേ്കാപ്പിന്റെ സഹായത്തോടെയാണ്വിവരവും ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.

» More
SELF MOTIVATION TODAY'S MESSAGE
ഇന്നത്തെ ദിവസം ധന്യമാക്കുക  

സുവ്യക്തമായ ലക്ഷ്യബോധമാണ് ജീവിത വിജയത്തിനാധാരം. മനസില്‍ വ്യക്തമായ ലക്ഷ്യം സ്ഥാപിച്ച് അത് യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം പ്രയത്‌നിക്കാന്‍ തയ്യാറായാല്‍ ഏത് ലക്ഷ്യവും സമയബന്ധിതമായി സഫലമാക്കാം. സമയം അമൂല്യമാണ്. കഴിഞ്ഞ പോയ സമയം ഇനി തിരിച്ചുപിടക്കാനാവില്ല. വരാന്‍ പോകുന്ന കാലത്തിനായി കാത്തിരിന്നിട്ടും കാര്യമില്ല.
ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായ ഈ നിമിഷങ്ങളാണ് ജീവിതത്തിലെ സുപ്രധാന നിമിഷം. ഈ സമയത്തെ  ലക്ഷ്യസാക്ഷാത്ക്കാരത്തിനായി അര്‍പ്പണബോധത്തോടെ പ്രയോജനപ്പെടുത്തുക. ഉദ്യോഗാസൂത്രണമാണ് ജീവിത വിജയത്തിന്റെ തോത് തീരുമാനിക്കുക. നിങ്ങളുടെ കഴിവില്ലായ്മയുടെ തോത് തീരുമാനിക്കുക. നിങ്ങളുടെ കിഴവിനെ അഭിരൂപിക്കാം, യോഗ്യതയ്ക്കും അനുസരിച്ചുള്ള ഉദ്ദ്യോഗത്തിനായി സ്വയം സമര്‍പ്പിക്കുക. നിരന്തരമായ തയ്യാറെടുപ്പിലൂടെ കഴിവും ശേഷിയും വളര്‍ത്തി ഏത് ഉന്നത ലക്ഷ്യവും നേടിയെടുക്കാവുന്ന വിഭവശേഷിയുടയുട ഉടമയായി മാറുക. അതിനാവാശ്യം ബുദ്ധിപരമായ തയ്യാറെടുപ്പാണ്.
ഓര്‍മിക്കുക നിങ്ങളാണ് നിങ്ങളുടെ വിധികര്‍ത്താവ്. നിങ്ങള്‍ ആരാകണം, എന്താകണം എവിടെ എത്തണമെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ  ബോധപൂര്‍വ്വമായ പഠനവും തയ്യാറെടുപ്പുമാണ്. നിങ്ങളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന കര്‍മരംഗത്ത് കടന്നു വന്ന് ജീവിതം ധന്യമാക്കുക.

 

 
» More
 
SPORTS
ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ വിലക്ക് പിന്‍വലിച്ചു
news

ലൊസാന്നെ: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യയ്‌ക്കേര്‍പ്പെടുത്തിയിരുന്ന നടപടി സ്വിറ്റ്‌സര്‍ലണ്ടില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ യോഗം റദ്ദാക്കി. ഡിസംബറില്‍ ഇന്ത്യന്‍ ഒളിമ്പക് അസോസിയേഷന്‍ നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഐ.ഒ.സി പുതിയ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ അഴിമതി ഭരണത്തിന്റെ പേരില്‍ 2012 ഡിസംബറിലാണ് ഇന്ത്യയെ ഒളിമ്പിക്‌സില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഐ.ഒ.സി വിധിയുണ്ടായത്. ഐ.ഒ.സിയുടെ മാനദണ്ഡങ്ങള്‍ വകവയ്ക്കാതെ അഭയ്‌സിംഗ് ചൗതാലയെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. തുടര്‍ന്ന് ചൗതാലയെ അയോഗ്യനാക്കുകയും ഐ.ഒ.എ മുന്‍ ഭാരവാഹി വി.കെ. മല്‍ഹോത്രയെയും ഐ.ഒ.സിയിലെ ഇന്ത്യന്‍ പ്രതിനിധി രണ്‍ധീര്ഡ സിംഗിനെയും താത്കാലിക ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

 

» More
LATEST WHO'S WHO
 
സച്ചിന്‍ തെണ്ടുല്‍ക്കര്‍
news

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യ കളിക്കാരന്‍. 2012 മാര്‍ച്ച് 16ന് ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ  നടന്ന ഏഷ്യാക്കപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലുമായി ഒട്ടനവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
മുംബൈയിലെ സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ മറാഠി സാഹിത്യകാരന്‍ രമേഷ് തെണ്ടുല്‍ക്കറുടെ മകനായി സച്ചില്‍ 1974 ഏപ്രില്‍ 24ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശാരദാശ്രമം വിദ്യാമന്ദിറില്‍ നിന്നും കോച്ച് രമാകാന്ത് അചരേക്കറില്‍ നിന്നാണ് സച്ചിന്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് വിനോദ്കാംബ്ലിയുമായി  ചേര്‍ന്ന് 1988-ലെ പാരീസ് ഷീല്‍ഡ് ഗയിംസില്‍ 664 റണ്‍സ് നേടിയത് 2006-ല്‍ ഹൈദരാബാദുകാരായ സ്‌കൂള്‍ കുട്ടികള്‍റണ്‍സ് മറികടന്നതുവരെ റക്കോര്‍ഡായി തുടര്‍ന്നിരുന്നു.
15-ാം വയസ്സില്‍ സച്ചിന്‍ ഗുജറാത്തിനെതിരെ ബോംബെ ടീമിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യമത്സരത്തില്‍ തന്നെ 100റണ്‍സ് നേടി പുറത്താകാതെ നിന്നു. അതോടെ സച്ചിന്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. (15 വര്‍ഷം, 232 ദിവസം) രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ കളിക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.
1989ല്‍ കറാച്ചിയില്‍ പാകിസ്താനെതിരെ സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ക്രിഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നത്. പാക് അരങ്ങേറ്റക്കാരനായിരുന്ന വഖാര്‍ യൂനസ് സച്ചിനെ ബൗള്‍ഡാക്കി.
1990 ല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ ആദ്യ സെഞ്ച്വറി നേടി.
1994-ല്‍ ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ നടന്ന ഏകദിന മത്സരത്തിലാണ് സച്ചിന്‍ ഇന്ത്യയുടെ ഓപ്പണറായത്. 1994 സെപ്തംബര്‍ 9ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ അദ്ദേഹം ആദ്യ ഏകദിന സെഞ്ച്വറി കരസ്ഥമാക്കി. സച്ചിന്റെ 79-ാം ഏകദിനമായിരുന്നു അത്.
1996-ലെ ലോകകപ്പില്‍ 523 റണ്‍സുമായി സച്ചിന്‍ ടോപ്പ് സ്‌കോറര്‍ ആയി. 1996, 2000 എന്നിങ്ങനെ രണ്ടുതവണ സച്ചിന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു.
സച്ചിന്‍ 2012 ഡിസംബര്‍ 24ന് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.. 2012 മാര്‍ച്ച് 18ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അവസാന ഏകദിനം.
ഏകദിനത്തിലെ സച്ചിന്‍
ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍ - 463 മത്സരങ്ങള്‍
ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ - 18,426 റണ്‍സ്
ഏറ്റവുമധികം സെഞ്ചുറി - 49 എണ്ണം
ഏറ്റവുമധികം അര്‍ധസെഞ്ചുറി - 96 എണ്ണം
ഏറ്റവും മികച്ച ഏകദിന വര്‍ഷം - 1998. ഒമ്പതു സെഞ്ചുറികള്‍ ഉള്‍പ്പെടെ ആകെ 1,894 റണ്‍സ് 98 ല്‍ നേടി
112 മത്സരങ്ങളിലായി 354 ദിവസം ഏകദിന ബാറ്റിംഗ് റാങ്കില്‍ ഒന്നാം സ്ഥാനം.
ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ - 1996
1996 മാര്‍ച്ചില്‍ ഓള്‍റൗണ്ടര്‍മാരുടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം
1992ല്‍ യോര്‍ക്‌ഷെയറിനുവേണ്ടി കൗണ്ടിയില്‍ കളിച്ചു. ഇംഗ്ലീഷുകാരനല്ലാതെ യോര്‍ക്‌ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ ക്രിക്കറ്റര്‍.
വിരമിക്കുമ്പോള്‍ ഏകദിന ബാറ്റിംഗ് റാങ്കില്‍ 28-ാമത്.
ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങള്‍
ഏകദിന ക്രിക്കറ്റ് മസ്തരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരമാണ്. 2008 ഒക്‌ടോബര്‍ 17ന് മൊഹാലിയില്‍ ആസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിവസം  ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാനുമായി.. വെസ്റ്റിന്റീസിന്റെ ബ്രയിന്‍ ലാറയുടെ റക്കോര്‍ഡാണ് സച്ചിന്‍ മറികടന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 50 ശതകങ്ങള്‍ പിന്നിട്ട ഒരേഒരു കളിക്കാരനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സച്ചിന്‍ അന്‍പതാം സെഞ്ച്വറി നേടിയത്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വ്യക്തി. 2010 ഫെബ്രുവരി 25ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അദ്ദേഹം ഇരട്ട സെഞ്ച്വറി നേടിയത്. 25ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് പ്രകടനം. ഇതോടെ ശ്രീലങ്കയുടെ സനത് ജയസൂര്യയെ മറികടന്നുകൊണ്ട് ഒരു ഏകദിനത്തില്‍ ഏറ്റവും അധികം ഫോറുകള്‍ നേടിയ കളിക്കാരന്‍ എന്ന പേരും സച്ചിന്‍ നേടി.
20011 നവംബര്‍ 8ന് വെസ്റ്റിന്റീസിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സ് നേടി ടെസ്റ്റ് ക്രിക്കറ്റില്‍ 15000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധശതകം നേടിയതാരം.
ഏകദിനക്രിക്കറ്റില്‍ അപൂര്‍വ ട്രിപ്പിളായ 10,000 റണ്‍സ്, 100 വിക്കറ്റ്, 100 ക്യാച്ച് തികച്ച ആദ്യ താരം
പത്മഭൂഷണ്‍ ബഹുമതി നേടിയ ഏക ക്രിക്കറ്റ് താരം
രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാം നേടിയ ആദ്യ ക്രിക്കറ്റ് താരം.

 

» More
WEBSITES
For Govt Job Brilliance College Websites
www.lastgrade.com
www.ldclerk.com
www.bankexam.co.in
www.pschsa.com
www.deputycollector.in www.secretariatassistant.com
JQuery Cycle Plugin - Example Slideshow